കണ്ണീരായി നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസി; 25 വര്‍ഷമായി നജ്‌റാനില്‍ ജോലി ചെയ്തുവന്ന പ്രവാസി നാട്ടിൽ പോകാൻ ഒരുങ്ങിയത് 12 വര്ഷങ്ങക്ക് ശേഷം, പലരുടെയും സഹായത്താൽ നാട്ടിലേക്ക് പോകാനായി ഫ്‌ളൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെ എടുത്ത് കാത്തിരുന്നു, നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ മുരുകേശിനെ കണ്ടെത്തിയത് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

സാധാരണക്കാരായ പ്രവാസികൾ ഗൾഫിൽ നിന്നും നാട്ടിലേക്ക് പോകുക വർഷങ്ങൾക്ക് ശേഷമാണ്. തന്റെ കുടുംബത്തിനായി ഗൾഫിൽ കഷ്ടപ്പെടുമ്പോഴും എന്നെങ്കിലും ഒരു നാൾ അവരെ കാണാൻ എത്തുമെന്ന സ്വപ്നമാകും അവരുടെ മനസ്സിൽ. എന്നാൽ ഇവിടെ സംഭവിച്ചത് പ്രവാസികളുടെ ഹൃദയത്തിൽ വേദനയായി മാറിയിരിക്കുകയാണ്. നാട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ പ്രവാസിയായ തലേദിവസം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയുണ്ടായി.
തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശിയായ മുരുകേശിനെയാണ് സൗദിയിലെ നജ്‌റാനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ നജ്‌റാനില്‍ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.
അതോടൊപ്പം തന്നെ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങാനിരുന്നത്. നാല് വര്‍ഷമായി വിസയുടെ കാലാവധി തീരുകയുണ്ടായി. ഇദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനായി സുഹൃത്തുക്കള്‍ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സോഷ്യല്‍ ഫോറം നജ്‌റാന്‍ വെല്‍ഫെയര്‍ ഇന്‍ചാര്‍ജുമായ ഷെയ്ഖ് മീരാനെ സമീപിക്കുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു.
അങ്ങനെ വേണ്ടപ്പെട്ട അധികാരികളെ കണ്ട് മുരുകേശിന്റെ യാത്രയ്ക്ക് ആവശ്യമായ രേഖകള്‍ ശരിയാക്കി നല്‍കിയിരുന്നു. പിന്നാലെ നാട്ടിലേക്ക് പോകാനായി ഫ്‌ളൈറ്റ് ടിക്കറ്റ് ഉള്‍പ്പെടെ എടുക്കുകയും ചെയ്തു. എന്നാല്‍, മുരുകേശിനെ പോകുന്നതിന് തലേദിവസം മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ മൃതദേഹം നജ്‌റാനില്‍ തന്നെ മറവ് ചെയ്തു. ഭാര്യ: ഇളവരശി, മക്കള്‍: ശ്രീമതി, രൂപശ്രീ.
https://www.facebook.com/Malayalivartha


























