സുഹൃത്തിനു നേരെ ആസിഡാക്രമണവും തുടർന്ന് ആത്മഹത്യയും; മലപ്പുറം സ്വദേശിയുടെ മരണത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ എംബസ്സിയിലേക്ക്
മലപ്പുറം സ്വദേശി ദയാനന്ദന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഇന്ത്യൻ എംബസ്സിയിൽ പരാതി നൽകിയതായി റിപ്പോർട്ടുകൾ.
മവേല സൂഖിലെ ബില്‍ഡിങ് മെറ്റീരിയല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന പരപ്പനങ്ങാടി അയ്യപ്പന്‍കാവ് വലത്തേയിൽ നെല്ലിക്കാട്ട് കൃഷ്ണന്‍കുട്ടിയുടെ മകന് ദയാനന്ദന് (34) കഴിഞ്ഞമാസം അവസാനമാണ് ആത്മഹത്യ ചെയ്തത്.
കടയുടമയായ പരപ്പനങ്ങാടി ചെറുമംഗലം സ്വദേശി അജയനെ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ച ശേഷം ആസിഡ് കുടിച്ചാണ് ഇയാൾ ആത്മഹത്യ ചെയ്തത്. പരാതി എംബസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ആത്മഹത്യക്കുള്ള കാരണത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയുടെ ഉള്ളടക്കം.
അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നീളുകയാണ്.
മാര്‍ച്ച് 23 വെള്ളിയാഴ്ച വൈകീട്ടാണ് ഇയാൾ ആത്മഹത്യ നടന്നത്. വൈകീട്ട് കടയിലെത്തിയ അജയനുനേരെ ദയാനന്ദന് ഡ്രെയിനേജ് ക്ലീനിങ്ങിന് ഉപയോഗിക്കുന്ന ആസിഡ് ഒഴിക്കുകയായിരുന്നു. കടയിലെ മറ്റൊരു ജോലിക്കാരനു നേരെയും ആക്രമണമുണ്ടായാതായി റിപ്പോർട്ടുകളുണ്ട്.
തുടര്‍ന്ന് ദയാനന്ദന് സ്വയം തലയിലൂടെ ആസിഡ് ഒഴിച്ചു. എന്നാൽ മുൻപേ തന്നെ ഇയാൾ ആസിഡ് കുടിച്ച ശേഷമാണ് ആക്രമിക്കാന്‍ എത്തിയതെന്ന് കരുതുന്നു. പിന്നീട് പുറത്തിറങ്ങിയ ദയാനന്ദന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ പോലീസ് സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാൾ മരിച്ചു.
ആസിഡാക്രമണത്തിൽ തന്റെ മുഖത്തും രണ്ട് കണ്ണിനും പൊള്ളലേറ്റതായി അജയന് പറഞ്ഞു. ഒരു കണ്ണിന് 15 ശതമാനവും മറ്റേ കണ്ണിന് 60 ശതമാനവും മാത്രമാണ് കാഴ്ച്ച ശക്തിയുള്ളത്. തുടര്‍ചികിത്സ നടത്തിയാല്‍ മാത്രമേ കാഴ്ച ശക്തി തിരികെ ലഭിക്കുന്നത് സംബന്ധിച്ച് പറയാന്‍ കഴിയൂവെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് അജയന് പറഞ്ഞു.
https://www.facebook.com/Malayalivartha