എല്ലാം ഇന്നുമുതൽ അവസാനിക്കുന്നു; പ്രവാസികൾക്ക് സന്തോഷ വാർത്ത! 2 വർഷം നീണ്ട രാജ്യാന്തര യാത്രാ വിലക്ക് അവസാനിച്ചതോടെ ഇന്നു മുതൽ ഇന്ത്യ–ഗൾഫ് സെക്ടറിൽ വിമാന സർവീസ് സാധാരണ നിലയിലേക്ക്, കണ്ണൂരിലേക്ക് വിമാന സർവീസ് കുറഞ്ഞതായി പരാതി

കാത്തിരുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. അങ്ങനെ 2 വർഷം നീണ്ട രാജ്യാന്തര യാത്രാ വിലക്ക് അവസാനിച്ചതോടെ ഇന്നു മുതൽ ഇന്ത്യ–ഗൾഫ് സെക്ടറിൽ വിമാന സർവീസ് സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. കോവിഡിനു മുൻപുണ്ടായിരുന്ന സർവീസുകളെല്ലാം തന്നെ വിമാന കമ്പനികൾ പുനരാരംഭിക്കുകയുണ്ടായി. ചില കമ്പനികൾ പുതിയ സെക്ടറുകളിലേക്കും സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ഗൾഫ്–ഇന്ത്യാ സെക്ടറിൽ വിമാന സർവീസുകളുടെ എണ്ണം കൂടിയതിനാൽ തന്നെ ഇഷ്ടമുള്ള സമയത്ത് യാത്ര ചെയ്യാനുള്ള അവസരം കൈവന്നു.
എന്നാൽ ഇതേസമയം കണ്ണൂരിലേക്ക് വിമാന സർവീസ് കുറഞ്ഞതായും പരാതി ഉയർന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിലെ ഇളവ് മാറ്റിയതും വിമാന സർവീസുകൾ സാധാരണ നിലയിലായതും ഈ സെക്ടറിൽ യാത്രക്കാരുടെ എണ്ണം കൂട്ടുന്നതാണ്.
അതേസമയം തൊഴിലന്വേഷകരുടെയും വിനോദസഞ്ചാരികളുടെയും ഒഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പരീക്ഷ കഴിഞ്ഞ് നാട്ടിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ ഗൾഫിലേക്കുള്ള വരുന്ന കുടുംബങ്ങളുമുണ്ട്. വിഷു, റമസാൻ, പെരുനാൾ പ്രമാണിച്ച് നാട്ടിലേക്കു പോകാനിരിക്കുന്നവരും ഏറെയാണ്. ഇതു കഴിയുമ്പോഴേക്കും വേനൽ അവധിക്കായി ഗൾഫിലെ സ്കൂളുകൾ അടയ്ക്കുന്നതോടെ സെപ്റ്റംബർ വരെ തിരക്കുള്ള സെക്ടറായി മാറുന്നത് പ്രാക്ടീക്ഷയോടെ ഉറ്റുനോക്കുകയാണ് ഏവരും. വിവിധ മേഖലകളിൽ ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടതിനാൽ വാണിജ്യം, വ്യവസായം, ടൂറിസം തുടങ്ങിയ മേഖലകളിൽ പുതിയ ഉണർവ് വ്യോമയാന മേഖലയെ ശക്തിപ്പെടുത്തും. നിയന്ത്രണം നീങ്ങുക വഴി ഇന്ത്യയിൽനിന്ന് ഗൾഫ് രാജ്യങ്ങൾ വഴി യുഎസ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്രയും ഊർജിതമാകുമെന്നും വിലയിരുത്തപ്പെടുന്നു.
അതോടൊപ്പം തന്നെ പ്രതിസന്ധിയുടെ നടുക്കടലിലുള്ള ശ്രീലങ്കയെ മറികടന്ന് കൂടുതൽ സഞ്ചാരികൾ ഇന്ത്യയിലെത്താനുള്ള സാധ്യതയും ഇന്ത്യയ്ക്കും വിമാന കമ്പനികൾക്കും ഗുണം ചെയ്യുമെന്ന് കണക്കുകൂട്ടുകയാണ് അധികൃതർ. ഇതിനുപിന്നാലെ ഇന്ത്യയിലേക്കുള്ള സർവീസുകൾ ഏപ്രിൽ ഒന്നിന് പൂർണതോതിൽ പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻഅറിയിച്ചിട്ടുണ്ട് .
കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ രാജ്യത്തെ 9 നഗരങ്ങളിലേക്ക് ആഴ്ചയിൽ 170 സർവീസുകൾ നടത്തുന്നതായിരിക്കും. കൊച്ചിയിലേക്ക് ആഴ്ചയിൽ 14, തിരുവനന്തപുരത്തേക്ക് 7. മുംബൈ 35, ന്യൂഡൽഹി, 28, ബെംഗളൂരു 24, ചെന്നൈ 21, ഹൈദരാബാദ് 21, കൊൽക്കത്ത 11, അഹമ്മദാബാദ് 9 എന്നിങ്ങനെയാണ് മറ്റു സർവീസുകളുടെ എണ്ണം എന്നത്.
https://www.facebook.com/Malayalivartha


























