ത്യശൂര്‍പൂരത്തിന് ആക്രമണം നടത്താന്‍ പദ്ധതിയിട്ട റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന; ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല; കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്ന റാഷിദ് അബ്ദുള്ള കൊല്ലപ്പെട്ടതായി സൂചന. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചതായാണ് വിവരം. അഫ്ഗാനിസ്ഥാനിലെ കുറാസന്‍ പ്രവിശ്യയിലെ ഐഎസ് കേന്ദ്രത്തിലായിരുന്നു റാഷിദ് പ്രവര്‍ത്തിച്ചിരുന്നത്.
നേരത്തേ കേരളത്തില്‍നിന്ന് ഐഎസില്‍ ചേര്‍ന്നവരുടെ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. ഇയാളുടെ സന്ദേശങ്ങള്‍ മൂന്ന് മാസമായി കിട്ടുന്നില്ല. കേരളത്തില്‍നിന്നുള്ള ഐഎസ് റിക്രൂട്ട്മെന്‍റ് നടത്തിയിരുന്നത് റാഷിദ് ആണെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍.
റാഷിദിനെ കൂടാതെ വേറെയും ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ”മൂന്ന് ഇന്ത്യൻ സഹോദരന്മാരും രണ്ട് ഇന്ത്യൻ സഹോദരിമാരും നാലു കുട്ടികളും കൊല്ലപ്പെട്ടു” എന്നാണ് സന്ദേശം. രണ്ട് മാസത്തിലധികമായി റാഷിദിന്റെ ടെലഗ്രാം അക്കൗണ്ട് പ്രവർത്തിച്ചിരുന്നില്ലെന്നും റാഷിദിന് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിനാണ് ഐസിസ് മറുപടി നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.നേരത്തേ കേരളത്തിൽ നിന്ന് ഐസിസിൽ ചേർന്നവരുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നത് റാഷിദ് ആയിരുന്നു. കേരളത്തിൽ നിന്നും അഫ്ഗാനിലേക്ക് ഐസിസിൽ ചേരാൻ പോയെന്ന് പറയപ്പെടുന്ന 21 മലയാളികളുടെ നേതാവ് റാഷിദ് ആയിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
https://www.facebook.com/Malayalivartha