Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

27കാരനായ മകൻ മരിച്ചതോടെ ഒരു ആൺകുഞ്ഞ് സ്വന്തമായി വേണമെന്ന ദുരാഗ്രഹത്തിൽ അരങ്ങേറിയത് ക്രൂര കൊലപാതകം; മകനെ ഡേകെയറില്‍ നിന്ന്‌ കൂട്ടിക്കൊണ്ടുവരാന്‍ പോകും വഴി കാണാതായ 19കാരിയെ കഴുത്തില്‍ കുരുക്കിട്ട്‌ മുറുക്കി വയറുകീറി ചോരക്കുഞ്ഞിനെ പുറത്തേയ്‌ക്കെടുത്ത അമ്മയും മകളും, കൂട്ടുനിന്ന കാമുകനും അഴിക്കുള്ളിലായി...

18 MAY 2019 12:57 PM IST
മലയാളി വാര്‍ത്ത

ആഴ്ചകൾക്ക് മുമ്പ് അമേരിക്കയിൽ കാണാതായ ഗര്‍ഭിണിയെ വയര്‍കീറി കുഞ്ഞിനെ പുറത്തെടുത്തശേഷം കൊന്നനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഷിക്കാഗോ സ്വദേശികളായ അമ്മയും മകളും മകളുടെ കാമുകനും അറസ്റ്റില്‍. കുഞ്ഞിനെ സ്വന്തമാക്കാനാണ് മനുഷ്യത്വരഹിതകൃത്യമെന്നു പോലീസിന്റെ അനുമാനം. കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.

ഒന്‍പതു മാസം ഗര്‍ഭിണിയായിരുന്ന ഷിക്കാഗോ സ്വദേശി മര്‍ലിന്‍ ഒച്ചാവോ ലോപ്പസാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 23 നു കാണാതായ പത്തൊന്‍പതുകാരിയായ യുവതിയെ ബുധനാഴ്ചയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഷിക്കാഗോയിലെ ഒരു വീടിനു സമീപമുള്ള മാലിന്യക്കൂമ്ബാരത്തില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ മര്‍ലിന്റേതാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.

യുവതിയെ കാണാതായ ദിവസംതന്നെ പ്രദേശത്തുനിന്ന് നവജാതശിശുവിന് െവെദ്യസഹായം അഭ്യര്‍ഥിച്ച്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അടിയന്തര ഫോണ്‍സന്ദേശം ലഭിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിനു ഗുരുതര പ്രശ്‌നങ്ങള്‍ ബാധിച്ച്‌ ഗുരുതരാവസ്ഥയിലാണെന്നാണു സൂചന. ഈ കുഞ്ഞിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു സംഭവത്തിന്റെ ചുരുളഴിച്ചത്.

പിറക്കാന്‍ പോകുന്ന കുഞ്ഞിന് ആവശ്യമായ വസ്തുക്കള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ടയാളില്‍നിന്ന് വാങ്ങാനെന്നു പറഞ്ഞാണ് സ്വന്തം വാഹനത്തില്‍ ഏപ്രില്‍ 23 നു മര്‍ലിന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. മൂന്നു വയസുകാരനായ മൂത്തമകനെ ഡേ കെയറില്‍നിന്നു കൂട്ടിക്കൊണ്ടുപോയിരുന്നത് മര്‍ലിനായിരുന്നു. സംഭവദിവസം െവെകുന്നേരമായിട്ടും യുവതി എത്താതിരുന്നതിനേത്തുടര്‍ന്ന് ഡേ കെയര്‍ നടത്തിപ്പുകാര്‍ വിവരം യുവതിയുടെ വീട്ടില്‍ അറിയിക്കുകയായിരുന്നു.

ഇതിനിടെ താന്‍ വാഹനമോടിക്കാന്‍ കഴിയാത്തത്ര അവശയാണെന്നു കാട്ടി യുവതി ഭര്‍ത്താവിനു സന്ദേശം അയയ്ക്കുകയും ചെയ്തു. ഇതോടെ ആശങ്കയിലായ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടശേഷം സ്വന്തം നിലയില്‍ അന്വേഷണം ആരംഭിച്ചെങ്കിലും മര്‍ലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. യുവതിയെ തട്ടിക്കൊണ്ടുപോയതാകാമെന്നായിരുന്നു വീട്ടുകാരുടെ സംശയം. ഒടുവില്‍ മടങ്ങിവരുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കി മര്‍ലിന്‍ കൊല്ലപ്പെട്ടതായി ബുധനാഴ്ച പോലീസിന്റെ സന്ദേശമെത്തി.

മര്‍ലിന്റെ മൃതദേഹം കണ്ടെത്തിയ പ്രദേശത്തിനു സമീപത്തുനിന്ന് നേരത്തെതന്നെ അവരുടെ കാര്‍ കണ്ടെത്തിയിരുന്നു. ഇതിനു സമീപത്തെ താമസക്കാരിയായ അമ്മയും മകളും ഇവരുടെ കാമുകനും സംശയനിഴലിലായിരുന്നു. മര്‍ലിനെ കാണാതായ ദിവസം നവജാതശിശുവിനു െവെദ്യസഹായം തേടിയത് ഇവരായിരുന്നു. ഇതിനു തൊട്ടുമുമ്ബ് നാല്‍പ്പത്താറുകാരിയായ സ്ത്രീ താന്‍ അല്‍പ്പം മുമ്ബു പ്രസവിച്ചെന്നും കുഞ്ഞ് ശ്വസിക്കുന്നില്ലെന്നും പറഞ്ഞു നിലവിളിച്ചുകൊണ്ടു പുറത്തേക്കു പോയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെത്തി കുഞ്ഞിനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും അമ്മയെയും മകളെയും കാമുകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

കൂടുതല്‍ ചോദ്യം ചെയ്തതോടെ മര്‍ലിന്റെ കൊലപാതകത്തില്‍ ഇവര്‍ക്കുള്ള പങ്ക് വ്യക്തമായി. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് €ാരിസ ഫിഗെറോവ (46), മകള്‍ ഡിെസെറി ഫിഗെറോവ(24), ഇവരുടെ കാമുകന്‍ പിയൊട്ടര്‍ ബൊബാക്ക്(40) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു.

അമ്മയ്ക്കും മകള്‍ക്കുമെതിരേ കൊലക്കുറ്റവും കാമുകനെതിരേ കൊലപാതകം മറച്ചുവച്ചതിനുമാണു കേസ്. കുട്ടികള്‍ക്കുള്ള സാധനങ്ങളുടെ വില്‍പ്പനക്കാരാണെന്നുകാട്ടി ഫെയ്‌സ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ചാണു പ്രതികള്‍ മര്‍ലിനെ വീട്ടിലെത്തിച്ചത്. കഴുത്തില്‍ കേബിള്‍ കുരുക്കി മര്‍ലിനെ ശ്വാസം മുട്ടിച്ചു കൊന്നതായും ഇതിനു താനാണ് അമ്മയെ സഹായിച്ചതെന്നും ഡിെസെറി കുറ്റസമ്മതം നടത്തി. അതിനുശേഷം വയര്‍കീറി ശിശുവിനെ പുറത്തെടുത്തതായും ഇവര്‍ സമ്മതിച്ചു.

തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയില്‍ ഇവരുടെ വീട്ടില്‍ രക്തക്കറ അടക്കമുള്ളവ ക ണ്ടെത്തി. വീടിന്റെ അടിത്തറയ്ക്കു താഴെ രഹസ്യമുറിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ഡി.എന്‍.എ. പരിശോധനയിലൂടെ നവജാതശിശുവിന്റെ മാതാവ് മര്‍ലിനാണെന്നു വ്യക്തമായി. €ാരിസയുടെ 27 വയസുള്ള മകന്‍ 2017-ല്‍ മരിച്ചുപോയെന്നും അതിനു പകരക്കാരനെ കണ്ടെത്താനുള്ള മാര്‍ഗമാണ് ഹീനകൃത്യമെന്നുമാണു പോലീസിന്റെ അനുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (5 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (5 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (5 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (5 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (5 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (6 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (6 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (8 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (8 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (8 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (8 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (8 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (8 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (9 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (9 hours ago)

Malayali Vartha Recommends