പോലീസിന് നേരെ കൃതിമ തോക്കു ചൂണ്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം; കളിത്തോക്കെന്നു അറിയാതെ പോലീസ് നിറയൊഴിച്ചു
പോലീസിന് നേരെ പെൺകുട്ടി തോക്കു ചൂണ്ടി. എന്നാൽ അത് കൃതിമ തോക്കെന്നു അറിയാതെ പോലീസ് തിരിച്ചു വെടി വച്ചു. കാലിഫോർണിയയിലാണ് സംഭവം. ഹന്ന വില്യംസ് എന്ന പതിനേഴുകാരിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. തോക്കു ചൂണ്ടിയ പെൺകുട്ടിയോട് താഴെ ഇടാൻ പറഞ്ഞെങ്കിലും അനുസരിച്ചില്ല, മാത്രമല്ല കീഴടങ്ങാനുള്ള പോലീസിൻറെ നിർദേശം പെൺകുട്ടി കേൾക്കാത്തതുമാണ് വെടി വയ്ക്കുവാൻ കാരണമായത്.
അമിതവേഗത്തില്‍ കൈയില്‍ തോക്കുമായി കാറോടിച്ചിരുന്ന ഹന്നയെ തടയാനാണ് പോലീസുദ്യോഗസ്ഥന്‍ ഹന്നയുടെ വാഹനത്തെ പിന്തുടര്‍ന്നത്. എന്നാല്‍ വാഹനം നിര്‍ത്തിയ ഉടൻ ഹന്ന തോക്ക് ചൂണ്ടി പുറത്തേക്കിറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസ് നിറയൊഴിച്ചത്. ജൂലായ് അഞ്ചിനാണ് പെണ്‍കുട്ടി വെടിയേറ്റ് മരിച്ചത്. വെടിവെയ്പിന് ഒന്നര മണിക്കൂറിന് ശേഷം ഹന്നയുടെ പിതാവ് ബെന്‍സണ്‍ വില്യംസ് മകളെ കാണാതായി എന്ന പരാതിയുമായി പോലീസിനെ സമീപിച്ചു. പെണ്‍കുട്ടി വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. മകള്‍ സ്വയം അപകടത്തില്‍ പെടാനിടയുണ്ടെന്ന പേടി ആ പിതാവിന് ഉണ്ടായിരുന്നു.
കാര്യങ്ങളെല്ലാം വ്യക്തമാക്കി ഫുള്ളെര്‍ടണ്‍ പോലീസ് ഡിപ്പാര്‍ട്‌മെന്റ് ഒരു വീഡിയോ വെള്ളിയാഴ്ച പുറത്തു വിട്ടു. ഹന്നയുടെ പിതാവ് പോലീസില്‍ അറിയിക്കാന്‍ വിളിച്ചതിന്റെ ഓഡിയോയും വീഡിയോയില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന് നേരെ പെൺകുട്ടി തോക്കു ചൂണ്ടുന്നതും പോലീസു വെടി വച്ചിട്ട പെൺകുട്ടി താഴെ വീഴുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഹന്നയുടെ കുടുംബം സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha