അച്ഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത 15 വയസ്സുകാരന്‍ 12ാം നിലയില്‍ നിന്ന് നിന്നും ചാടി മരിച്ചു,സംഭവം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക്... സ്‌കൂള്‍ തുറന്നതിന് ശേഷം എല്ലാ ദിവസവും കുട്ടി രാത്രി വൈകി വരുന്നത് പതിവായിരുന്നു....ആത്മഹത്യയ്ക് മുൻപ് എല്ലാം എല്ലാവരോടും ക്ഷമചോദിച്ച് വഹാട്സാപ് സന്ദേശം...
ഷാര്‍ജയില്‍ 15 വയസ്സുകാരന്‍ വീടിന്റെ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിച്ചു. ഷാര്‍ജയില്‍ അല്‍ തവുണിലെ കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നാണ് സ്വദേശി വിദ്യാര്‍ഥി ചാടിയത്. കുട്ടിയുടെ പിതാവ് ശകാരിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു സംഭവം.
സ്‌കൂള്‍ തുറന്നതിന് ശേഷം എല്ലാ ദിവസവും കുട്ടി രാത്രി വൈകി വരുന്നത് പതിവായിരുന്നു. ഇതില്‍ പിതാവ് ശകാരിച്ചതിനെ തുടര്‍ന്നാണ് കുട്ടി ബാല്‍ക്കണിയില്‍ നിന്ന് ചാടിയതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അല്‍ ബുഹൈറ പൊലീസ് കുട്ടിയുടെ കുടുംബത്തെ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച പുലര്‍ച്ചെ വിവരമറിഞ്ഞ് സിഐഡി, പട്രോളിംഗ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരടങ്ങിയ സംഘം സ്ഥലത്തെത്തിയിരുന്നു. 12ാം നിലയില്‍ നിന്ന് ചാടിയ കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു. തലയോട്ടിയിലേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവുമാണ് മരണകാരണം. കുവൈറ്റ് ആശുപത്രിയിലെ ഡോക്ടര്‍മാരാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി.സ്‌കൂൾ ജീവിതത്തിലുണ്ടായ മാനസിക സമ്മർദങ്ങളുടെയും കുമിഞ്ഞുകൂടലിന്റെയും ഫലമായി ബോധപൂർവം അപ്പാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽ നിന്ന് സ്വയം തെറിച്ചുവീഴുകയായിരുന്നുവെന്നാണ് കുട്ടിയുടെ കുടുംബത്തെ അന്വേഷിച്ചതിന് ശേഷം ലഭിച്ച പ്രാഥമിക വിവരം.ബാല്ക്കണിയില് നിന്ന് തെറിച്ചുവീഴുന്നതിന് മുമ്പ് വാട് സ് ആപ്പിലൂടെ കുട്ടി കുടുംബത്തിന് എഴുതിയ രേഖാമൂലമുള്ള സന്ദേശത്തിലൂടെയാണ് കുട്ടിയുടെ വീട്ടുകാര് ഇക്കാര്യം അറിഞ്ഞത്.
തന്റെ മേലുള്ള അക്കാദമിക് സമ്മർദ്ദങ്ങളാണ് തന്റെ ജീവിതം അവസാനിപ്പിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് വൈട്സാപ്പ് സന്ദേശത്തിൽ പറയുന്നു.അതേസമയം, മൃതദേഹം വിട്ടുനൽകുന്നതിനും മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുമുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം സംഭവത്തിന്റെ സാഹചര്യം പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിച്ചുവരികയാണ് കൂടാതെ സൗദി അറേബ്യയില്‍ മലയാളി യുവാവ് ജീവനൊടുക്കി സംഭവത്തിൽ മൃതദേഹം ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചു . കൊല്ലം അഞ്ചല്‍ സ്വദേശിയായ സുധീഷ് (25) ആണ് തൂങ്ങി മരിച്ചത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം.
മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലേക്ക് എത്തിക്കാന്‍ സുഹൃത്തുക്കളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ ശ്രമം തുടങ്ങി.
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ ജുബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു സുധീഷ്. രണ്ട് വര്‍ഷം മുമ്പാണ് സുധീഷ് നാട്ടില്‍ പോയി വന്നത്. നാല് ദിവസം മുമ്പ് നാട്ടിലുള്ള ബന്ധുവിനെ വിളിച്ച് ഉടന്‍ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. കുട്ടിക്കാലത്ത് തന്നെ അച്ഛന്‍ മരിച്ചതിനാല്‍ മുത്തശ്ശിയാണ് സുധീഷിനെ വളര്‍ത്തിയത്.
https://www.facebook.com/Malayalivartha