പാകിസ്ഥാനിൽ പെട്രോളിനേക്കാൾ വില പാലിന് ; 120 മുതല്‍ 140 രൂപ വരെയാണ് ഇപ്പോൾ പാലിന്റെ വില
പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉള്ളത്. മുഹറത്തോടനുബന്ധിച്ചാണ് പാല്‍ വില നിയന്ത്രണാതീതമായി വർധിക്കുന്നത്. കറാച്ചിയിലും സിന്ദ് പ്രവശ്യയിലും 120 മുതല്‍ 140 രൂപ വരെയാണ് ഇപ്പോൾ പാലിന്റെ വില. പെട്രോള്‍ വിലയെക്കാളും ഉയര്‍ന്നു നില്‍ക്കുകയാണ് പാക്കിസ്ഥാനില്‍ ഇപ്പോൾ പാല്‍ വില എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം. പെട്രോളിനും ഡീസലിനും പാക്കിസ്ഥാനില്‍ യഥാക്രമം 113 രൂപയും 91 രൂപയുമാണ് ഒരു ലിറ്ററിന്‍റെ വിലയായിരിക്കുന്നത്. ഒരിക്കലും പാലിന് ഇത്രയും വില ഉയര്‍ന്നിട്ടില്ലെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.സര്‍ക്കാര്‍ തീരുമാനിച്ച പാലിന്‍റെ ഔദ്യോഗിക വില ലിറ്ററിന് 94 രൂപയാണ്.എന്നാൽ വ്യാപാരികള്‍ നിശ്ചയിച്ച വില 110 രൂപയും.
മുഹറത്തോടനുബന്ധിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ക്ക് പാല്‍, വെള്ളം, ജ്യൂസ് എന്നിവ നല്‍കാനായി സ്റ്റാളുകള്‍ വരെ തുറന്നിട്ടുണ്ട്. ഇതോടെ, പാലിന്‍റെ ആവശ്യം കൂടിയിരിക്കുന്നു. കൂടാതെ, പാല്‍ ലഭ്യത പരിമിതപ്പെടുത്തി വ്യാപാരികള്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതും വില വര്‍ധനവിന് കാരണമായിരിക്കുന്നു.വില വര്‍ധനയെ തുടര്‍ന്ന് സെപ്റ്റംബര്‍ 13ന് ഓഹരി ഉടമകളുടെയും ഡയറി ഉടമകളുടെയും ചര്‍ച്ച കൂടും. വില്‍പ്പന നിരക്ക് നിയന്ത്രണ ബ്യൂറോ സ്പെഷ്യല്‍ ചീഫ് ഡോ. ഖാതു മല്‍ ജീവനാണ് ചര്‍ച്ച കൂട്ടിയിരിക്കുന്നത്. മാത്രമല്ല പാക്കിസ്ഥാന്റെ സാമ്ബത്തിക രംഗം തകര്‍ന്നിരിക്കുന്നതും വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha