കൊലപാതകം ചെയ്യുമ്പോൾ ധരിക്കേണ്ട വസ്ത്രങ്ങൾ മുതൽ മൃതദേഹം ദഹിപ്പിക്കുന്നതുവരെ കൃത്യമായ പ്ലാനിങ്... ഒന്‍പതുപേരെ കൊലപ്പെടുത്താൻ തയ്യാറായി 14 വയസുള്ള രണ്ട് പെണ്‍കുട്ടികള്‍... ഒടുക്കം പിടിക്കപ്പെട്ടതിങ്ങനെ...
പ്രൈവറ്റ് ഇന്‍ഫോ, ഡു നോട്ട് ഓപ്പണ്‍, പ്രോജക്ട് 11/9 തുടങ്ങിയ പേരുകളിലായിരുന്നു ഫോള്‍ഡറുകള്‍. എട്ടു പേജുകളില്‍ എഴുതിയിരിക്കുന്ന കുറിപ്പിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ കുറിച്ചുള്ള വിവരങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. സംശയം തോന്നി തുറപ്പോഴാണ് കൊലപാതക പദ്ധതി മനസിലാക്കുന്നത്. തോക്കുകളെ കുറിച്ചും മൃതദേഹങ്ങള്‍ കത്തിച്ച് തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചും എഴുതിയിരുന്നു. മറ്റൊരു കുറിപ്പില്‍ കൃത്യം നടത്തുമ്ബോള്‍ ധരിക്കേണ്ട വസ്ത്രങ്ങളെ കുറിച്ചായിരുന്നു. തലമുടി കാണാത്ത വിധമാകണം വസ്ത്രം ധരിക്കേണ്ടത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ ഈ കുറിപ്പുകളില്‍ കൊലപ്പെടുത്തേണ്ട ആളുകളുടെ പേരുവിവരങ്ങളും രേഖപ്പെടുത്തിയിരുന്നുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോള്‍ഡറുകള്‍ പരിശോധിക്കവേ പെണ്‍കുട്ടികള്‍ പരിഭ്രാന്തരായതായി ഒരു അധ്യാപിക വെളിപ്പെടുത്തി. പിടിക്കപ്പെട്ടാല്‍ ഇത് വെറുമൊരു തമാശയാണെന്ന്(പ്രാങ്ക്) താന്‍ പറയുമെന്നു ഒരു പെണ്‍കുട്ടി ശബ്ദം താഴ്ത്തി പറഞ്ഞത് കേട്ടതായും അധ്യാപിക മൊഴി നല്കി.
ആളുകളെ കൊല്ലുമെന്ന് പറയുന്നത് തമാശയായി കാണാന്‍ കഴിയില്ലെന്ന് ഹൈലാന്‍ഡ്സ് കൗണ്ടി ഷെരീഫ് ഓഫീസ് വക്താവ് സ്കോട്ട് ഡ്രെസെല്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടികളെ ഇവരേയും ഉടന്‍ ഇവരേയും വിചാരണ ചെയ്യും. കൊലപാതക ആസൂത്രണവും തട്ടിക്കൊണ്ടുപോകലും ഉള്‍പ്പെടെ ഒമ്ബതു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഒന്‍പതുപേരെ കൊലപ്പെടുത്താന്‍ ആസൂത്രണം തയ്യാറാക്കിയ കൗമരകാരികള് പൊലീസ് പിടിയില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 14 വയസുകാരായ രണ്ടു പെണ്‍കുട്ടികള്‍ യുഎസിലെ ഫ്ലോറിഡയില്‍ അറസ്റ്റില്‍.
അവാണ് പാര്‍ക്ക് മിഡില്‍ സ്കൂളിലെ വിദ്യാര്‍ഥിനികളാണ് പിടിയിലായത്. ഇവരുടെ കംപ്യൂട്ടറിലെ ഫോര്ഡറുകള് പരിശോധിച്ച അധ്യാപകയാണ് കൊലപാതക പദ്ധതിയുടെ ചുരുള്‍ അഴിച്ചത്.
https://www.facebook.com/Malayalivartha