Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..


ഷാജി എന്ന ആ മനുഷ്യനെ കാണാൻ മുഖ്യമന്ത്രി എത്തും..അപകടത്തിൽ പെട്ട യുവതിയ്ക്ക് സ്വന്തം ഉടുമുണ്ട് ഊരി നൽകി മാതൃകയായ മനുഷ്യനാണ് ഇദ്ദേഹം.. വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ..


കൊച്ചിൻ ഷിപ്പ്‌യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിയ കപ്പലിനുള്ളിൽ ‘ഐ ലവ് പാകിസ്താൻ’ എന്ന വാചകം.. 150 തൊഴിലാളികളിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്..


വീണ ലോക്കറിൽ ഉണ്ടായിരുന്ന സ്വർണമൊഴിച്ചുള്ള മറ്റ് സാധനങ്ങൾ എല്ലാം മാറ്റി.. 134 രേഖകൾ ഇതുവരെ എസ്എഫ്ഐ ഒ കൈമാറിയിട്ടില്ല.. ഇത് കൈമാറിയാൽ മാത്രമേ വീണയെ ഇ ഡിക്ക് ഒരിക്കൽ കൂടി ചോദ്യം ചെയ്യാൻ കഴിയുകയുള്ളൂ. .


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?

കത്തീഡ്രൽ യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച്‌ നൂറ്റാണ്ടുകള്‍ പിന്നിട്ട് ഫ്രാന്‍സിന്‍റെ പ്രതീകമായി നിലനിന്ന ദേവാലയം ; വിശ്വപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോയുടെ ക്യാനോനിലും മണി മുഴക്കം നടത്തി ; ഇപ്പോൾ തീ നാളങ്ങൾക്ക് തലകുനിച്ചിരിക്കുകയാണ് ; കത്തീഡ്രലിന്റെ കഥ ഇങ്ങനെ :-

16 APRIL 2019 08:43 PM IST
മലയാളി വാര്‍ത്ത

വിശ്വപ്രശസ്ത ഫ്രഞ്ച് നോവലിസ്റ്റ് വിക്ടര്‍ ഹ്യൂഗോയുടെ ക്യാനോണിനെ ഓര്‍മയുണ്ടോ? എങ്ങനെ മറക്കാനല്ലേ .... അപ്പോള്‍ ക്യാനോണിന്റെ നോട്രഡാമിലെ കത്തീഡ്രലിനെ . എങ്ങനെ മറക്കാൻ സാധിക്കും . രണ്ടു ലോക മഹായുദ്ധങ്ങളെയും വിപ്ലവങ്ങളെയുമൊക്കെ അതിജീവിച്ച, ക്യാനോണിനൊപ്പം ലോക മനസില്‍ അനുമതിയില്ലാതെ കടന്നുകൂടിയ നോട്രഡാമിലെ കത്തീഡ്രല്‍.

അതേ, ആ കത്തീഡ്രല്‍ ഇതാ ഇപ്പോൾ തീ നാളങ്ങളോട് പരാജയം ഏറ്റുവാങ്ങിറിയിരിക്കുന്നു . ഒന്നിനും വകവച്ചുകൊടുക്കാത്ത അഗ്നിയുടെ ധൃതരാഷ്ട്രാലിംഗനത്തില്‍ വിശ്വപ്രസിദ്ധ കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണമായും കത്തിഭസ്മമായിരിക്കുന്നു .

യുദ്ധത്തെയും വിപ്ലവത്തെയും അതിജീവിച്ച്‌ നൂറ്റാണ്ടുകള്‍ പിന്നിട്ട് ഫ്രാന്‍സിന്‍റെ പ്രതീകമായി നിലനിന്ന ദേവാലയമാണ് നോട്രഡാമിലെ കത്തീഡ്രല്‍. കലാ വിരുതിക്ക് കീര്‍ത്തികേട്ടതാണ് നോട്രഡാം ദേവാലയം. ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും അതി പുരാതനവുമായ ദേവാലയമാണ് കത്തീഡ്രൽ . 850 വര്‍ഷത്തിലേറെ പഴക്കമുള്ള താണ് ഈ ദേവാലയം .പാരീസിലെ അതിപ്രശസ്തമായ നോട്രഡാം കത്തീഡ്രലിലെ തീപിടുത്തം ലോകത്തെയാകമാനം ഞെട്ടിച്ചിരിക്കുകയാണ്.

ചരിത്രത്തിന്‍റെ പല കോണുകളിലും കത്തീഡ്രലിന് നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട് . പാരീസുകാർക്ക് നേരിട്ടുള്ള ബന്ധമാണ് കത്തീഡ്രലുമായിയുള്ളത്. 1804 ഡിസംബര്‍ രണ്ടാം തീയതി നെപ്പോളിയന്‍റെ കിരീടധാരണം ഇവിടെവച്ചാണ് നടന്നത്.

അലക്സാണ്ടർ മൂന്നാമന്റെ സാന്നിദ്ധ്യത്തിൽ 1163 ൽ സ്ഥാപിതമായ ഈ ദേവാലയത്തിന്‍റെ നിര്‍മാണം പലഘട്ടങ്ങളിലായി നീങ്ങി, 20 വർഷത്തിനു ശേഷം യാഗപീഠം പൂർത്തിയാക്കി. രണ്ട് ടവറുകളും 1225 നും 1250 നും ഇടയിലാണ് നിർമ്മിക്കപ്പെട്ടത്, 1345 ൽ കത്തീഡ്രൽ പൂർത്തിയാക്കി.

ലൂയി പതിനാലാമന്റെ ഭരണകാലത്ത് (1643-1715) നോട്ട്രി ഡാമിനു പകരം ദൗർഭാഗ്യകരമായ നവീകരണത്തിന് വിധേയമായി. കട്ടിയുള്ള ഗ്ലാസിന് പകരം വിൻഡോകൾ സ്ഥാപിക്കപ്പെട്ടു. വണ്ടികൾ കടന്നുപോകാൻ ഒരു തൂൺ സ്തംഭിപ്പിച്ചു.

ഫ്രഞ്ച് വിപ്ലവ കാലഘട്ടത്തിൽ ഇത് കൂടുതൽ മോശമായിരുന്നു. വിപ്ലവകാരികൾ പിടിച്ചെടുത്ത് ഡസൻ പ്രതിമകൾ നശിപ്പിക്കപ്പെട്ടു. ബിഷപ്പിന്റെ കൊട്ടാരം നിലത്തു കത്തിക്കരിഞ്ഞു, ഒരിക്കലും പിന്നീടത് പുനർനിർമ്മിച്ചിട്ടില്ല. പിന്നീട് പൂർവ്വാധിക ശക്തിയോടെ 1802-ൽ കത്തീഡ്രൽ കത്തോലിക്കാ സഭയിലേക്കു തിരിച്ചെത്തി.

വിനോദസഞ്ചാരികളുടെ കുത്തൊഴുക്ക് നടക്കുന്ന ഒരിടം കൂടിയായ ഈ കത്തീഡ്രല്‍ അനേകം സാഹിത്യകൃതികളിലും വിഷയമായിട്ടുണ്ട്. ജാക്വിസ് ലൂയിസ് ഡേവിസ് എന്ന ഫ്രഞ്ച് കലാകാരന്‍ ചിത്രീകരിച്ച കിരീടധാരണം, ലുവ്റേ മ്യൂസിയത്തില്‍ പെയിന്‍റിംഗുകളുടെ കൂട്ടത്തില്‍ കാണാം.

ഫ്രഞ്ച് വിപ്ലവകാലത്ത് ഇവിടുത്തെ പുരാതനമായ പല ശില്പങ്ങളും മറ്റും വികലമാക്കപ്പെടുകയോ, നശിപ്പിക്കപ്പെടുകയോ ചെയ്തുവെങ്കിലും പിന്നീട് ആധുനിക രീതിയില്‍ പുനരുദ്ധാരണം നടന്നു. പുരാതന രീതിയെ തച്ചുടച്ചുകൊണ്ടുള്ള പുനരുദ്ധാരണം പാരീസിലെ ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്തി ഉണ്ടാക്കി. അക്കൂട്ടത്തില്‍ ഉള്‍പെട്ട വ്യക്തിയായിരുന്നു, വിശ്വപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ.

അദ്ദേഹത്തിന്‍റെ 1931 ല്‍ പ്രസിദ്ധീകരിച്ച നോട്രഡാമിലെ ക്യാനോൻ എന്ന വിഖ്യാതകൃതി ഒരു റൊമാന്‍റിക് -ഗോത്തിക് നോവലാണ്. പ്രധാന കഥാപാത്രങ്ങളായ എസ്മറാല്‍ഡ എന്ന ജിപ്സി നര്‍ത്തകിയേയും അവരെ മോഹിച്ച പള്ളിയിലെ മണിമുട്ടുകാരനും വിരൂപിയുമായ ക്വാസിമോഡോ എന്ന ക്യാനോണിനെയും പോലെ നൊട്രഡാമിലെ പഴയ രൂപത്തിലുള്ള പള്ളിയും നോവലില്‍ സ്ഥാനം പിടിച്ചു. അവഗണിക്കപ്പെട്ടിരുന്ന ഗോത്തിക് ആര്‍കിടെക്ചറിനെ കുറിച്ച്‌ പൊതുജനങ്ങളില്‍ ഒരവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഗ്രന്ഥകര്‍ത്താവിന്‍റെ ലക്ഷ്യം.

നോട്രഡാം കത്തീഡ്രലിന്‍റെ യഥാര്‍ഥ പേരായ നോട്രഡാം ഡി പാരിസ് എന്നായിരുന്നു നോവലിന്‍റെ പേരും. അത് ഫ്രഞ്ച് ഭാഷയില്‍ നിന്ന് തര്‍ജമ ചെയ്തപ്പോഴാണ് ഹഞ്ച് ബാക്ക് ഓഫ് നോട്രഡാം (നോട്രഡാമിലെ ക്യാനോൻ ) ആയത്. നോവല്‍ പാരീസില്‍ ജനപ്രീതി നേടിയതോടൊപ്പം ജനങ്ങളില്‍ ഗോത്തിക് ആര്‍കിടെക്ചറിനോടും പുരാതന കലാസംസ്കൃതിയോടും ഉള്ള താല്പര്യം വര്‍ധിച്ചു.

പാരീസ് നഗരത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഈ മാറ്റം കാണാനായി. 1845 മുതല്‍ ഏറ്റവും അവസാനം 1990 വരെ നോട്രഡാം കത്തീഡ്രലില്‍ നടന്ന പുനരുദ്ധാരണ പ്രവൃത്തികളിലും പഴയ ഫ്രഞ്ച്-ഗോത്തിക് രീതിയാണ് പിന്തുടര്‍ന്നത്. അങ്ങനെയാണ് നോട്രഡാം കത്തീഡ്രലിന്‍റെ ഇന്ന് കാണുന്ന കലാചാരുതയ്ക്കും പ്രസിദ്ധിക്കും നോട്രഡാമിലെ കൂനനും, വിക്ടര്‍ ഹ്യൂഗോയും കാരണമായത്.

സെയിന്‍ നദിക്കരയിലാണ് നോട്രഡാം ഡി പാരീസ് അഥവാ അവര്‍ ലേഡി ഓഫ് പാരീസ് എന്ന കാത്തലിക് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്നത്. ചുവരുകളുടെ മേല്‍ ഭാഗത്ത് ചില്ലുജാലകങ്ങള്‍. ഒരു മുറിയില്‍ പള്ളിയില്‍ നേര്‍ച്ചയായി കിട്ടിയ വിലപിടിപ്പുള്ള സാധനങ്ങളും, പഴയകാലത്തെ സാധന സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന ഒരു കലവറയുണ്ട്.

പള്ളിമേടയില്‍ കയറിയാല്‍ പാരീസ് നഗരം കാണാം. വിശ്വപ്രസിദ്ധമായ 15 ടണ്‍ ഭാരമുള്ളതടക്കം പത്തിലേറെ മണികളും, ഈശോയെ ക്രൂശിച്ച മരക്കുരിശിന്‍റെ ഒരു ഭാഗവും ഒരു ആണിയും അണിഞ്ഞ മുള്‍ക്കിരീടവും, പ്രധാന കവാടത്തിന് മുകളിലെ കലാരൂപവും കന്യകാ മാതാവിന്‍റെ 37 ലധികം വരുന്ന പ്രതിമകളും, പള്ളി സ്ഥാപിക്കാനായി നിയോഗിക്കപ്പെട്ട് പിന്നിട് രക്തസാക്ഷിയായി മരിച്ച വിശുദ്ധ ഡെന്നിസിന്‍റെ പ്രതിമകളും എല്ലാം കാഴ്ചക്കാര്‍ക്ക് വിസ്മയമൊരുക്കുന്നു.

പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് കത്തീഡ്രലില്‍ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്‍റ്‌ഇമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ അഭിസംബോധന ചെയ്യാനിരുന്ന ടെലിവിഷന്‍ പരിപാടി മാറ്റിവച്ചു. കത്തീഡ്രല്‍ പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാത്രി കത്തീഡ്രലില്‍‌ സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു മാക്രോണിന്‍റെ പ്രഖ്യാപനം. ദേവാലയം പൂര്‍ണമായി കത്തിനശിക്കാതിരുന്നതില്‍ ആശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

അതേസമയം, തീപിടിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫ്രാന്‍സില്‍ നിരവധി പള്ളികള്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഇപ്പോഴത്തെ സംഭവം ഇതുമായി ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുകയാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊയിലാണ്ടിയില്‍ യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ലക്ഷ്യം സമ്പൂര്‍ണ സ്വകാര്യവത്കരണം; ബഡ്ജറ്റിനെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍  (4 hours ago)

മൂന്ന് വയസുകാരനെ മുതലക്കുളത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമം  (6 hours ago)

KOZHIKODE ഞെട്ടലോടെ ബന്ധുക്കൾ  (6 hours ago)

Thrippunithura നാടിന്റെ അഭിനന്ദനപ്രവാഹം  (6 hours ago)

Cochin-Shipyard 150 പേരെ നിരീക്ഷണത്തിൽ  (6 hours ago)

VEENA VIJAYAN മകൾക്കൊപ്പം പിണറായിയും കുരുങ്ങുമോ?  (7 hours ago)

വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് മഴ സാധ്യത ; കേരള - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി  (7 hours ago)

യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ "ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി” നടപ്പിലാക്കുമെന്ന പ്രഖ്യാപനം പാവപ്പെട്ട കുടുംബങ്ങൾക്ക് കൈതാങ്ങാകും; കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് ബജറ്റ് കരുത്തേകുമെന  (8 hours ago)

റാഗിംനിയടില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ പേരില്‍ റാഗിംഗ് തടയാനുള്ള നിയമവും ആപ്പും സുവര്‍ണ നടപടി; കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന നിര്‍ദേശങ്ങളും ആശയങ്ങളും ബജറ്റിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി  (8 hours ago)

വയനാട് ജില്ലയുടെ വികസനഭാവിക്ക് ദിശപാകിയ ബജറ്റ്; അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം കാര്‍ഷിക മേഖല എന്നിവയ്ക്ക് അര്‍ഹമായ പരിഗണന ബജറ്റില്‍ നല്‍കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ടി.സിദ്ദിഖ്  (8 hours ago)

ഒട്ടുമിക്ക ജനവിഭാഗങ്ങളെയും മേഖലകളെയും സ്പര്‍ശിച്ചു പോകാന്‍ ബജറ്റിലൂടെ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്; ഇടതു സര്‍ക്കാര്‍ പത്തുവര്‍ഷം നീതി നിഷേധിച്ചവരെയും തമസ്‌കരിച്ചവരെയും ചേര്‍ത്തുനിര്‍ത്താന്‍ ഈ ബജറ്റിന  (8 hours ago)

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (9 hours ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (9 hours ago)

Malayali Vartha Recommends