യുഎഇയെ ഞെട്ടിച്ച് വൻ സ്ഫോടനം; രണ്ടിടത്ത് സ്ഫോടനം നടന്നതായി സൂചന, രാജ്യാന്തര വിമാനത്താവളത്തിലെ നിർമാണ മേഖലയിലും അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകളും പൊട്ടിത്തെറിച്ചു, ആശങ്കയിൽ പ്രവാസികൾ
യുഎഇയെ ഞെട്ടിച്ച് വൻ സ്ഫോടനം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. രാജ്യാന്തര വിമാനത്താവളത്തിലെ നിർമാണ മേഖലയിലും അബുദാബി മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകളും പൊട്ടിത്തെറിച്ചതായാണ് ലഭ്യമാകുന്ന വിവരം. വിമാനത്താവളത്തിന് സമീപമാണ് സംഭവം നടന്നത്. തീ പിടുത്തം നിയന്ത്രണ വിധേയമായെന്നാണ് അധികൃതർ അറിയിക്കുന്നത്. ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംശയിക്കുന്നുണ്ട്. അപകടത്തിൽ ആളപായമുള്ളതായി റിപ്പോർട്ടില്ല. അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്.
അതോടൊപ്പം തന്നെ ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഡ്രോൺ ഇടിച്ചായിരിക്കാം പൊട്ടിത്തെറിയും തീ പിടിത്തവും ഉണ്ടായതെന്ന് അബുദാബി പൊലീസ് പറഞ്ഞതായി വാർത്താ ഏജൻസി വാം (WAM) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അതോടൊപ്പം തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുന്നേ പിടിച്ചെടുത്ത യുഎഇ കപ്പൽ വിട്ടുനൽകണമെന്ന ഐക്യരാഷ്ട്രസംഘടനാ നിർദേശം തള്ളി ഹൂതി വിമതർ. ഈ മാസം ആദ്യമാണ് 11 ജീവനക്കാരുള്ള കപ്പൽ ഹൂതികൾ പിടിച്ചെടുത്തത്. അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെ യാത്രചെയ്ത സൗദി അറേബ്യൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിൽ ആശുപത്രി ഉപകരണങ്ങളാണെന്നാണ് യുഎഇ പറയുന്നത്. ഇത് തള്ളിയ ഹൂതികൾ കപ്പലിൽ ആയുധങ്ങളാണെന്നാണ് അവകാശപ്പെടുന്നത്. ഐക്യരാഷ്ട്രസംഘടനാ രക്ഷാസമിതി വെള്ളിയാഴ്ചയാണ് കപ്പൽ മോചിപ്പിക്കണമെന്നും ഏദൻ കടലിലും ചെങ്കടലിലും കപ്പലുകളുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടത്.
2019 സെപ്റ്റംബർ 14 ന് ഹൂതി വിമതർ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു. ഇത് മേഖലയിൽ സംഘർഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. സൗദി അറേബ്യയുടെ ആഭ വിമാനത്താവളത്തിനു നേരെ യമനിലെ ഹൂതി വിമതരുടെ ആക്രമണം. 26 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി അറിയുന്നു. അറൈവൽസ് ഹാളിന്റെ കെട്ടിത്തിലേക്കാണ് മിസ്സൈൽ വീണത്. സൗദി നയിക്കുന്ന ഒമ്പതംഗ രാജ്യങ്ങളുടെ സഖ്യമാണ് ഈ വാർത്ത പുറത്തു വിട്ടത്.
https://www.facebook.com/Malayalivartha