ബിക്കിനി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തതിന് തടവുശിക്ഷയും ചാട്ടവാറടിയും; ഭയന്നുവിറച്ച മോഡൽ നാടുവിട്ടതോടെ നേരിടേണ്ടിവന്നത് പട്ടിണിയും പരിവട്ടവും:- കിടക്കാന്‍ സ്ഥലമില്ലാതെ പാർക്കിലെ ബഞ്ചിൽ അന്തിയുറങ്ങി: ഭക്ഷണം വാങ്ങാന്‍ പണമില്ലാതെ ബാഗുകളും വസ്ത്രങ്ങളും വിറ്റു... ദയനീയം ഈ മോഡലിന്റെ അവസ്ഥ
ബിക്കിനി ചിത്രങ്ങള്‍ക്ക് പോസുചെയ്തുഎന്ന കുറ്റത്തിന് ഇറാന്‍ മോഡലായ നെഗ്സിയ എന്ന ഇരുപത്തൊമ്ബതുകാരി തടവുശിക്ഷയും ചാട്ടവാറടിയും വിധിക്കുമെന്ന് ഭയന്ന് തുര്‍ക്കിയിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും കടന്നു. പക്ഷേ, സ്വന്തം രാജ്യത്തുള്ളതിനെക്കാള്‍ കടുത്ത പരീക്ഷണങ്ങളാണ് അവളെ അവിടെ കാത്തിരുന്നത്.ഇപ്പോഴിതാ നെഗ്സിയയുടെ കഷ്ടപ്പാട് സോഷ്യല്‍ മീഡിയയിലൂടെ പുറത്തറിഞ്ഞതോടെ രക്ഷിക്കാന്‍ ലോകം കൈകോര്‍ത്തിരിക്കുകയാണ്.
ബിക്കിനി ധരിച്ച് ഫോട്ടോയ്ക്ക് പോസുചെയ്തതിന്റെ പേരില്‍ 2017ലാണ് നെഗ്സിയയ്ക്ക് രാജ്യംവിടേണ്ടിവന്നത്. ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ പൊലീസിന് കൈമാറിയത്. രാജ്യത്തെ നിയമം ലംഘിച്ചുവെന്ന ഗുരുതരമായ കുറ്റമാണ് നെഗ്സിയയ്ക്കെതിരെ ചുമത്തിയത്.കുറ്റം തെളിയിക്കപ്പെട്ടാല്‍ ചാട്ടവാറടിയും ജയില്‍ ശിക്ഷയും ഉറപ്പ്. ശിക്ഷിക്കപ്പെടും എന്ന് പൂര്‍ണമായും വ്യക്തമായതോടെയാണ് രാജ്യം വിടാന്‍ തീരുമാനിച്ചത്. നേരേ തുര്‍ക്കിയിലേക്കും അവിടെ നിന്ന് ഫ്രാന്‍സിലേക്കും കടക്കുകയായിരുന്നു.
ഫ്രാന്‍സിലെത്തിയെങ്കിലും വിചാരിച്ചതുപോലെയായിരുന്നില്ല കാര്യങ്ങള്‍. കിടക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പാര്‍ക്കുകളിലെ ബെഞ്ചുകളിലായിരുന്നു അന്തിയുറക്കം. ഭക്ഷണം വാങ്ങാന്‍ പണമില്ലാത്തിനാല്‍ ബാഗുകളും വസ്ത്രങ്ങളുംപോലും വിറ്റു. ഇൗസമയത്തൊന്നും താന്‍ ആരാണെന്ന് നെഗ്സിയ ആരോടും വെളിപ്പെടുത്തിയിരുന്നില്ല. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അഭയാര്‍ത്ഥി ക്യാമ്ബില്‍ കഴിയാനുള്ള അവസരം കിട്ടി. അതോടെ രാഷ്ട്രീയ അഭയം വേണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് അപേക്ഷ നല്‍കി. പക്ഷേ, സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞു. അതോടെയാണ് സോഷ്യല്‍മീഡിയ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha