സൗദിയും ഖത്തറും മുന്നിൽ; സൗദിയിൽ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായവരുടെ എണ്ണം വർധിക്കുന്നു, ഖത്തറിൽ പ്രതിദിന രോഗികൾ 3000ത്തിലേക്ക്, കോവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗൾഫ് രാഷ്ട്രങ്ങളിൽ ദിനംപ്രതിയുള്ള കോവിഡ് കേസുകൾ വര്ധിച്ചുവരുകയാണ്. അതോടൊപ്പം തന്നെ സൗദിയിൽ കോവിഡ് ബാധിച്ച് ആരോഗ്യ നില ഗുരുതരാവസ്ഥയിലായവരുടെ നിരക്ക് വർധിക്കുന്നതായി സൂചന. അഞ്ഞൂറിനടുത്തെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതിനോടകം തന്നെ രാജ്യത്ത് 5800 ൽ അധികം പേർക്കാണ് ഇന്ന് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പരിശോധനക്കെത്തുന്നവരുടെ എണ്ണത്തിലും വൻ വർധനവുണ്ടായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 44067 പേരാണ് സൗദിയിൽ കോവിഡ് ചികിത്സയിൽ കഴിയുന്നത്. സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,92,486 പേരാണ് കോവിഡ് പരിശോധന നടത്തിയിരിക്കുന്നത്. ഇതിലൂടെ 5873 പേർക്ക് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ 1,911 പേരും റിയാദിലാണ്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ജിദ്ദയിലും മക്കയിലും കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഖത്തറില്‍ 3,816 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിക്കുകയുണ്ടായി. ചികിത്സയിലായിരുന്ന 3,386 പേര്‍ കൂടി രാജ്യത്ത് രോഗമുക്തി നേടിയാതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആകെ 2,64,282 പേരാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്.
കൂടാതെ പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 3,501 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും 315 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. കൊവിഡ് ബാധിച്ച് പുതിയതായി മൂന്ന് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ആകെ 630 പേരാണ് ഖത്തറില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ 3,07,056 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.
നിലവില്‍ 42,144 പേര്‍ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. 35,862 കൊവിഡ് പരിശോധനകള്‍ കൂടി പുതിയതായി നടത്തിയിട്ടുണ്ട്. ഇതുവരെ 3,270,498 കൊവിഡ് പരിശോധനകളാണ് ഖത്തറില്‍ നടത്തിയിരിക്കുന്നത്ത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 9 പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയുണ്ടായി. നിലവില്‍ 88 പേരാണ് തീവ്രപരിചരണ വിഭാഗങ്ങളില്‍ കഴിയുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
https://www.facebook.com/Malayalivartha