കാത്തിരിപ്പുകൾക്ക് ശേഷം പ്രവാസികൾക്ക് സന്തോഷ വാർത്ത; പതിറ്റാണ്ടുകളായി ഗൾഫിൽ കഷ്ടപ്പെടുന്ന പ്രവാസികൾക്ക് വർക്ക് പവരമിറ്റ് പുതുക്കാം.... അങ്ങനെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ രാജ്യത്ത് താമസിക്കുന്ന ബിരുദധാരികളല്ലാത്ത പ്രവാസികള്‍ക്ക് ഇത് ആശ്വാസ വാർത്ത

വർഷങ്ങൾക്കിപ്പുറം കാത്തിരിപ്പുകൾക്കൊടുവിൽ ഗൾഫ് രാഷ്ട്രങ്ങൾ ഉണരുമ്പോൾ പ്രവാസികൾക്കും ഇത് സന്തോഷ വാർത്ത പുറത്തു വരുകയാണ്. പതിറ്റാണ്ടുകളായി ഗൾഫിൽ കഷ്ടപ്പെടുന്ന പ്രവാസികളെ കീഴ്മേൽ മറിക്കുന്ന തീരുമാനമാണ് കുറച്ച് നാളുകൾക്ക് മുൻപ് കുവൈറ്റ് സ്വീകരിച്ചത്. ഇത് സ്വദേശികൾക്കുപോലും അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. അങ്ങനെ കാത്തിരിപ്പുകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ രാജ്യത്ത് താമസിക്കുന്ന ബിരുദധാരികളല്ലാത്ത പ്രവാസികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റി അനുവദിച്ച് കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്.
പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ പുറപ്പെടുവിച്ച അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനം റദ്ദാക്കിക്കൊണ്ട് അപ്പീല്‍ കോടതി കഴിഞ്ഞയാഴ്ച ഒരു വിധി പുറപ്പെടുവിച്ചെങ്കിലും 60 നും അതില്‍ കൂടുതലുമുള്ള ബിരുദധാരികളല്ലാത്ത താമസക്കാര്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നത് ആസൂത്രണം ചെയ്തത് പോലെ തുടരുന്നതായിരിക്കും.
അതായത് 60 കഴിഞ്ഞവരുടെ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് എളുപ്പമാക്കുന്നതിന് ചട്ടങ്ങളിലെ ആര്‍ട്ടിക്കിള്‍ (37) ന്റെ വാചകം ഭേദഗതി ചെയ്ത തീരുമാനം (34/2022) കോടതി ഉത്തരവ് പരോക്ഷമായി റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഭേദഗതി ചെയ്ത തീരുമാനത്തില്‍ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കും ആവശ്യകതകള്‍ക്കും അനുസൃതമായി വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നത് തുടരുമെന്ന് പിഎഎം പ്രസ്താവിച്ചു.
മുകളില്‍ സൂചിപ്പിച്ച വിഭാഗങ്ങളിലെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കുന്നതിനുള്ള പ്രമേയത്തിന്റെ അതേ ആവശ്യകതകള്‍ പുതിയ നിയന്ത്രണത്തിന്റെ ആര്‍ട്ടിക്കിള്‍ (37) ഉള്‍ക്കൊള്ളുന്നെന്ന് പ്രസ്താവിച്ചുകൊണ്ട് പിഎഎം കോടതി വിധിയോട് പ്രതികരിച്ചു. ഓരോ വര്‍ഷവും താമസം പുതുക്കാന്‍ 250 കെഡിയാണ് വേണ്ടത്.
ഇന്‍ഷുറന്‍സ് റെഗുലേറ്ററി യൂണിറ്റ് അംഗീകരിച്ച യോഗ്യതയുള്ള കമ്പനികളിലൊന്ന് നല്‍കിയ പിന്‍വലിക്കാനാകാത്ത സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയും ഉണ്ടാകും. പുതുക്കല്‍ നടപടിക്രമങ്ങള്‍ക്ക് ഒരു മാറ്റം മാത്രമേയുള്ളൂവെന്ന് റെഗുലേറ്റര്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് രേഖകള്‍ നല്‍കുന്നതിന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യേണ്ടതില്ല.
https://www.facebook.com/Malayalivartha


























