Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..


അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പാകിസ്ഥാനിൽ നിന്നുള്ള, വ്യാജ ഫുട്ബോൾ ടീമിനെ ജാപ്പനീസ് അധികൃതർ അറസ്റ്റു ചെയ്തു...22പേരെയാണ് ഇമിഗ്രേഷൻ പരിശോധനകൾക്കിടെ അറസ്റ്റു ചെയ്തത്..


കാൽനടയായും വാഹനങ്ങളിലും നീണ്ട നിരയായി ആയിരക്കണക്കിന് ഫലസ്തീനികൾ നഗരം വിട്ട് കൂട്ടപ്പലായനം ചെയ്യുന്നു; ബന്ദികളുടെ മോചനത്തിന് വെടിനിർത്തൽ കരാർ വേണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങി വിദ്യാർത്ഥികൾ; ഇസ്രയേലിന്റെ ലക്ഷ്യം പുറത്ത്...


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്

ജിദ്ദയില്‍ ശക്തമായ മഴ; വെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒഴുകിപ്പോയി

18 NOVEMBER 2015 12:10 PM IST
മലയാളി വാര്‍ത്ത.

സൗദിയില്‍ ചൊവ്വാഴ്ചയുണ്ടായ കോരിച്ചൊരിഞ്ഞ കനത്ത മഴ പടിഞ്ഞാറന്‍ മേഖലയില്‍ വ്യാപക നാശമാണ് വിതച്ചത്. ജിദ്ദ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളും നിരത്തുകളും വെള്ളത്തില്‍ മുങ്ങി. മദീന മേഖലയിലും ജിദ്ദയിലും മൂന്നുവീതവും യാമ്പുവില്‍ രണ്ടും മരണം സ്ഥിരീകരിച്ചു. ഹാഇലില്‍ വെള്ളക്കെട്ടില്‍ കുടുങ്ങിയ കുട്ടിയെ സിവില്‍ ഡിഫന്‍സ് രക്ഷിച്ചു. രണ്ട് കുട്ടികളെ കാണാതായി. യാമ്പൂ, മക്ക, മദീന, ത്വാഇഫ്, അല്‍ ഉല, ഹാഇല്‍ എന്നിവിടങ്ങളിലും വടക്കന്‍ അതിര്‍ത്തി മേഖലയായ അല്‍ജൗഫിലും നല്ല മഴ ലഭിച്ചു. 

മദീന മേഖലയിലെ അല്‍ഉല, അല്‍ഐസ്, ഖൈബര്‍, ബദ്ര്!, വാദി ഫറഅ്, ഹനാകിയ എന്നിവിടങ്ങളിലാണ് മഴ നാശം വിതച്ചത്. 21ഓളം വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. രണ്ടുവീടുകളിലുള്ളവരെ മാറ്റിതാമസിപ്പിച്ചതായും വിവിധ ഭാഗങ്ങളില്‍ കുടുങ്ങിയ 45 ഓളം പേരെ രക്ഷപ്പെടുത്തിയതായും രക്ഷാപ്രവര്‍ത്തക സംഘം വ്യക്തമാക്കി. വെള്ളക്കെട്ടില്‍ കുടുങ്ങിയ 14 വാഹനങ്ങളില്‍ നിന്ന് 14 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. പലയിടങ്ങളിലും വൈദ്യുതി മുടങ്ങി. റോഡില്‍ നിന്ന് വെള്ളം നീക്കം ചെയ്യാന്‍ നഗരസഭ അധികൃതര്‍ രംഗത്തുണ്ട്. അല്‍ ഉലയില്‍ മഴ വ്യാപക നാശം വിതച്ചു. രാത്രി വൈകിയും പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. നിരവധി വാഹനാപകടങ്ങളാണ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തനത്തിന് പോയ സിവില്‍ ഡിഫന്‍സിന്റെ വാഹനവും വെള്ളക്കെട്ടില്‍ താണുപോയതായി അധികൃതര്‍ അറിയിച്ചു. ജിദ്ദയില്‍ രാവിലെ ഒമ്പതരയോടെ ആരംഭിച്ച മഴ ഉച്ച വരെ തുടര്‍ന്നു.

ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് അല്‍പം ശമനമുണ്ടായത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെയാണ് മഴയത്തെിയത്. ഈ ദിവസങ്ങളില്‍ പെരുമഴ ഉണ്ടാകുമെന്ന കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ വകുപ്പുകള്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ നേരത്തെ സ്വീകരിച്ചിരുന്നു. വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. മഴ തുടങ്ങിയതോടെ ഓഫീസുകള്‍ക്കും അവധി നല്‍കി. കനത്ത മഴ പലഭാഗത്തും ഇന്നലെ ജനജീവിതം ദുസ്സഹമാക്കി. പടിഞ്ഞാറന്‍ മേഖലയിലെ നഗരങ്ങളില്‍ ഓഫീസുകളും കടകളും ഭാഗികമായാണ് പ്രവര്‍ത്തിച്ചത്. താഴ്ന്ന പ്രദേശങ്ങളിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും ഓഫീസുകളിലും ഗോഡൗണുകളിലും കടകളിലും വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ കുടുങ്ങി. ട്രാഫിക് ഉദ്യോഗസ്ഥരത്തെിയാണ് ചിലരെ രക്ഷപ്പെടുത്തിയത്. താഴ്വരയിലെ ചില സ്ഥലങ്ങളില്‍ കുടുങ്ങിയവരെ ഹെലികോപ്റ്ററുകളില്‍ രക്ഷപ്പെടുത്തി.

വെള്ളക്കെട്ടുകളില്‍ കുടുങ്ങിയവരെ കണ്ടത്തൊന്‍ നിരീക്ഷണപറക്കല്‍ നടത്തിവരികയാണെന്ന് സുരക്ഷ വിഭാഗം ജനറല്‍ ക്യാപ്റ്റന്‍ മുഹമ്മദ് ബിന്‍ ഈദ് അല്‍ ഹര്‍ബി പറഞ്ഞു. ചിലയിടങ്ങളില്‍ വാഹനങ്ങളുടെ മേല്‍ മരങ്ങള്‍ കടപുഴകിവീണു. നിരവധി പരസ്യബോര്‍ഡുകള്‍ നിലംപൊത്തി. വെള്ളം കയറിയതിനാല്‍ പല റോഡുകളും തുരങ്കങ്ങളും ട്രാഫിക് വകുപ്പ് അടച്ചു. ജിദ്ദയിലേക്ക് വന്ന ചില വിമാനങ്ങള്‍ മദീന വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. ജിദ്ദയില്‍ നിന്നുള്ള എട്ട് ആഭ്യന്തര വിമാന സര്‍വീസുകള്‍ നീട്ടിവെച്ചു. വൈകുന്നേരത്തോടെ മഴക്ക് ആശ്വസമായതിനാല്‍ വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ മഴയില്‍ കുടുങ്ങിയവരെ കണ്ടത്തൊനുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. റോഡുകളില്‍ കെട്ടിനില്‍ക്കുന്ന വെള്ളം പമ്പ് ചെയ്യാനും നിലംപൊത്തിയ മരങ്ങളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യാനും ശ്രമം തുടങ്ങിയിട്ടുണ്ട്. മഴക്കുള്ള സാധ്യത തുടരുന്നതിനാല്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (11 minutes ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (22 minutes ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (35 minutes ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (1 hour ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (1 hour ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (1 hour ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (1 hour ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (2 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (2 hours ago)

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസിസിറ്റേഷന്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് തുടക്കം ; ലോക ഹൃദയ ദിനത്തിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  (2 hours ago)

അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (2 hours ago)

വ്യാജ പാകിസ്ഥാൻ ഫുട്ബോൾ ടീം  (2 hours ago)

റിനി ആന്‍ ജോര്‍ജ് നല്‍കിയ പരാതിയില്‍ കേസെടുത്തു  (2 hours ago)

Malayali Vartha Recommends