നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചപ്പോൾ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ നായയും ; യജമാനൻ മരിച്ചതോടെ പട്ടിണിയിലായ നായ ഒടുവിൽ വിശപ്പടക്കാൻ യജമാനന്റെ ശവശരീരം തന്നെ ഭക്ഷണമാക്കി

യജമാനൻ മരിച്ചതോടെ പട്ടിണിയിലായ നായ ഒടുവിൽ വിശപ്പടക്കാൻ യജമാനന്റെ ശവശരീരം തന്നെ ഭക്ഷണമാക്കി . കാനഡയിൽ നിന്ന് ബാങ്കോക്കിൽ എത്തി സുഖജീവിതം നയിക്കുന്നതിനിടയിലാണ് ഗ്ലെന്‍ പാറ്റിന്‍സണ്‍ അപ്രതീക്ഷിതമായി മരിക്കാനിടയായത്. ഇതോടെ പട്ടിണിയിലായ നായ യജമാനന്റെ ശരീരം ഭക്ഷിക്കുകയായിരുന്നു. ഗ്ലെന്നിന് ജീവിതത്തില്‍ ആകെ കൂട്ട് കുജോ എന്ന വളര്‍ത്തുനായ മാത്രമായിരുന്നു.
തനിച്ചായ കുജോ വിശപ്പ് സഹിക്കാനാകാതെ ആ നായ തന്റെ യജമാനന്റെ മൃതദേഹം അല്‍പാല്‍പ്പമായി കടിച്ചുതിന്നുതുടങ്ങി. ഒടുവിൽ നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നോക്കിയപ്പോൾ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയുമായിരുന്നു.
മൂന്നുവര്‍ഷമായി ഗ്ലെന്‍ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയില്‍ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെന്‍ സദാസമയവും വളര്‍ത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവര്‍ പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നതായും അവര്‍ വ്യക്തമാക്കി.
ഗ്ലെന്നിന്റെ മുഖത്ത് തലയോട്ടിയോളം നഷ്ടപ്പെട്ടിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പത്തുദിവസം മുമ്പെങ്കിലും ഗ്ലെന്‍ മരിച്ചിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗമനം. നെഞ്ചത്ത് വാരിയെല്ലുകള്‍ തെളിഞ്ഞ നിലയിലായിരുന്നു. നഗ്നമായിരുന്ന മൃതദേഹത്തില്‍ കാലുകളുടെ ഭാഗവും നഷ്ടപ്പെട്ടിരുന്നു. ഗ്ലെന്നിനെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും അദ്ദേഹത്തെ വധിച്ചതാണോയെന്ന സംശയവും പൊലീസ് സംശയിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























