ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിര്‍മിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം; രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വെള്ളച്ചാട്ടം ആറുതവണ മാത്രം; വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാര്‍ഗം മാത്രമാണെന്നും ആക്ഷേപം

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയാങ് നഗരത്തിലാണു ലോക വിസ്മയമായ വെള്ളച്ചാട്ടം. താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ചാണു വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം മുന്‍പ് പൂര്‍ത്തിയായ വെള്ളച്ചാട്ടം ആറുതവണ മാത്രമാണു പ്രവര്‍ത്തിപ്പിച്ചിട്ടുള്ളത്. ചെലവു കൂടുതലായതിനാലാണ് ഉടമസ്ഥര്‍ പറയുന്നു. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് 120 ഡോളര്‍ (8,238 രൂപ) വേണം. ഷോപ്പിങ് മാള്‍, ഓഫിസുകള്‍, ആഡംബര ഹോട്ടല്‍ എന്നിവയാണു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ലുഡി ഇന്‍ഡ്രസ്ടീസ് ഗ്രൂപ്പാണു വെള്ളച്ചാട്ടത്തിന്റെ നിര്‍മാതാക്കള്‍. മഴവെള്ളം, ഭൂഗര്‍ഭജലം എന്നിവ വലിയ ടാങ്കുകളില്‍ ശേഖരിച്ചാണു വെള്ളച്ചാട്ടത്തിന് ഉപയോഗിക്കുന്നത്.
വളരെയേറെ പണം ചെലവഴിച്ചു നിര്‍മിച്ച വെള്ളച്ചാട്ടത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വെള്ളച്ചാട്ടം സൃഷ്ടിച്ചിരിക്കുന്ന ലൈബിയന്‍ ഇന്റര്‍നാഷനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മാണവും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാര്‍ഗം മാത്രമാണെന്നു ചിലര്‍ ആരോപിക്കുന്നു. മാസത്തിലൊരിക്കലെങ്കിലും വെള്ളച്ചാട്ടം ഉപയോഗിച്ചിരുന്നെങ്കില്‍ ജനലുകള്‍ വൃത്തിയാക്കുന്ന പണം നിങ്ങള്‍ക്ക് ലാഭിക്കാമായിരുന്നുവെന്ന് ചിലര്‍ ചൈനയിലെ സമൂഹമാധ്യമമായ വെയ്‌ബോയില്‍ വിമര്‍ശിച്ചു. കെട്ടിടത്തിലെ ശുചിമുറികള്‍ക്ക് ചോര്‍ച്ചയുണ്ടായതു പോലെയെന്നായിരുന്നു മറ്റൊരാളുടെ പരിഹാസം..
https://www.facebook.com/Malayalivartha

























