ഇന്ത്യയ്‌ക്കെതിരെ പോസ്റ്റർ ; ഇറാനിൽ പാക് അനുക്കൂലികൾ സ്ഥാപിച്ച പോസ്റ്ററുകളെ നീക്കം ചെയ്ത് ഇറാൻ
ഇന്ത്യയ്‌ക്കെതിരെ പോസ്റ്ററിലൂടെ പ്രതികരിച്ച പാകിസ്ഥാനെ വലിച്ചു കീറി ഇറാൻ. കശ്മീരിന് ഭരണഘടനയില്‍ അനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ ലോക വ്യാപകമായി പ്രതിഷേധ പരിപാടികള്‍ നടത്തുവാന്‍ പാക് ഭരണകൂടം ആഹ്വാനം ചെയ്തിരുന്നു. ഈ പ്രതിഷേധ ആഹ്വാനം ബ്രിട്ടനിലുള്ള പാക് വംശജരും ഏറ്റെടുക്കുകയായിരുന്നു.അതിനായി ഇന്ത്യന്‍ എംബസിക്കു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത് പോസ്റ്ററുകൾ ഒട്ടിച്ചായിരുന്നു. ഇറാനിലെ പാക് കോണ്‍സുലേറ്റിന്റെ ഭിത്തിയില്‍ ഇന്ത്യ വിരുദ്ധ പോസ്റ്ററുകള്‍ പതിപ്പിച്ച് പാക് ഉദ്യോഗസ്ഥര്‍ നേരിട്ട് പ്രതിഷേധം നടത്തി. എന്നാൽ ഇത് നയതന്ത്ര മര്യാദകള്‍ ലംഘിച്ച നടപടിയായിരുന്നു. ഈ കാര്യം ശ്രദ്ധയില്‍ പെട്ടതോടെ ഇറാന്‍ പൊലീസ് ഉടൻ തന്നെ ഈ പോസ്റ്ററുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കുകയായിരുന്നു. ഇങ്ങനെ പോസ്റ്ററുകൾ പതിക്കുന്നത് ഇറാനിലെ ചില മര്യാദകൾക്കെതിരാണ്. അതിനാലാണ് ഇറാന്റെ നടപടി.
സ്വാതന്ത്യ ദിനം കാശ്മീരികള്‍ക്കായുള്ള ഐക്യദാര്‍ഢ്യ ദിനമായി കൊണ്ടാടണമെന്ന് പാക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇറാനിലെ വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ സ്ഥിതി ചെയ്യുന്ന പാക് കോണ്‍സുലേറ്റിന്റെ ഭിത്തിയില്‍ ഇന്ത്യവിരുദ്ധ പോസ്റ്ററുകള്‍ പതിച്ചത്. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇവിടത്തെ ലോക്കല്‍ പൊലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്യുകയായിരുന്നു. നയതന്ത്ര മര്യാദകള്‍ ലംഘിച്ച പാക് നടപടിയെ ഇറാന്‍ ശക്തമായി അപലപിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍ മറ്റൊരു രാജ്യത്തിനെതിരെ പ്രതിഷേധം അനുവദിക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി. ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്ത ഇന്ത്യയുടെ നടപടിയ്‌ക്കെതിരെ യു.എന്‍ രക്ഷാസമിതിയെയാണ് പാകിസ്ഥാന്‍ ആദ്യം സമീപിച്ചത്. എന്നാല്‍ ചൈനയുടെ സഹായത്തോടെയുള്ള ഈ നീക്കം പൊളിഞ്ഞതോടെയാണ് ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ താമസിക്കുന്ന പാക് വംശജരെ ഉള്‍പ്പെടുത്തിയുള്ള പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്.
https://www.facebook.com/Malayalivartha