Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

പിടിക്കപ്പെട്ടാൽ തടവുശിക്ഷയും വമ്പൻപിഴയും നാടുകടത്തലും, പൊതുമാപ്പ് കാലാവധി അവസാനിച്ച ശേഷം പിടിക്കപ്പെട്ടാൽ റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കും, നവംബര്‍ 1 മുതല്‍ യുഎഇയിൽ പരിശോധന ക്യാമ്പയ്നുകള്‍ ശക്തമാക്കും...!

20 OCTOBER 2024 12:39 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ 31ന് അവസാനിക്കുകയാണ്. ഇനി വെറും രണ്ടാഴ്ച്ചയിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഈ അവസരം പ്രയോജനപ്പെടുത്തിയവരും പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവരും ഉണ്ട്. ഇത്തരം ഒരു അവസരം അത് പ്രയോജനപ്പെടുത്താതെ  നിയമ ലംഘകരായി രാജ്യത്ത് തുടരുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കാലാവധി അവസാനിച്ച ശേഷം റസിഡന്‍സി നിയമ ലംഘകര്‍ക്കെതിരേ നടപടികള്‍ ശക്തമാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി  മുന്നറിയിപ്പ് നല്‍കി. നിയമലംഘകര്‍ക്ക് തങ്ങളുടെ സ്റ്റാറ്റസ് തീര്‍പ്പാക്കാന്‍ ഇനിയും മതിയായ സമയമുണ്ടെന്ന് അതോറിറ്റി അറിയിച്ചു.

പൊതുമാപ്പ് സമയപരിധിക്കുള്ളില്‍ സ്റ്റാറ്റസ് ക്രമപ്പെടുത്താത്ത നിയമലംഘകരെ കണ്ടെത്തുന്നതിനായി നവംബര്‍ 1 മുതല്‍ റെസിഡന്‍ഷ്യല്‍ ഏരിയകള്‍, കമ്പനികള്‍, വ്യാവസായിക മേഖലകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ പരിശോധനാ ക്യാമ്പയ്നുകള്‍ ശക്തമാക്കും. അതിനു മുമ്പ് നിയമ ലംഘകര്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി അവരുടെ സ്റ്റാറ്റസ് ശരിയാക്കാന്‍ മുന്നോട്ടുവരണമെന്ന് അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

സമയപരിധി അവസാനിക്കുന്നതിന് മുമ്പ് താമസം ക്രമവല്‍ക്കരിക്കുകയോ യുഎഇ വിടുകയോ ചെയ്യാത്ത നിയമലംഘകര്‍ പിഴയടക്കാനും മറ്റു നിയമനടപടി നേരിടാനും തയ്യാറാകണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പ് കാലാവധി കഴിഞ്ഞ് നിയമലംഘനത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്ന് പിഴകള്‍ പൂര്‍ണമായും ഈടാക്കുകയും തടവ് ശിക്ഷയും നാടുകടത്തലും ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അവരെ വിധേയരാക്കുകയും ചെയ്യും. നിലവില്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി പിഴയടക്കാതെ രാജ്യം വിടുന്നവര്‍ക്ക് പുതിയ വിസയില്‍ യുഎഇയിലേക്ക് വരാന്‍ തടസ്സമുണ്ടാവില്ല.

എന്നാല്‍ പൊതുമാപ്പിന് ശേഷം പിടിക്കപ്പെടുന്നവര്‍ക്ക് യുഎഇയിലേക്ക് പ്രവേശന വിലക്കോടെയായിരിക്കും അവരെ നാടുകളിലേക്ക് അയക്കുക. അതിനാൽ കാലാവധി കഴിഞ്ഞാല്‍ അധികൃതരുടെ ഭാഗത്തു നിന്നുള്ള യാതൊരു ദയാദാക്ഷിണ്യവും പ്രതീക്ഷിക്കേണ്ടതില്ലെന്നും ഗ്രേസ് പിരീഡ് നീട്ടിനല്‍കുമെന്നു കരുതി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നത് വൈകിപ്പിക്കരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിയമലംഘകരില്‍ നിന്നുള്ള ഫീഡ്ബാക്കിന്റെ അടിസ്ഥാനത്തില്‍, പൊതുമാപ്പ് കാലയളവില്‍ ആവശ്യമായ മറ്റ് പല ഇളവുകളും നല്‍കിയിട്ടുണ്ടെന്നും ഗ്രേസ് കാലാവധി അവസാനിക്കുന്നതോടെ എല്ലാ ഇളവുകളും അവസാനിക്കുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു.

ഇത് കൂടാതെ, പൊതുമാപ്പ് നടപടികൾ നടന്നുകൊണ്ടിരിക്കെ തന്നെ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി പൊതുമാപ്പിൽ ചില ഇളവ് അനുവദിച്ചിരുന്നു. നിയമലംഘകനായ കുടുംബനാഥന്‍ പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യത്ത് നിന്ന് പുറത്തുപോവുന്ന സാഹചര്യത്തില്‍ അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള മക്കളെ അവരുടെ അമ്മമാരുടെ കീഴിലേക്ക് മാറ്റാന്‍ അനുമതി നല്‍കുന്നതായിരുന്നു ഇത്.

അമ്മയ്ക്ക് ജോലി ഉണ്ടാവുകയും സാധുതയുള്ള റസിഡന്‍സി വിസ ഉണ്ടാവുകയും ചെയ്യണമെന്ന നിബന്ധന ഉണ്ടെന്ന് മാത്രം. ഇത്തരം കേസുകളില്‍ കുടുംബനാഥന് മക്കളുടെ സ്‌പോണ്‍സര്‍ഷിപ്പ് അമ്മയുടെ കീഴിലേക്ക് മാറ്റി രാജ്യം എക്‌സിറ്റ് പെര്‍മിറ്റില്‍ രാജ്യം വിടാനാവും.

കുടുംബത്തലവനും അവരുടെ കുടുംബാംഗങ്ങളും നിയമലംഘനങ്ങള്‍ നേരിടുന്നവരാണെങ്കില്‍ കുടുംബാംഗങ്ങള്‍ക്ക് രാജ്യം വിടാനോ അവരുടെ പദവി ക്രമപ്പെടുത്താനോ അനുവാദമുണ്ട്. അനുവദിച്ച ഗ്രേസ് പിരീഡില്‍ സ്‌പോണ്‍സറായ കുടുംബനാഥന് പുതിയ വിസ ലഭിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പിന് കീഴിലുള്ള കുടുംബാംഗങ്ങളുടെ താമസം റദ്ദാക്കപ്പെടുകയില്ലെന്നും അധികൃതര്‍ അറിയിച്ചു. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (7 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (9 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends