അബുദാബി - മദീന വിമാന സർവീസ് നിർത്തിവച്ചതായി ഇത്തിഹാദ് എയർവെയ്സ്; സർവീസുകൾ നിർത്തിവച്ചത് മാർച്ച് 28 വരെ, ടിക്കറ്റ് തുക തിരിച്ചു നൽകാനോ ബദൽ സംവിധാനം ഏർപ്പെടുത്താനോ സന്നദ്ധമാണെന്നും എയർലൈൻ
യാത്രക്കാരെ അഷ്നകയിലാഴ്ത്തി ഇത്തിഹാദ് എയർവെയ്സ് അബുദാബി - മദീന വിമാന സർവീസ് നിർത്തിവച്ചതായി റിപ്പോർട്ട്. മാർച്ച് 28 വരെയാണ് സർവീസുകൾ നിർത്തിവച്ചിരിക്കുന്നത്. ട്രാവൽ ഏജൻസിയിൽ നിന്ന് ടിക്കറ്റ് എടുത്തവർ ഏജൻസിയുമായും അല്ലാത്തവർ എയർലൈനുമായി നേരിട്ട് ബന്ധപ്പെടണം എന്നും പ്രത്യേക നിർദ്ദേശം നൽകിയിരിക്കുകയാണ് അധികൃതർ.
ഇതോടൊപ്പം തന്നെ സർവ്വീസ് നിർത്തലാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിക്കുകയുണ്ടായി. ടിക്കറ്റ് തുക തിരിച്ചു നൽകാനോ ബദൽ സംവിധാനം ഏർപ്പെടുത്താനോ സന്നദ്ധമാണെന്നും എയർലൈൻ അറിയിച്ചിരിക്കുകയാണ്.
എന്നാൽ തിങ്കളാഴ്‍ച രാവിലെ കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചിരുന്നു. അബുദാബി വിമാനത്താവളത്തിന് സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനമാണ് ഇതിന് കാരണം. എന്നാൽ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായി മാറിയിരുന്നു. പിന്നാലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായിട്ട് ആയിരുന്നു എന്നും ഇത്തിഹാദ് വക്താവ് വ്യക്തമാക്കുകയുണ്ടായി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം ഇന്നലെ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha