പ്രവാസി മലയാളികളെ കുടുക്കി അജ്ഞാത ഫോൺകോൾ; വെറും 10 മിനിറ്റിൽ നഷ്ടമായത് ലക്ഷങ്ങൾ, ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ ആണ് ഓരോ നഴ്സിനും ലഭിച്ചത്, പണം എത്തിയത് വിദേശ അക്കൗണ്ടിൽ, കയ്യൊഴിഞ്ഞ് അധികൃതർ
സൗദിയിൽ ഓൺലൈൻ വഴി വൻ തട്ടിപ്പ് നടന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇതുവഴി മലയാളി നഴ്സുമാർക്ക് നഷ്ടമായത് ലക്ഷങ്ങളെന്ന് സൂചന. സൗദി ദമാമിലാണ് സംഭവം നടന്നിരിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന മൂന്നു മലയാളി നഴ്സുമാർക്കാണ് പണം നഷ്ടമായത്. അതായത് തട്ടിപ്പിന്റെ ആദ്യഘട്ടം മുതൽ വളരെ ആസൂത്രണം ആയിരുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ പറഞ്ഞിട്ട് ഇതു നിങ്ങളുടെ പേരിലുള്ളതല്ലേ എന്നുള്ള ഒരു ഫോൺ കോൾ ആണ് ഓരോ നഴ്സിനും നേരെ ഉണ്ടായ ആദ്യ ഘട്ടം എന്നത്.
എന്നാൽ, സ്വന്തം അക്കൗണ്ട് നമ്പർ കേട്ടതോടെ ഫോൺ വിളി ബാങ്കിൽ നിന്നാണെന്ന് ഇവർ വിശ്വസിക്കുകയായിരുന്നു. ഇതേതുടർന്ന് ഇവർ പരസ്പരം സംസാരിക്കാൻ തുടങ്ങി. ചില വിവരങ്ങൾ അറിയാനുണ്ടെന്ന വ്യാജേന സംസാരം തുടരുകയായിരുന്നു. ഇതിനുപിന്നാലെ 10 മിനിറ്റിലധികം ഫോൺ കട്ട് ചെയ്യാതെ ഇവരെ ലൈനിൽ തന്നെ നിർത്തിയിരുന്നു. ഈ നിമിഷ നേരം കൊണ്ടാണ് അക്കൗണ്ടിൽ ഉണ്ടായിരുന്ന രൂപ തട്ടി എടുത്തത് എന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ഒരാളുടെ അക്കൗണ്ടിൽ നിന്ന് തന്നെ 38,000 റിയാലും മറ്റു രണ്ടു പേരുടെ അക്കൗണ്ടുകളിൽ നിന്ന് 40,000 റിയാൽ തട്ടി എടുത്തതായിട്ടാണ് അറിയാൻ കഴിഞ്ഞത്.
ഇതേ തുടർന്ന്, തട്ടിപ്പുകാർ ഈ കിട്ടിയ പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായാണ് ലഭ്യമാകുന്ന വിവരം. നാട്ടിലെ കട ബാധ്യതകൾ തീർക്കാൻ ബാങ്കിൽ നിന്നും ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടിൽ എത്തിയതിന്‍റെ രണ്ടു ദിവസം കഴിഞ്ഞാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. പുറം രാജ്യത്തെ ഒരു അക്കൗണ്ടിലേക്ക് ആണ് ഇവർ പണം മാറ്റിയത്. യുപിയിൽ മണ്ഡൽ രാഷ്ട്രീയത്തിലേക്കുള്ള മടക്കമോ? ബിജെപി ക്യാമ്പിൽ കൂട്ടപൊരിച്ചൽ ഇവർ പൊലീസിലും ബാങ്കിലും പരാതി നൽകിയിരിക്കുകയാണ്.
എന്നാൽ, ഒട്ടും സംശയിക്കാത്ത നിലയിലായിരുന്നു തട്ടിപ്പ് സംഘം കെണി ഒരുക്കിയതെന്ന് ഇവർ വ്യക്തമാക്കുകയുണ്ടായി. ഒ ടി പി നമ്പർ ഫോണിലെത്തിയത് ചോദിക്കുകയോ മറ്റോ ചെയ്തിട്ടില്ല എന്നതും സംശയത്തിന് ഇടയാക്കിയില്ല. എന്നാൽ ഫോൺ കട്ട് ചെയ്യാതെ തന്നെ കിട്ടിയ 10 മിനിറ്റ് സമയത്തിനുള്ളിൽ അതിലെത്തിയ ഒടിപി നമ്പർ തട്ടിപ്പുകാർ മറ്റേതോ മാർഗത്തിലൂടെ കൈക്കലാക്കിയെന്നാണു നിഗമനം.
അതേ സമയം, ബാങ്കുകളിൽ നിന്ന് ആരും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ബാങ്ക് അധികൃതർ പല തവണ വ്യക്തമാക്കുകയുണ്ടായി. വിദേശത്തെ ബാങ്കിലേക്കാണ് പണം മാറ്റിയത് എന്നതിനാൽ തന്നെ പണം തിരിച്ചു പിടിക്കാൻ പ്രയാസമാകുമെന്ന തരത്തിലാണ് ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നു ലഭിച്ച മറുപടി ലഭിക്കുന്നത്.
https://www.facebook.com/Malayalivartha