എയർ ഇന്ത്യയ്ക്ക് ഏലി പണി കൊടുത്തു; 22 മണിക്കൂറിലേറെ വൈകിയതിനെത്തുടർന്നു വലഞ്ഞത് 170 ലേറെ യാത്രക്കാരും അവരെ കാത്തിരുന്ന പ്രിയപ്പെട്ടവരും
ഷാർജയിൽ നിന്ന് വെള്ളിയാഴ്ച പുലർച്ച 12.05 ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എ ഐ 968 വിമാനം 22 മണിക്കൂറിലേറെ വൈകിയതിനെത്തുടർന്നു വലഞ്ഞത് 170 ലേറെ യാത്രക്കാരും അവരെ കാത്തിരുന്ന പ്രിയപ്പെട്ടവരുമാണ്. എന്നാൽ വിമാനം വൈകിയതിനിന്റെ കാരണം കേട്ടാൽ ഏവരും ഒന്നും ചിരിച്ചു പോകും.
വ്യാഴാഴ്ച രാത്രി ഒൻപതോടെ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാർ പരിശോധനകൾ കഴിഞ്ഞ് ബോർഡിങ് പാസുമായി കാത്തിരിക്കവെയാണ് വിമാനം അൽപം വൈകുമെന്ന അറിയിപ്പ് ലഭിച്ചത്. എന്നാൽ കാരണം ആരാഞ്ഞ യാത്രക്കാർക്ക് മറുപടി കിട്ടിയിരുന്നില്ല.
പുലർച്ച നാലിന് പുറപ്പെടുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് അത് എട്ടുമണിയും പന്ത്രണ്ട് മണിയും ആകുമെന്ന അറിയിപ്പുകളെത്തി. യാത്രക്കാർക്ക് ഭക്ഷണവും താമസസംവിധാനവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും എയർ ഇന്ത്യ അധികൃതർ കൈമലർത്തി. ഒന്നരക്ക് പുറപ്പെടാനാകുമെന്ന് അറിയിപ്പുനൽകിയെങ്കിലും പിന്നീട് അതും മാറ്റി. ഒടുവിൽ രാത്രി 10 ന് പുറപ്പെടുമെന്ന് അറിയിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് വിമാനം വൈകാൻ കാരണമെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ നൽകുന്നതെന്നുമാണ് എയർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ വിമാനത്തിൽ എലി കയറിയതിനാലാണെന്നും അതിനെതിരെ മരുന്നുവെച്ചതിനാൽ 10 മണിക്കൂർ കഴിയാതെ വിമാനത്തിൽ യാത്രക്കാരെ കയറ്റാനാവില്ലെന്നുമാണ് ഇതു സംബന്ധിച്ച അന്വേഷണങ്ങൾക്ക് നൽകിയ അനൗദ്യോഗിക മറുപടി.
യാത്രക്കാരുടെ സുഖത്തിലും സുരക്ഷയിലും ശ്രദ്ധാലുക്കളാണെന്നവകാശപ്പെടുന്ന അധികൃതർ 22 മണിക്കൂർ വൈകിയിട്ടും പകരം സംവിധാനമോ താമസസൗകര്യമോ പോലും നൽകാൻ കൂട്ടാക്കാത്തത് കടുത്ത പ്രതിഷേധത്തിനാണ് വഴിവെച്ചത്.
https://www.facebook.com/Malayalivartha