Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

തൊഴിലിടങ്ങളിൽ ഇനി പഴയത് പോലെയല്ല കാര്യങ്ങൾ, ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ഒമാൻ തൊഴിൽ മന്ത്രാലയം...!!!

22 OCTOBER 2024 10:51 PM IST
മലയാളി വാര്‍ത്ത

ഒരോ രാജ്യത്ത് ജോലി ചെയ്യുമ്പോൾ അവിടെയുള്ള നിയമങ്ങൾ പാലിച്ചായിരിക്കും നമ്മൾ മുന്നോട്ടു പോകുന്നത്. ഇന്ത്യയിലുള്ള തൊഴിൽ നിയമങ്ങൾ ആയിരിക്കില്ല, ജിസിസി രാജ്യങ്ങളിൽ ഉണ്ടായിരിക്കുക. ഇനി മുതൽ തൊഴിലിടങ്ങളിൽ പഴയത് പോലെയല്ല കാര്യങ്ങൾ. പ്രവാസികൾ ഇതൊന്നും പാലിക്കാതെയാണ് ജോലിചെയ്യുന്നതെങ്കിൽ നല്ല മുട്ടൻപണിയാണ് വരാൻ പോകുന്നത്. ഒമാനിലെ പ്രവാസികൾക്കാണ് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം ചില നിബന്ധനകൾ കൊണ്ടുവന്നത്. തൊഴിലാളികൾ ജോലിക്കായി എത്തുമ്പോൾ ഇനി ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇനി കൃത്യമായ കാരണമില്ലാതെ ജോലിക്ക് വെെകിയെത്തുകയും നേരത്തെ പോകുന്നതും എല്ലാം നിയമലംഘനം ആയി കണക്കാക്കും.

ഇത്തരം പ്രവണതകൾ ചെയ്യുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പിഴ ഈടാക്കാമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. മാത്രമല്ല, 25 അല്ലെങ്കിൽ അതിൽ കൂടുതൽ ജീവനക്കാർ ഉള്ള സ്വകാര്യ കമ്പനികൾക്ക് പിഴ ബാധമാണ്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ജോലിയിൽ വരാൻ മടി കാണിക്കുക, തൊഴിൽ സ്ഥലത്തെ പെരുമാറ്റം എന്നിവയെല്ലാം ശ്രദ്ധിക്കും. ഇതിൽ എല്ലാം നിയമം ലംഘിക്കുകയാണെങ്കിൽ ജീവനക്കാരുടെ മേൽ കമ്പനികൾക്ക് പിഴ ചുമത്താൻ സാധിക്കും. ഒരോ വിഭാഗത്തിനും പ്രത്യേക പിഴ ചുമത്താം. അതിനുള്ള മാർഗനിർദേശങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വൈകി എത്തുന്നവർക്കുള്ള പിഴ, 15 മിനിറ്റ് വരെ വൈകിയാൽ ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ് നൽകും. പിന്നീട് ദിവസ വേതനത്തിന്‍റെ 5, 10, 15 ശതമാനം വീതം പിടിക്കും. 15 മുതൽ 30 മിനിറ്റ് വരെ വൈകി എത്തിയാൽ ദിവസ വേതനത്തിന്‍റെ 10, 15, 25 ശതമാനം വരെ പിടിക്കും.ഇനി 30 മിനിറ്റിൽ കൂടുതലായാൽ ദിവസ വേതനത്തിന്‍റെ 15, 25, 50 ശതമാനം വരെ പിടിക്കും. 60 മിനിറ്റിൽ കൂടിയാലാകട്ടെ ദിവസ വേതനത്തിന്‍റെ 75 ശതമാനം വരെ പിടിക്കും.

ഇത് കൂടാതെ, അനുമതിയില്ലാതെ അവധി എടുത്താൽ ആ ദിവസത്തെ വേതനം നഷ്ടപ്പെടുത്തുക മാത്രമല്ല, ദിവസവേദനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും. ജോലി സമയം കഴിയുന്നതിന് മുന്നെ പോയാൽ, ജോലിക്കായി എത്തിയ സമയത്തിന് മുന്നെ പോയാൻ ആദ്യം രേഖാമുലം ഒരു താക്കീത് നൽകാം. പിന്നീട് ഇത് ആവർത്തിച്ചാൽ ശമ്പളത്തിന്റെ 50 ശതമാനം പിടിക്കും. അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷൻ നൽകാം.

ഇത് മാത്രമല്ല, നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവര്‍ക്ക് ദിവസ വേതനത്തിന്‍റെ  25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്‌പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്‌പെൻഷനാണ് ശിക്ഷ. തൊഴിൽ സമയത്ത് ഉറങ്ങിയാലും ശിക്ഷ ലഭിക്കും. ആദ്യം താക്കീതും പിന്നീട് സസ്‌പെൻഷൻ ആയിരിക്കു ലഭിക്കുക. ഫോൺ ദുരുപയോഗം,ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും  തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷനും ലഭിക്കും.

ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാതെ ഉടനടി പിരിച്ചുവിടും. ജോലി സ്ഥലങ്ങളിലെ ചെറിയ കൈയാങ്കളി, സഹപ്രവർത്തകന് ഗുരുതര പരിക്ക് എന്നിവ വലിയ പ്രശ്നമാണ്. തൊഴിലാളിയെ സസ്‌പെൻഷൻ നൽകാനോ പിരിച്ചുവിടാനോ ഇത് കാരണമാകും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴയ്ക്കോ കാരണമാകുന്ന കുറ്റങ്ങളാണ്. ഇനി നോക്കിയും കണ്ടും പ്രവാസികൾ പണിയെടുത്തില്ലെങ്കിൽ ജോലി നഷ്ടപെടാൻ സാധ്യത കൂടുതലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (4 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (6 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (6 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (7 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (7 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (7 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (9 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (9 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (9 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (10 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (10 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (11 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (12 hours ago)

Malayali Vartha Recommends