ബസ് യാത്രികരുടെ തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ച ശേഷം അരുംകൊല; അജ്ഞാതരായ സായുധധാരികൾ നടത്തിയ വെടിവയ്പ്പിൽ 14 പേർ കൊല്ലപ്പെട്ടു
പാക്കിസ്ഥാനിലെ ക്വറ്റക്ക് സമീപം ബലൂചിസ്ഥാൻ പ്രവിശ്യയിൽ അജ്ഞാതരായ സായുധധാരികളായ അക്രമികൾ നടത്തിയ വെടിവയ്പില്‍ 14 പേർ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ തെക്കുകിഴക്കന്‍ ദേശീയപാതയിലാണ് സംഭവം. ബസ് തടഞ്ഞു നിർത്തിയാണ് 14 യാത്രക്കാരെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തിയത്.
മക്രാൻ തീരദേശ ഹൈവേയിൽ ഒർമാരയിൽ നിന്നു കറാച്ചിയിലേക്കു പോവുകയായിരുന്ന ബസില്‍ നാല്‍പതോടടുത്ത് യാത്രക്കാരുണ്ടായിരുന്നു. ബസില്‍നിന്നും പുറത്തിറക്കി തിരിച്ചറിയല്‍കാര്‍ഡ് പരിശോധിച്ച് 14പേരെ വെടിവച്ചുകൊല്ലുകയായിരുന്നു. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. അക്രമികൾ അർധ സൈനിക വേഷത്തിലായിരുന്നു.
അതേസമയം പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ജനത്തിരക്കേറിയ ചന്തയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ദാരുണ സംഭവം. ഇതു വരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തില്ല. ന്യൂനപക്ഷ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. ഒരു നേവി ഓഫിസറും ഒരു ഗാർഡും ആക്രമണത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനും ഇറാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പാക്കിസ്ഥാനിലെ ഏറ്റവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശമാണ്.
https://www.facebook.com/Malayalivartha