ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ച് മൃതദേഹ മോഷണം .. ഒരു തലയോട്ടിക്ക് വില 40,000 രൂപ മുതൽ 50,000 വരെ..വൻ തോതിൽ അസ്ഥികൂടങ്ങൾ വിദേശത്തേക്ക് കയറ്റി അയക്കുന്നു...
വീട് നിറയെ അസ്ഥികൂടങ്ങൾ; പൂന്തോട്ടത്തിലും വീടിനു ചുറ്റും പല പ്രായത്തിലുള്ളവരുടെ അസ്ഥികൂടങ്ങൾ ചിതറി കിടക്കുന്നു ‘മരണത്തിന്റെ ഗന്ധ’മുള്ള ആ മുറികൾക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കഥകളാണ് ..ഈ അസ്ഥികൂടങ്ങളത്രയും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തവയാണ് .
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കൃത്രിമ അസ്ഥികൂടങ്ങൾ നിർമിക്കുന്ന ജപ്പാൻ ഫാക്ടറിയിലെ ഉദ്യോഗസ്ഥന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് ഭയാനകമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത് .
ആരുടേതെന്നു പോലുമറിയാതെ, ഇന്ത്യയിലെ പല കുഴിമാടങ്ങളും കുത്തിത്തുറന്ന് ജപ്പാനിലേക്ക് കടത്തിയതാണ് എല്ലാ അസ്ഥികൂടങ്ങളും എന്ന നിഗമനത്തിലാണ് മെട്രോ പൊളിറ്റൻ പോലീസ് എന്നാണു പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ജപ്പാനിലെ അനാട്ടമിക്കൽ സ്കെലിട്ടൺ നിർമിക്കുന്ന ഈ ഫാക്ടറിയിൽ നിന്നാണ് സ്കൂളുകൾക്കും ലാബറട്ടറികൾക്കും കമ്പനി അസ്ഥികൂടങ്ങൾ വിതരണം ചെയ്തിരുന്നത്. ഇവിടത്തെ ഉദ്യോഗസ്ഥന്റെ മരണത്തെത്തുടർന്ന് റിപ്പോർട്ട് തയാറാക്കാനായാണ് പൊലീസ് ടോക്കിയോവിലെ വീട്ടിലെത്തിയത്.
തുടക്കത്തിൽ ഏതാനും അസ്ഥികൂടങ്ങൾ മാത്രമായിരുന്നു ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ പൂന്തോട്ടത്തിൽ അസ്ഥികൂടം കൂട്ടിയിട്ടിരിക്കുന്നതു പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അഞ്ഞൂറോളം പേരുടെ അസ്ഥികൾ. തുടക്കത്തിൽ മൃഗങ്ങളുടേതാണെന്നാണു കരുതിയത്. എന്നാൽ വിശദമായ പരിശോധന കഴിഞ്ഞതോടെ എല്ലാ അസ്ഥികളും മനുഷ്യരുടേതാണ് എന്ന് വ്യക്തമായി–.
കമ്പനി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും . പബ്ലിക് പ്രോസിക്യൂട്ടർക്ക് കേസ് റിപ്പോർട്ടും ചെയ്തിട്ടുണ്ടെന്നു ബന്ധപ്പെട്ടവർ പറയുന്നുണ്ട്. എങ്കിലും ജപ്പാന്റെ വേസ്റ്റ് മാനേജ്മെന്റ് ആന്റ് പബ്ലിക് ക്ലെൻസിങ് ആക്ട് പ്രകാരമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വീട്ടുപരിസരത്ത് അലക്ഷ്യമായി അസ്ഥികൂടങ്ങൾ വലിച്ചെറിഞ്ഞു എന്ന കുറ്റം മാത്രമേ ചുമത്തപ്പെട്ടിട്ടുള്ളൂ
വർഷങ്ങൾക്കു മുൻപ് ഇന്ത്യയിൽ നിന്ന് ജപ്പാനിലേക്ക് കടത്തിയതാണ് ഇവയെന്നായിരുന്നു കമ്പനിയിലെ ഒരു ഉദ്യോഗസ്ഥൻ മൊഴി നൽകിയത്.
.
1970 - 1985 കാലയളവിൽ മെഡിക്കൽ പഠന ആവശ്യങ്ങൾക്കായി ലോകത്ത് ഏറ്റവുമധികം മനുഷ്യ അസ്ഥികൂടങ്ങള്‍ കയറ്റി അയച്ചിരുന്നത് ഇന്ത്യയായിരുന്നു. 150 വർഷത്തോളം തുടര്‍ന്ന ഈ കയറ്റുമതി 1985ൽ നിയമം മൂലം നിരോധിച്ചു. അസ്ഥികൂടങ്ങളുടെ പേരിൽ ശ്മശാനങ്ങളിൽ മോഷണം പെരുകുകയും കൊലപാതകങ്ങള്‍ വരെ സംഭവിക്കാനും തുടങ്ങിയതോടെയാണ് കയറ്റുമതി നിരോധിച്ചത്.
നിരോധനം വന്നെങ്കിലും മനുഷ്യന്റെ അസ്ഥികൂടം കയറ്റി അയയ്ക്കുന്നതു മാത്രം കുറഞ്ഞില്ല. ഇന്ത്യയിലെ ഒട്ടേറെ കുഴിമാടങ്ങളിൽ നിന്ന് അസ്ഥികൂടങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 1985നു ശേഷവും ഇതു വ്യാപകമായി തുടരുന്നുമുണ്ട്
ശ്മശാനങ്ങളിലെ ജീവനക്കാരെ സ്വാധീനിച്ചാണ് മാഫിയ സംഘത്തിന്റെ ഇടനിലക്കാർ പ്രധാനമായും പ്രവർത്തിച്ചിക്കുന്നത്. മൃതദേഹം അഴുകാതിരിക്കാനുള്ള രാസവസ്തുക്കളോടെയായിരിക്കും ഇവർ ബന്ധുക്കൾക്കു മുന്നിൽ ശവസംസ്കാരം നടത്തുക. പിന്നീട് ഇവ പുറത്തെടുത്ത് ഇടനിലക്കാരനു കൈമാറും. ശ്മശാനങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന പാവപ്പെട്ടവരെ സ്വാധീനിച്ചും മൃതദേഹ മോഷണം തുടർന്നു
ഒരു തലയോട്ടിക്ക് 1000–2000 രൂപയും എല്ലുകൾക്ക് 500–800 രൂപയും വാങ്ങി ഇടനിലക്കാരൻ ഇതു കയറ്റുമതിക്കാർക്കു നൽകുന്നതോടെ വില 10,000 മുതൽ 20,000 രൂപ വരെയായി ഉയരും. ബംഗാളിലെ സിലിഗുരി വഴിയായിരുന്നു രാജ്യാന്തര അതിർത്തി കടത്തിയിരുന്നത്. വിദേശ രാജ്യങ്ങളിലേക്കു കടക്കുന്നതോടെ വില 40,000 രൂപ മുതൽ 50,000 വരെയാകും.
ഏതു വർഷമാണ് ഇത്രയേറെ അസ്ഥികൂടങ്ങൾ ഇന്ത്യയിൽ നിന്ന് കമ്പനി വാങ്ങിയതെന്ന അന്വേഷണത്തിലാണ് ജാപ്പനീസ് പൊലീസ്. മറ്റു കമ്പനികളും ഇത്തരത്തില്‍ അനധികൃതമായി മനുഷ്യ അസ്ഥികൂടങ്ങൾ ഉപയോഗിക്കുന്നുണ്ടോയെന്നും പരിശോധന ആരംഭിച്ചു കഴിഞ്ഞു
https://www.facebook.com/Malayalivartha