തായ്‌ലൻഡിലെ താം ലുവാങ് ഗുഹയിലെ ആ ദിനങ്ങൾ വെള്ളിത്തിരയിൽ ; ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ സിനിമയാകുന്നു

തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ താരങ്ങളെയും കോച്ചിനെയും പുറത്തെത്തിക്കാൻ നടത്തിയ രക്ഷാപ്രവർത്തനങ്ങള്‍ വെള്ളിത്തിരയിലെത്തുന്നു. ഹോളിവുഡ് സിനിമ നിര്‍മാണ കമ്പനിയായ പ്യുവര്‍ ഫ്‌ലിക്‌സാണ് സംഭവം സിനിമയാക്കുന്നത്. പ്യുവര്‍ ഫ്‌ലിക്‌സ് ഉടമ മൈക്കല്‍ സ്‌കോട്ടും സംഘവും ദിവസങ്ങള്‍ക്ക് മുന്‍പേ തായ് ലന്‍ഡിലെ ഗുഹയിലെത്തിയിരുന്നു. തായ് ലന്‍ഡില്‍ രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം സഞ്ചരിച്ച് സിനിമയുടെ ചിത്രീകരണം നടത്തി.
രക്ഷാപ്രവർത്തനം ആരംഭിച്ച് മൂന്നാം ദിവസം മുതൽ തന്നെ ഇവർ രക്ഷാപ്രവർത്തകർക്കൊപ്പം സഞ്ചരിച്ച് വിവിധ രാജ്യങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകരുടെയും ഗുഹയിൽ കുടുങ്ങിയ കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങൾ കാമറയിൽ പകർത്തി. സിനിമയുടെ ആദ്യ ഘട്ടമെന്നോണമാണ് തത്സമയം രംഗങ്ങൾ ചിത്രീകരിച്ചത്. പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ഗുഹക്കുള്ളിലെ രംഗങ്ങൾ പിന്നീട് ചിത്രീകരിക്കും.
https://www.facebook.com/Malayalivartha






















