ഇസ്രോ നടത്തിയ ചാന്ദ്ര ദൗത്യം അഭിനന്ദാർഹം ; ഈ ചരിത്ര ശ്രമം ഏറെ അഭിമാനകരം ; ഇന്ത്യയ്ക്ക് അഭിനന്ദനവുമായി പാക് ഗവേഷക നമീറാ സലീം
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യം അവസാനഘട്ടത്തില്‍ അനിശ്ചിതത്ത്വത്തിലായതോടെ അത് പരാജയപ്പെട്ടുവെന്ന തരത്തിൽ വിധി എഴുതപ്പെട്ടു. ഇതിന് പിന്നാലെ പരിഹാസവുമായി പാക് ശാസ്ത്ര മന്ത്രി എത്തിയിരുന്നു. ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങിയില്ല എന്നാൽ മുംബൈയിൽ ഇറങ്ങി എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പാകിസ്ഥാനിൽ നിന്നും പരിഹാസം മാത്രമല്ല അഭിനന്ദനവും വരുന്നുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള ആദ്യ ബഹിരാകാശ യാത്രികയായ നമീറാ സലീം ദൗത്യത്തെ അനുമോദിച്ച് എത്തിയിരിക്കുന്നു. പാകിസ്ഥാന്‍ മന്ത്രിമാരുടെ പരിഹാസങ്ങളെ തള്ളിയാണ് പാക് ഗവേഷകയുടെ പ്രതികരണം വന്നിരിക്കുന്നത്.
ഇസ്രോ നടത്തിയ ചാന്ദ്ര ദൗത്യത്തെ അഭിനന്ദിക്കുന്നതായും ഈ ചരിത്ര ശ്രമം ഏറെ അഭിമാനകരമാണെന്നും അവര്‍ പറഞ്ഞു. ദക്ഷിണേഷ്യയുടെ വന്‍ കുതിപ്പാണിതെന്നും ദക്ഷിണേഷ്യക്കാര്‍ക്കു മാത്രമല്ല ലോകത്തിനു മുഴുവന്‍ അഭിമാന നിമിഷമാണിതെന്നും നമീറ പറഞ്ഞു. ദക്ഷിണേഷ്യയില്‍ നിന്നുള്ള ബഹിരാകാശ ദൗത്യങ്ങള്‍ ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിക്കുന്നത്. ഏതുരാജ്യമാണ് ഇതു നടത്തുന്നുവെന്നതിനേക്കാൾ നേട്ടങ്ങളെ ശ്രദ്ധിക്കണമെന്ന് അവര്‍ പറഞ്ഞു.പാകിസ്ഥാനില്‍ നിന്നുമുള്ള ആദ്യ ബഹിരാകാശ യാത്രികയാണ് നമീറ സലിം.'ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്ത ഇന്ത്യയെയുടെയും, ഐ.എസ്.ആര്‍.ഒയുടേയും ഐതിഹാസിക വിജയത്തെ ഞാന്‍ അഭിനന്ദിക്കുന്നു. ചന്ദ്രയാന്‍ 2 ചാന്ദ്ര ദൗത്യം ഇന്ത്യക്ക് മാത്രമല്ല ദക്ഷിണേഷ്യക്ക് ആകമാനം ഒരു വലിയ ചുവടുവയ്പ്പാണ്. ലോകത്താകമാനമുള്ള ബഹിരാകാശ വ്യവസായത്തെ ഇത് അഭിമാനത്തിന് വക നല്‍കുന്നു.' നമീറ സലിം പറഞ്ഞു.
https://www.facebook.com/Malayalivartha