Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്‍റെ മൃതദേഹം ഖബറടക്കി...


ശാസ്തമംഗലത്തുകാർക്ക് തെ​റ്റുപ​റ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെ​റ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി

ഭാര്യയേയും 3 ബന്ധുക്കളേയും വെടിവച്ചു കൊന്ന ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ അറസ്റ്റില്‍

09 JULY 2019 03:32 PM IST
മലയാളി വാര്‍ത്ത

2019 ഏപ്രില്‍ 28-ന് അമേരിക്കയിലെ അടിയന്തര ഹെല്‍പ്ലൈന്‍ നമ്പറായ 911-ലേക്ക് ഒരു ഫോണ്‍വിളിയെത്തി. ഫോണിന്റെ അങ്ങേത്തലയ്ക്കലെ വിറയ്ക്കുന്ന ശബ്ദം ഒഹൈയോവിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ഗുര്‍പ്രീത് സിങ്ങിന്റേതായിരുന്നു. ഇതിനു പിന്നാലെ അപാര്‍ട്‌മെന്റിലെത്തിയ പൊലീസ് കണ്ടത് വെടിയേറ്റ് കൊല്ലപ്പെട്ട നാലു മൃതദേഹങ്ങള്‍ ആയിരുന്നു. എന്താണു സംഭവിച്ചതെന്നു പോലും അറിയാത്ത മട്ടിലായിരുന്നു ഗുര്‍പ്രീതെന്ന് പൊലീസിന്റെ വാക്കുകള്‍. താന്‍ വീട്ടിലേക്കെത്തിയപ്പോള്‍ നാലു പേരും ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നെന്നും അയാള്‍ മൊഴി നല്‍കി.

ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗര്‍ (39), അവരുടെ പിതാവ് ഹക്കിയാക്കത്ത് പനാഗ് (59), അദ്ദേഹത്തിന്റെ ഭാര്യ പരംജിത് കൗര്‍ (62), പരംജിത്തിന്റെ സഹോദരി അമര്‍ജിത് കൗര്‍ (58) എന്നിവരാണു കൊല്ലപ്പെട്ടത്. 9 എംഎം കൈത്തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നു പൊലീസ് പറയുന്നു.

സംഭവത്തിനു പിന്നാലെ ഒട്ടേറെ പേര്‍ ഗുര്‍പ്രീതിന്റെ പങ്ക് സംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമായ തെളിവ് പൊലീസിനു ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് അപാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ നിന്ന് ഒരു തോക്ക് ലഭിക്കുന്നത്. അക്കാര്യം ഒരാളോടു പോലും പൊലീസ് വെളിപ്പെടുത്തിയില്ല. തോക്കിനു പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണം ചെന്നെത്തി നിന്നത് ഗുര്‍പ്രീതിലും. പിന്നീട് കണക്ടിക്കറ്റില്‍ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോള്‍ പോലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തു.

സംഭവത്തിനു ശേഷം ബന്ധുക്കള്‍ക്കു മുന്നില്‍ അതീവ ദുഃഖിതനായിട്ടായിരുന്നു ഇയാള്‍ അഭിനയിച്ചിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിലും വികാരാധീനനായി. പ്രദേശത്തെ ഇന്ത്യക്കാര്‍ ചേര്‍ന്നു സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലും സജീവമായി പങ്കെടുത്തു. പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. 'സങ്കടം സഹിക്കാനാകുന്നില്ല. ഇതെല്ലാം സംഭവിച്ചെന്നു വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. എന്റെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍...' മാധ്യമങ്ങള്‍ക്കു മുന്നിലും ഗുര്‍പ്രീത് ഇത്തരത്തില്‍ പലപ്പോഴും വികാരധീനനായി. അപ്പോഴെല്ലാം അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പൊലീസിനു നേരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

സംഭവം നടന്ന ദിവസം അയാള്‍ അടിയന്തിര ഹെല്‍പ്പ്‌ലെനിലേയ്ക്ക് വിളിച്ച കോള്‍ ഇങ്ങനെയായിരുന്നു:

'അവര്‍ വീണു കിടക്കുകയാണ്. എല്ലാവരുടെയും ദേഹത്തുനിന്നു ചോരയൊലിക്കുന്നു..'
'എത്ര പേരുണ്ട് അവര്‍..?'
'നാല്, നാല്, നാല്...'
'അവരുടെ ദേഹത്തു നിന്നു ചോര വരുന്നുവെന്നല്ലേ പറഞ്ഞത്..?'
'അതെ...'
'അവര്‍ക്ക് വെടിയേറ്റതാണോ, കുത്തേറ്റിട്ടുണ്ടോ?'
'ഇല്ല, എനിക്കറിയില്ല...'

എന്നാല്‍ രണ്ടു മാസത്തിനപ്പുറം കണക്ടിക്കട്ടില്‍ നിന്ന് ഗുര്‍പ്രീതിനെ (37) പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിലെ സത്യം.

തെളിവുകളുടെ ശാസ്ത്രീയ പരിശോധനകള്‍ അനുകൂലമായതോടെയാണ് പൊലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. അപാര്‍ട്‌മെന്റിലെത്തിയ സമയത്ത് അടുക്കളയില്‍ പാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. താനില്ലാത്ത സമയത്താണ് സംഭവം നടന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗുര്‍പ്രീതിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ശാലിന്ദര്‍ജിത്തിന് മൂന്നു വെടിയാണേറ്റത്. ഡൈനിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹക്കിയാക്കത്തിന്റെ തലയില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. കിടപ്പുമുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹക്കിയാക്കത്തിന്റെ ഭാര്യയ്ക്ക് അഞ്ചു തവണ വെടിയേറ്റു- നാലു തവണ തലയിലും ഒരു തവണ കയ്യിലും. ലിവിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗറിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ യുഎസിലെത്തിയതായിരുന്നു സഹോദരിയായ അമര്‍ജിത്. ലിവിങ് റൂമില്‍ തന്നെയായിരുന്നു ഇവരുടെയും മൃതദേഹം. തലയില്‍ രണ്ടു തവണ വെടിയേറ്റിരുന്നു.

ട്രക്ക് ഡ്രൈവറായ ഗുര്‍പ്രീതിന് മൂന്നു മക്കളായിരുന്നു- രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. കൊലപാതകം നടന്ന ഏപ്രില്‍ 28-ന് മൂവരും വീട്ടിലില്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നും പൊലീസ് കരുതുന്നു. അതിക്രൂരമായ കൊലപാതകം ചെയ്യാവുന്ന മാനസികാവസ്ഥയിലായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ആകെ 18 വെടിയുണ്ടകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഗുര്‍പ്രീതിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇയാളെ വൈകാതെ ഒഹായോ പൊലീസിനു കൈമാറും.

കൊലപാതകത്തിനു പിന്നിലെ ഗുര്‍പ്രീതിന്റെ ലക്ഷ്യമെന്തെന്ന് പൊലീസ് പറഞ്ഞിട്ടില്ലെങ്കിലും ബന്ധുക്കള്‍ പറയുന്നു 'ഞങ്ങള്‍ക്കുറപ്പായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍ അയാളുടെ കൈകളാണെന്ന്. പക്ഷേ അയാള്‍ നേരിട്ടു കൊലപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും കൊന്നൊടുക്കുമെന്നും...' ഭാര്യയുമായി വിവാഹമോചനം തേടാനുള്ള നീക്കത്തിലായിരുന്നു ഇയാളെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായി വഴക്കിടലും പതിവായിരുന്നു. അതിനിടെയാണു കൊലപാതകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു  (5 hours ago)

ഡോ. ഷഹനയുടെ ആത്മഹത്യയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍  (5 hours ago)

ഹോട്ടലുകളില്‍ കോഴി വിഭവങ്ങള്‍ വിതരണം ചെയ്യുന്നത് തടഞ്ഞ് ഭക്ഷ്യ സുരക്ഷാ വകുപ്പ്  (5 hours ago)

ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി  (7 hours ago)

പൊലീസുകാരനെതിരെ വ്യാജ പീഡനപരാതി നല്‍കിയ യുവതിക്കെതിരെ നടപടി: സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്ന് ആരോപണവിധേയന്‍  (7 hours ago)

ശബരിമലയില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെഎസ്ഇബി  (7 hours ago)

ബംഗ്ലാദേശിലെ ക്രിക്കറ്റ് പരിശീലകന്‍ കുഴഞ്ഞുവീണ് മരിച്ചു  (7 hours ago)

2025 ഇന്ത്യയുടെ അഭിമാന വര്‍ഷമെന്ന് പ്രധാനമന്ത്രി മോദി  (8 hours ago)

കുളത്തിന്‍റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്‍റെ മൃതദേഹം: സുഹാന്‍റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; ക  (8 hours ago)

വ്യക്തിപരമായ സംഭാഷണം രാഷ്ട്രീയവത്ക്കരിക്കുന്നു; പ്രശാന്തിൻ്റെ ശ്രമം വട്ടിയൂർക്കാവിൽ പരാജയം മുന്നിൽ കണ്ടിട്ടുള്ളത്; അപലപിച്ച് ബിജെപി തിരുവനന്തപുരം സിറ്റി ജില്ല അദ്ധ്യക്ഷൻ കരമന ജയൻ  (8 hours ago)

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വ  (8 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു...  (9 hours ago)

സംസ്ഥാനത്ത് പലേടത്തും ബിജെപി - കോൺഗ്രസ്സ് അഡ്ജസ്റ്റ്മെന്റ് ഉണ്ട് എന്നത് തദ്ദേശ ഫലത്തിൽ വ്യക്തം; കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം  (9 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

ശക്തമായ കാറ്റിന് സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (9 hours ago)

Malayali Vartha Recommends