ജയിലിൽ കഴിയുന്ന അച്ഛന് മേൽ വച്ചിരിക്കുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുയില്ലെങ്കിൽ കടുത്ത സമര മുറകളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചു മകൾ ; കോടതിയെയും സമീപിച്ചു
അഴിമതിക്കേസില്‍ ഏഴ് വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ മുൻ പ്രസിഡൻറ് നവാസ് ഷെരീഫിനു വീട്ടിലെ ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന ആവശ്യവുമായി മകൾ മറിയം നവാസ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾക്കു മേൽ ഇളവ് വരുത്തണെമെന്നു പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസ്) വൈസ് പ്രസിഡന്റ് കൂടിയായ മറിയം ആവശ്യപ്പെട്ടു.
തൻറെ പിതാവിന് വീട്ടിലെ ഭക്ഷണമെത്തിക്കാതിരിക്കാൻ ഇപ്പോഴത്തെ വ്യാജ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രോഗാതുരനായ അദ്ദേഹം ജയിൽ ഭക്ഷണം കഴിക്കുന്നില്ല. താൻ ഉന്നയിച്ച ആവശ്യങ്ങൾ നിരസിച്ചാല്‍ നിരാഹാരം അടക്കമുള്ള നടപടികളുമായി മുന്‍പോട്ട് പോകുമെന്നും മറിയം ട്വിറ്ററിലൂടെ വ്യക്തമാക്കി. നവാസ് ഷെരീഫിന് ഭക്ഷണവുമായെത്തുന്ന ആളുകള്‍ മണിക്കൂറുകളോളം ജയിലിന് മുന്നില്‍ കാത്തു നില്‍ക്കേണ്ടുന്ന അവസ്ഥയാണ്. കഴിഞ്ഞ ഡിസംബര്‍ മുതൽ കോട് ലഖ്പത് ജയിലിലാണ് 69 കാരനായ നവാസിനെ ശിക്ഷക്കായി പാര്‍പ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha