ഒരു വര്‍ഷം മുമ്പ് വരെ രാജ്യം അടക്കി ഭരിച്ച പ്രധാനമന്ത്രി ഇന്ന് ആദിയാല ജയില്‍ ; വിമാനമിറങ്ങാന്‍ പോലും അവസരം നൽകാതെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയത്തെയും അറസ്റ് ചെയ്ത് രാജ്യത്തെ അഴിമതി വിരുദ്ധ സേന

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകൾ മറിയത്തെയും അറസ്റ് ചെയ്തു. അഴിമതി കേസില്‍ നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. പാകിസ്താനിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാല് ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് നവാസ് ഷെരീഫിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്.
പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതി വിവാദത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് ജൂലൈ 28ന് പാക് സുപ്രീംകോടതി നവാസ് ശരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ചിരുന്നു.
രാജ്യത്തെ അഴിമതി വിരുദ്ധ സേനയായ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ ആയിരുന്നു നവാസ് ഷെരീഫിനേയും മറിയം നവാസിനേയും അറസ്റ്റ് ചെയ്തത്. ലോഹോര്‍ വിമാനത്താവളത്തില്‍ എത്തിഹാദ് വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ നവസാ ഷെരീഫിനേയും മകളേയും അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും വിമാനത്തില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇത് സംഭവിച്ചു. ഒരു എതിര്‍പ്പും കൂടാതെ ഇവര്‍ അറസ്റ്റിനോട് സഹകരിച്ചു. ലാഹോറില്‍ നിന്ന് ഉടന്‍ തന്നെ രണ്ട് പേരേയും ഇസ്ലാമാബ്ാദിലേക്ക് മാറ്റുകയും ചെയ്തു. നവാസ് ഷെരീഫ് ആദിയാല ജയിലില്‍ തന്നെ തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍. മറിയത്തെ പിന്നീട് സിഹാല റെസ്റ്റ് ഹൗസിലേക്ക് മാറ്റും.
അതേസമയം ലാഹോറിലെ അല്ലാമ ഇഖ്ബാല് വിമാനത്താവളത്തില്‍ നവാസ് ഷെരീഫിനെ സ്വീകരിക്കാന്‍ എത്തിയവരെ 'കഴുതകള്‍' എന്ന് പ്രതിപക്ഷ നേതാവും പാകിസ്താന്‍ തെഹ്‌റീക് ഇ ഇന്‍സാഫ് നേതാവും മുന്‍ ക്രിക്കറ്റ് താരവും ആയ ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചു.
https://www.facebook.com/Malayalivartha

























