അബുദാബിയില്‍ രണ്ടിടത്തായി സ്‌ഫോടനം; രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ആറ് പേര്‍ക്ക് പരിക്കേറ്റു, സ്‌ഫോടനം ഉണ്ടായത് രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലുമാണ്
അബുദാബിയില്‍ രണ്ടിടത്തായി സ്‌ഫോടനം ഉണ്ടായി. ആക്രമണത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്നും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ട്. രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണ മേഖലയിലും അബുദാബിയിലെ മുസഫയിലെ എണ്ണ ടാങ്കറുകളിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. സ്‌ഫോടനത്തില്‍ മൂന്നോളം ടാങ്കറുകളില്‍ തീപിടിത്തം ഉണ്ടായി. എന്നാൽ നേരത്തെ ആളപയാമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.
ഇതിനുപിണാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതി വിമതര്‍ ഏറ്റെടുത്തെന്നാണ് റിപ്പോര്‍ട്ട്. പ്രാഥമിക അന്വേഷണത്തില്‍, ഡ്രോണുകളെ പോലെ സാമ്യമുള്ള ചെറിയ പറക്കുന്ന വസ്തുക്കള്‍, രണ്ട് പ്രദേശങ്ങളിലും കണ്ടെത്തിയിട്ടുണ്ട്, ഇതാണ് സ്‌ഫോടനത്തിന് കാരണമായിരിക്കാമെന്നാണ് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമണം നടത്തിവരാറുണ്ട്. എന്നാൽ ഇതില്‍ അപൂര്‍വ്വമായി മാത്രമാണ് ആളപായം ഉണ്ടാക്കാറുള്ളത്. ഇതിന് മുമ്പ് യുഎഇയില്‍ ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും നേരിട്ടുള്ള ആക്രമണങ്ങള്‍ വിരളമാണ് എന്നതും വ്യക്തമാണ്.
https://www.facebook.com/Malayalivartha