പന്നിയിറച്ചി, ടര്‍ക്കി കോഴി ഉൾപ്പെടെ ഈസ്‌റ്റര്‍ വിഭവങ്ങൾ ആകാശത്തേക്ക്... രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ് പേടകം
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസക്കാര്‍ക്കായി ആഘോഷ വിഭവങ്ങളൊരുക്കി നാസയുടെ സിഗ്നസ് പേടകം. രാജ്യാന്തര നിലയത്തില്‍ റഫ്രിജറേറ്ററൊന്നുമില്ല. പ്രത്യേകം തയാറാക്കിയ സംഭരണികളിലാണ് ഇവ കേടുകൂടാതെ സൂക്ഷിക്കുന്നത്. ഇവിടെ മദ്യത്തിനു സമ്ബൂര്‍ണ വിലക്കുമുണ്ട്.
പേടകം ഇന്നലെയാണ് ഐ.എസ്.എസിലെത്തിയത്. ആകെ 3,450 കിലോഗ്രാം ഭാരമുള്ള വിഭവങ്ങളാണ് എത്തിയത്. ഇവയില്‍ പന്നിയിറച്ചി, ടര്‍ക്കി കോഴി ഇറച്ചി എന്നിവ ഉള്‍പ്പെടും. ഇതിനൊപ്പം ഗവേഷണ ആവശ്യത്തിനുള്ള 40 എലികളെയും ബഹിരാകാശത്ത് എത്തിച്ചു. ദിവസവും മൂന്ന് നേരമാണു ബഹിരാകാശ യാത്രികര്‍ക്കു ഭക്ഷണം. പഴങ്ങള്‍, അണ്ടിപ്പരിപ്പ്, കോഴിയിറച്ചി, ബീഫ്, കടല്‍മീനുകള്‍, മിഠായികള്‍ എന്നിവയാണു പതിവ്.
കാപ്പി, ചായ, ഓറഞ്ച് ജ്യൂസ് എന്നിവയും രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ ലഭിക്കും. ഉപ്പും കുരുമുളകും ദ്രാവക രൂപത്തിലാണു നല്‍കുക. ഗുരുത്വാകര്‍ഷണം കുറവായതിനാല്‍ ഉപ്പുപൊടി അടക്കമുള്ളവ തളിക്കാനുള്ള ബുദ്ധിമുട്ട് മൂലമാണ് അവയെ ദ്രാവക രൂപത്തില്‍ സൂക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha