Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...


“ഐസക്കേട്ടാ, ഏഴു തവണയൊക്കെ ഇഡി നോട്ടീസ് കിട്ടിയിട്ട് പോകാതിരുന്നാൽ കുഴപ്പമില്ല...ഒൻപത് തവണ കഴിഞ്ഞാൽ അവന്മാർ ചിലപ്പോ വീട്ടിൽ കയറി പൊക്കിക്കൊണ്ടു പോകും...ഐസക്കിനെ ഓടിച്ച് ശ്രീജിത്ത് പണിക്കർ...


നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍ നാസര്‍; രാത്രി ശേഷിച്ച ഒറ്റ ടിക്കറ്റില്‍ നാസര്‍ കോടിപതിയായി, സമ്മര്‍ ബമ്പര്‍ ഓട്ടോഡ്രൈവര്‍ക്ക്


ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും


ഭാര്യയെ ‘സെക്കൻഡ് ഹാൻഡ്’ എന്ന് വിളിച്ചതിന്റെ പേരിലാണ് ബോംബെ ഹൈക്കോടതി, ഭർത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചത്...ഭീമമമായ നഷ്ടപരിഹാരമാണ് കോടതി ചുമത്തിയിരിക്കുന്നത്...

ഭാര്യയേയും 3 ബന്ധുക്കളേയും വെടിവച്ചു കൊന്ന ഇന്ത്യന്‍ യുവാവ് അമേരിക്കയില്‍ അറസ്റ്റില്‍

09 JULY 2019 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മറ്റൊരു വിമാനം ഉരസി... നൂറുകണക്കിനു യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്... വിമാനച്ചിറകുകള്‍ക്കു കേടുപാട്

ഹമാസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല, ചർച്ചയിൽ പങ്കെടുക്കുന്ന ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവി ഇപ്പോഴും ദോഹയിൽ തുടരുന്നു, യു.എൻ രക്ഷാസമിതി വെടിനിർത്തൽ പ്രമേയം പാസാക്കിയിട്ടും യുദ്ധം വീണ്ടും രൂക്ഷമാക്കി ഇസ്രയേൽ...!!

വിശ്വാസികൾക്ക് നേരെ, മസ്ജിദുൽ അഖ്സയിൽ വീണ്ടും ഇസ്രായേൽ പൊലീസിന്റെയും. കുടിയേറ്റക്കരുടെയും ആക്രമണം:- ഗാസയുടെ തീരദേശങ്ങളിലേക്ക് കുടിയേറാന്‍ 500 കുടുംബങ്ങളുടെ പട്ടിക തയ്യാർ...

ബാൾട്ടിമോറിൽ കപ്പലിടിച്ചതിനെ തുടര്‍ന്ന് പാലം തകര്‍ന്നുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതായി അമേരിക്കൻ കോസ്റ്റ് ഗാർഡ്:- കപ്പലിനുണ്ടായ വൈദ്യുതി തടസമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം: ചരക്കുകപ്പലിന്റെ മാനേജിങ് കമ്പനി മലയാളിയുടേത്...

2019 ഏപ്രില്‍ 28-ന് അമേരിക്കയിലെ അടിയന്തര ഹെല്‍പ്ലൈന്‍ നമ്പറായ 911-ലേക്ക് ഒരു ഫോണ്‍വിളിയെത്തി. ഫോണിന്റെ അങ്ങേത്തലയ്ക്കലെ വിറയ്ക്കുന്ന ശബ്ദം ഒഹൈയോവിലെ വെസ്റ്റ് ചെസ്റ്ററില്‍ താമസിക്കുന്ന ഇന്ത്യക്കാരന്‍ ഗുര്‍പ്രീത് സിങ്ങിന്റേതായിരുന്നു. ഇതിനു പിന്നാലെ അപാര്‍ട്‌മെന്റിലെത്തിയ പൊലീസ് കണ്ടത് വെടിയേറ്റ് കൊല്ലപ്പെട്ട നാലു മൃതദേഹങ്ങള്‍ ആയിരുന്നു. എന്താണു സംഭവിച്ചതെന്നു പോലും അറിയാത്ത മട്ടിലായിരുന്നു ഗുര്‍പ്രീതെന്ന് പൊലീസിന്റെ വാക്കുകള്‍. താന്‍ വീട്ടിലേക്കെത്തിയപ്പോള്‍ നാലു പേരും ചോരയൊലിപ്പിച്ചു കിടക്കുകയായിരുന്നെന്നും അയാള്‍ മൊഴി നല്‍കി.

ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗര്‍ (39), അവരുടെ പിതാവ് ഹക്കിയാക്കത്ത് പനാഗ് (59), അദ്ദേഹത്തിന്റെ ഭാര്യ പരംജിത് കൗര്‍ (62), പരംജിത്തിന്റെ സഹോദരി അമര്‍ജിത് കൗര്‍ (58) എന്നിവരാണു കൊല്ലപ്പെട്ടത്. 9 എംഎം കൈത്തോക്ക് ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നു പൊലീസ് പറയുന്നു.

സംഭവത്തിനു പിന്നാലെ ഒട്ടേറെ പേര്‍ ഗുര്‍പ്രീതിന്റെ പങ്ക് സംബന്ധിച്ച സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യമായ തെളിവ് പൊലീസിനു ലഭിച്ചിരുന്നില്ല. എങ്കിലും പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ് അപാര്‍ട്‌മെന്റിനു സമീപത്തെ കുളത്തില്‍ നിന്ന് ഒരു തോക്ക് ലഭിക്കുന്നത്. അക്കാര്യം ഒരാളോടു പോലും പൊലീസ് വെളിപ്പെടുത്തിയില്ല. തോക്കിനു പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണം ചെന്നെത്തി നിന്നത് ഗുര്‍പ്രീതിലും. പിന്നീട് കണക്ടിക്കറ്റില്‍ ഒരു വിവാഹ ചടങ്ങിനെത്തിയപ്പോള്‍ പോലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തു.

സംഭവത്തിനു ശേഷം ബന്ധുക്കള്‍ക്കു മുന്നില്‍ അതീവ ദുഃഖിതനായിട്ടായിരുന്നു ഇയാള്‍ അഭിനയിച്ചിരുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലിനു മുന്നിലും വികാരാധീനനായി. പ്രദേശത്തെ ഇന്ത്യക്കാര്‍ ചേര്‍ന്നു സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലും സജീവമായി പങ്കെടുത്തു. പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞു. 'സങ്കടം സഹിക്കാനാകുന്നില്ല. ഇതെല്ലാം സംഭവിച്ചെന്നു വിശ്വസിക്കാന്‍ പോലും പറ്റുന്നില്ല. എന്റെ ചിന്താശേഷി തന്നെ നഷ്ടപ്പെട്ട അവസ്ഥയിലാണിപ്പോള്‍...' മാധ്യമങ്ങള്‍ക്കു മുന്നിലും ഗുര്‍പ്രീത് ഇത്തരത്തില്‍ പലപ്പോഴും വികാരധീനനായി. അപ്പോഴെല്ലാം അന്വേഷണം വൈകിപ്പിക്കുന്നതിനെതിരെ പൊലീസിനു നേരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു.

സംഭവം നടന്ന ദിവസം അയാള്‍ അടിയന്തിര ഹെല്‍പ്പ്‌ലെനിലേയ്ക്ക് വിളിച്ച കോള്‍ ഇങ്ങനെയായിരുന്നു:

'അവര്‍ വീണു കിടക്കുകയാണ്. എല്ലാവരുടെയും ദേഹത്തുനിന്നു ചോരയൊലിക്കുന്നു..'
'എത്ര പേരുണ്ട് അവര്‍..?'
'നാല്, നാല്, നാല്...'
'അവരുടെ ദേഹത്തു നിന്നു ചോര വരുന്നുവെന്നല്ലേ പറഞ്ഞത്..?'
'അതെ...'
'അവര്‍ക്ക് വെടിയേറ്റതാണോ, കുത്തേറ്റിട്ടുണ്ടോ?'
'ഇല്ല, എനിക്കറിയില്ല...'

എന്നാല്‍ രണ്ടു മാസത്തിനപ്പുറം കണക്ടിക്കട്ടില്‍ നിന്ന് ഗുര്‍പ്രീതിനെ (37) പൊലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ ചുരുളഴിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകത്തിനു പിന്നിലെ സത്യം.

തെളിവുകളുടെ ശാസ്ത്രീയ പരിശോധനകള്‍ അനുകൂലമായതോടെയാണ് പൊലീസ് ഗുര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്. അപാര്‍ട്‌മെന്റിലെത്തിയ സമയത്ത് അടുക്കളയില്‍ പാത്രം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. താനില്ലാത്ത സമയത്താണ് സംഭവം നടന്നതെന്നു വരുത്തിത്തീര്‍ക്കാനുള്ള ഗുര്‍പ്രീതിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അത്. ശാലിന്ദര്‍ജിത്തിന് മൂന്നു വെടിയാണേറ്റത്. ഡൈനിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹക്കിയാക്കത്തിന്റെ തലയില്‍ നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു. കിടപ്പുമുറിയില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്. ഹക്കിയാക്കത്തിന്റെ ഭാര്യയ്ക്ക് അഞ്ചു തവണ വെടിയേറ്റു- നാലു തവണ തലയിലും ഒരു തവണ കയ്യിലും. ലിവിങ് റൂമിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഗുര്‍പ്രീത് സിങ്ങിന്റെ ഭാര്യ ശാലിന്ദര്‍ജിത് കൗറിന്റെ അമ്മയെ സന്ദര്‍ശിക്കാന്‍ യുഎസിലെത്തിയതായിരുന്നു സഹോദരിയായ അമര്‍ജിത്. ലിവിങ് റൂമില്‍ തന്നെയായിരുന്നു ഇവരുടെയും മൃതദേഹം. തലയില്‍ രണ്ടു തവണ വെടിയേറ്റിരുന്നു.

ട്രക്ക് ഡ്രൈവറായ ഗുര്‍പ്രീതിന് മൂന്നു മക്കളായിരുന്നു- രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. കൊലപാതകം നടന്ന ഏപ്രില്‍ 28-ന് മൂവരും വീട്ടിലില്ലാതിരുന്നതു കൊണ്ടു മാത്രമാണു രക്ഷപ്പെട്ടതെന്നും പൊലീസ് കരുതുന്നു. അതിക്രൂരമായ കൊലപാതകം ചെയ്യാവുന്ന മാനസികാവസ്ഥയിലായിരുന്നു ഇയാളെന്നും പൊലീസ് വ്യക്തമാക്കി. ആകെ 18 വെടിയുണ്ടകളാണ് കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ കണ്ടെത്തിയത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഗുര്‍പ്രീതിനു മേല്‍ ചുമത്തിയിരിക്കുന്നത്. ഇയാളെ വൈകാതെ ഒഹായോ പൊലീസിനു കൈമാറും.

കൊലപാതകത്തിനു പിന്നിലെ ഗുര്‍പ്രീതിന്റെ ലക്ഷ്യമെന്തെന്ന് പൊലീസ് പറഞ്ഞിട്ടില്ലെങ്കിലും ബന്ധുക്കള്‍ പറയുന്നു 'ഞങ്ങള്‍ക്കുറപ്പായിരുന്നു ആ കൊലപാതകത്തിനു പിന്നില്‍ അയാളുടെ കൈകളാണെന്ന്. പക്ഷേ അയാള്‍ നേരിട്ടു കൊലപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും കൊന്നൊടുക്കുമെന്നും...' ഭാര്യയുമായി വിവാഹമോചനം തേടാനുള്ള നീക്കത്തിലായിരുന്നു ഇയാളെന്നും സൂചനയുണ്ട്. അതിന്റെ ഭാഗമായി വഴക്കിടലും പതിവായിരുന്നു. അതിനിടെയാണു കൊലപാതകം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കൻ യുദ്ധക്കപ്പലുകളെ തകർക്കാൻ ഹൂതി  (36 minutes ago)

സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണം; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ  (40 minutes ago)

മുന്നറിയിപ്പുമായി ശ്രീജിത്ത് പണിക്കർ  (44 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം...നിഫ്റ്റി 22300 പോയിന്റിന് മുകളിലാണ് വ്യാപാരം  (2 hours ago)

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....  (2 hours ago)

മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു... മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം  (2 hours ago)

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...  (2 hours ago)

നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെത്തിയ കാറിന്റെ ഉടമയുടെ പിതാവ് മരിച്ച നിലയില്‍...  (2 hours ago)

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസ്... പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്  (3 hours ago)

സംസ്ഥാനത്ത് അതികഠിനമായ ചൂട് തുടരുന്നു...സാധാരണയേക്കാള്‍ രണ്ടു മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണത്തിനുള്ള ഗവര്‍ണറുടെ തീരുമാനം ഇന്ന് ഉണ്ടായേക്കും....വിരമിച്ച ഹൈക്കോടതി ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്താനാണ് നീക്കം  (3 hours ago)

ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് ആരോപിച്ച് ഇ.ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും  (4 hours ago)

നാഗാലാന്‍ഡില്‍ അഫ്‌സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍  (4 hours ago)

നാസര്‍ പറഞ്ഞത് സംഭവിച്ചു... പാലക്കാട് ടിക്കറ്റിനേ ഒന്നാം സമ്മാനം ലഭിക്കൂ എന്ന വിശ്വാസം പൊളിച്ചടുക്കി കണ്ണൂര്‍ക്കാരന്‍ ഓട്ടോ ഡ്രൈവര്‍; ഇരുട്ടിവെളുത്തപ്പോള്‍ കോടീശ്വരനായതിന്റെ ഞെട്ടലില്‍ ഓട്ടോ ഡ്രൈവര്‍  (5 hours ago)

Malayali Vartha Recommends