മൊബൈൽ ദൃശ്യങ്ങൾ പകർത്തുന്നവർ ഒന്നു സൂക്ഷിച്ചോ; വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് അബുദാബി പോലീസിന്റെ വക മുട്ടൻ പണി
വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് അബുദാബി പോലീസിന്റെ വക മുന്നറിയിപ്പ്. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നിരവധി അപകടദൃശ്യങ്ങള്‍ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസിന്റെ ഇത്തരത്തിലൊരു നിർദ്ദേശം.
ഇനി മുതൽ മൊബൈൽ ക്യാമറകളിൽ ഉൾപ്പടെ വാഹനാപകടങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന വ്യക്തികള്‍ക്ക് സൗദിയില്‍ 5 വര്‍ഷം തടവും 3 മില്യണ്‍ റിയാല്‍ പിഴയും നൽകുമെന്നാണ് റിപ്പോർട്ടുകൾ.
അപകടദൃശ്യങ്ങള്‍ പകര്‍ത്തല്‍ സാഹചര്യങ്ങളുടെ ഗൗരവത്തിനനുസരിച്ച് പിഴയും ജയില്‍ ശിക്ഷയും വരെ ലഭിച്ചേക്കാവുന്ന കുറ്റമായതിനാൽ സാമൂഹികമാധ്യമങ്ങളില്‍ വരുന്ന അപകട ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോടാവശ്യപ്പെട്ടു.
സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൂടുതല്‍ സന്ദേശങ്ങളും തെറ്റായിട്ടുള്ളതാണ്. ഏതെങ്കിലും വാര്‍ത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നതിനുമുന്‍പ് അവയുടെ ഉറവിടവും ഉള്ളടക്കവും സത്യസന്ധമായതാണോ എന്ന് പരിശോധിക്കാന്‍കൂടി ജനം തയ്യാറാവണമെന്ന് അബുദാബി പോലീസ് കമാന്‍ഡ് അഫയര്‍ അധ്യക്ഷന്‍ മേജര്‍ ജനറല്‍ സലിം ഷഹീന്‍ അല്‍ നുഐമി പറഞ്ഞു.
വാഹനാപകടങ്ങള്‍ക്ക് പുറമേ തീപിടുത്തം, മറ്റ് ദുരന്തങ്ങള്‍ എന്നിവയും ക്യാമറയില്‍ പകര്‍ത്തുന്നവര്‍ക്ക് സമാന ശിക്ഷ ലഭിക്കുമെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha