സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് മാസങ്ങളായി തകർച്ചയിൽ; സുരക്ഷാ വീഴ്ച്ചയെത്തുടർന്നുണ്ടായ പ്രചരണങ്ങളിൽ ഫേസ്ബുക്കിന്റെ നഷ്ടം 12600 കോടി ഡോളര്‍

സോഷ്യൽ മീഡിയ ഭീമനായ മാർക്ക് സുക്കർബർഗിന്റെ 'ഫേസ്ബുക്ക്' കഴിഞ്ഞ മാസങ്ങളിൽ വരുമാനത്തിലും ലാഭത്തിലും ഏറെ നഷ്ടങ്ങൾ ഏറ്റുവാങ്ങുന്നതായി റിപ്പോർട്ടുകൾ. സാന്‍ഫ്രാന്‍സിസ്‌കോ കണക്കുകൾ പ്രകാരമാണ് പുതിയ റിപ്പോർട്ടുകൾ പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം മാത്രം ഫേസ്ബുക്കിന്റെ വരുമാനത്തില്‍ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വ്യക്തി വിവരങ്ങള്‍ക്ക് വേണ്ടത്ര സുരക്ഷയില്ലെന്ന പ്രചരണം ഫേസ്ബുക്കിന്റെ ഓഹരി വിപണിയില്‍ ഉണ്ടാക്കിയ ചലനമാണ് ഈ ഇടിവിന് കാരണം.
അതേസമയം കണക്കുകള്‍ പ്രകാരം ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ട കണക്കാണ് ഫേസ്ബുക്ക് നേരിട്ടത്. ഏകദേശം 12600 കോടി ഡോളര്‍ രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 2000 സെപ്റ്റംബറില്‍ ഇന്റല്‍ കോര്‍പറേഷന് 9100 കോടി ഡോളറും 2008 ഒക്ടോബറില്‍ എക്‌സോണ്‍ മോബിലിന് 5300 കോടി ഡോളറും 2018 ജനുവരിയില്‍ ആപ്പിളിന് 6000 കോടി ഡോളറും വിപണിമൂല്യത്തില്‍ ഇടിവു വന്നിട്ടുള്ളതാണു വലിയ മുന്‍ തകര്‍ച്ചകള്‍.
കമ്പനിയുടെ സാമ്പത്തിക ഔദ്യോഗിക വിശദീകരണ പ്രകാരം നഷ്ടം രേഖപ്പെടുത്തിയ വ്യാഴാഴ്ച മികച്ച ഒരു മുന്നേറ്റം പോലും അമേരിക്കന്‍ ഓഹരി വിപണിയായ വാള്‍സ്ട്രീറ്റില്‍ നടത്താന്‍ ഫേസ്ബുക്കിന് സാധിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥന്‍ ഡേവിഡ് വെനര്‍ പറയുന്നതനുസരിച്ച്, സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നു നാലും പാദങ്ങളില്‍ വരുമാനത്തില്‍ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയത്. അതേസമയം കമ്പനിയുടെ സാമ്പത്തിക നിലയില്‍ കാര്യമായ മാറ്റം ഉണ്ടാകുന്നതായും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിന് സാമ്പത്തിക തളര്‍ച്ച ഉണ്ടാകുന്നത് വളരെ വിരളമാണ്. ഇതിനുമുൻപ് 2015 ല്‍ ആണ് നഷ്ടം രേഖപ്പെടുത്തിയിരുന്നത്. നഷ്ടം സംഭവിക്കാന്‍ പ്രധാനകാരണമായി ചൂണ്ടികാണിക്കപ്പെടുന്നത് വ്യക്തി വിവരങ്ങളുടെ ചോര്‍ച്ച തന്നെയാണ്.
https://www.facebook.com/Malayalivartha
























