ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ ജയിൽ മോചിതനാക്കിയാതായി ഇന്റലിജൻസ് റിപ്പോർട്ട്; അതിർത്തിയിൽ കനത്ത സുരക്ഷ
ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെ പാക്കിസ്ഥാൻ ജയിൽ മോചിതനാക്കിയാതായി ഇന്റലിജൻസ് റിപ്പോർട്ട്. അതേത്തുടർന്ന് അതിർത്തികളിൽ പാക്കിസ്ഥാൻ സേനാവിന്യാസം കൂട്ടിയതായും സൂചന. ജമ്മു കശ്മീർ, രാജസ്ഥാൻ അതിർത്തികളിൽ ഇന്ത്യ സുരക്ഷ ശക്തമാക്കിയാതായി റിപ്പോർട്ട്.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസർ. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ഇയാളുടെ ഭീകരാക്രമണ ചരിത്രങ്ങൾ കരണം ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ. നിയമവിരുദ്ധ പ്രവർത്തന നിരോധന ബിൽ (യുഎപിഎ) പ്രകാരം ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചയാളാണ് മസൂദ് അസ്ഹർ.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉന്നയിച്ചിരുന്നു. കശ്മീർ ജനതയുടെ അഭിപ്രായം കണക്കിലെടുക്കാതെയാണ് സർക്കാർ തീരുമാനമെന്നും പാക്കിസ്ഥാൻ വിമർശനം ഉന്നയിച്ചു.
https://www.facebook.com/Malayalivartha