കേരളം കാതോർക്കുന്നു കാനഡയിലേക്ക് ....ആർക്കൊപ്പം നില്കും കാനഡ ..കാത്തിരുന്ന് കാണാം !
കേരളത്തിൽ ആവേശോജ്വലമായ ഉപതിരഞ്ഞെടുപ്പ് നടക്കുമ്പോൾ മലയാളികൾ ഏറെ ഇഷ്ടപെടുന്ന അങ്ങകലെ കാനഡ എന്ന രാജ്യവും തിരഞ്ഞെടുപ്പിന്റെ ഗോദയിൽ തന്നെയാണ് .കാനഡയിലെ തിരഞ്ഞെടുപ്പ് കേരളം ഉറ്റുനോക്കുകയാണ് . കാരണം മറ്റൊന്നല്ല മിസ്സിസാഗ- മാൾട്ടണിലെ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥിയുടെ സാന്നിധ്യമാണ് കേരളത്തിന്റെയും വടക്കൻ അമേരിക്കയിലെ മലയാളികളുടെയും താൽപര്യം ഉണർത്തുന്നത്. ഫെഡറൽ മന്ത്രി കൂടിയായ ലിബറൽ പാർട്ടി സ്ഥാനാർഥി നവദീപ് ബെയ്ൻസിനെ നേരിടുന്ന കൺസർവേറ്റീവ് സ്ഥാനാർഥി ടോം വർഗീസാണ് തിരഞ്ഞെടുപ്പ് രംഗത്തുള്ള ഏക മലയാളി. മൂന്നര പതിറ്റാണ്ട് മുമ്പാണ് പത്തനംതിട്ട ജില്ലയിലെ റാന്നിയിൽനിന്ന് ടോം വർഗീസ് കാനഡയിലേക്ക് കുടിയേറുന്നത് .
മലയാളിയായ ജോ ഡാനിയേൽ 2011ൽ പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വടക്കൻ അമേരിക്കയിൽ പാർലമെന്റിലെത്തിയ ആദ്യ മലയാളിബന്ധമുള്ള വ്യക്തി. ജോ ഡാനിയേൽ ജനിച്ചതും വളർന്നതും ടാൻസാനിയയിലാണ്. കഴിഞ്ഞ തവണ ജോയ്ക്കു പുറമേ മറ്റൊരു മലയാളി ജോബ്സൺ ഈശോയും കൺസർവേറ്റീവ് സ്ഥാനാർഥിയായി രംഗത്തുണ്ടായിരുന്നു. ഇരുവർക്കും ജയിക്കാനായില്ല. ഈ പശ്ചാത്തലത്തിലാണ് ടോം വർഗീസിന്റെ സ്ഥാനാർഥിത്വത്തിന് പ്രാധാന്യമേറിയത്. ജയിച്ചാൽ അതു മറ്റൊരു ചരിത്രമാകും. അവസാന മണിക്കൂറുകളിലെ പ്രചാരണത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് ടോം. “റൈഡിങ്ങിൽ ഉടനീളം അനുകൂലമായ തരംഗമാണ് കാണാനായത്. എൻഡിപിയുടെ മുന്നേറ്റം ലിബറൽ പാർട്ടി വോട്ടുകളിലാകും ചോർച്ചയുണ്ടാക്കുക. കൺസർവേറ്റീവ് പാർട്ടിയുടെ പരമ്പരാഗത വോട്ട്ബാങ്കും കൂടി കണക്കിലെടുത്താൽ ജയിക്കാനുള്ള സാധ്യത ഏറെയാണ്.
മിസ്സിസാഗ മുൻ മേയർ ഹെയ്സൽ മെക്കാലിയൻ ആൻഡ്രൂ ഷീയറിന് അനുകൂലമായ നിലപാട് വ്യക്തമാക്കിയത് പീൽ റീജനിൽ ചലനമുണ്ടാക്കുമെന്നു തന്നെയാണ് പ്രതീക്ഷ. ഇത്തരം ഘടകങ്ങളും പ്രചാരണരംഗത്ത് കാണാനായ ഉണർവും വോട്ട് ആയി മാറുമെന്നു തന്നെയാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെയാകണം തിരഞ്ഞെടുപ്പ് ദിവസത്തിലേക്കായി ഒരുക്കിയ ചില പ്രചാരണ ബോർഡുകളും ബാനറുകളുമൊക്കെ എതിരാളികൾ പിഴുതെറിഞ്ഞത്”. ഇതാകട്ടെ, എതിരാളികളുടെ പരിഭ്രാന്തിയാണ് വ്യക്തമാക്കുന്നതെന്ന ശുഭസൂചനയായാണ് ടോം വർഗീസ് കണക്കാക്കുന്നത്. 338 സീറ്റുകളിലേക്കാണ് കാനഡയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് . 170 സീറ്റു നേടുന്നവർ ഭരണകക്ഷിയാകും.
പന്ത്രണ്ടു മണിക്കൂറാണ് വോട്ടിങ്. വിവിധ പ്രവിശ്യകളിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ്. ന്യൂഫിൻലൻഡ്, അറ്റ്ലാന്റിക്, സെൻട്രൽ ടൈം സോണുകളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് എട്ടര വരെയും ഈസ്റ്റേൺ ടൈമിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് ഒൻപതര വരെയും മൗണ്ടൻ ടൈം, സസ്കാച്വാൻ രാവിലെ ഏഴര മുതൽ വൈകിട്ട് ഏഴര വരെയും പസഫിക് ടൈം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പോളിങ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അധികാരത്തിലേറിയത് നാലു വർഷം മുൻപാണ് അന്നത്തെ പൊതുതിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിനായി . സ്റ്റീഫൻ ഹാർപർ നയിച്ച കൺസർവേറ്റീവ് പാർട്ടിക്ക് ആകട്ടെ 99 സീറ്റ് മാത്രേ നേടാൻ കഴിഞ്ഞുള്ളു. തോമസ് മൾക്കെയ്ർ നയിച്ച ന്യൂ ഡെമോക്രാറ്റിക് പാർട്ടി 44 സീറ്റുമായി മൂന്നാമത് കിതച്ചെത്തി . ബ്ളോക്ക് കെബെക്വ പാർട്ടിക്ക് പത്തും ഗ്രീൻ പാർട്ടിക്ക് ഒന്നും വീതം സീറ്റേ നേടാനായുള്ളു അത്കൊണ്ട് തന്നെ ഔദ്യോഗിക പാർട്ടി പദവി നഷ്ടമാകുകയും ചെയ്തു.
പീപ്പിൾസ് പാർട്ടി ഓഫ് കാനഡ എന്ന പുതിയൊരു പാർട്ടിയും ഇതിനിടെ രൂപം കൊണ്ടു .കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് ആൻഡ്രുവിനെതിരെ മൽസരിച്ചു തോറ്റ മാക്സിം ബെർണിയെയാണ് ഇതിന്റെ അമരത്ത്. 338 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 170 സീറ്റു നേടുന്നവർ ഭരണകക്ഷിയാകും. പന്ത്രണ്ടു മണിക്കൂറാണ് വോട്ടിങ്. വിവിധ പ്രവിശ്യകളിൽ വിവിധ സമയങ്ങളിലാണ് വോട്ടെടുപ്പ്.
ന്യൂഫിൻലൻഡ്, അറ്റ്ലാന്റിക്, സെൻട്രൽ ടൈം സോണുകളിൽ രാവിലെ എട്ടര മുതൽ വൈകിട്ട് എട്ടര വരെയും ഈസ്റ്റേൺ ടൈമിൽ രാവിലെ ഒൻപതര മുതൽ വൈകിട്ട് ഒൻപതര വരെയും മൗണ്ടൻ ടൈം, സസ്കാച്വാൻ രാവിലെ ഏഴര മുതൽ വൈകിട്ട് ഏഴര വരെയും പസഫിക് ടൈം രാവിലെ ഏഴു മുതൽ വൈകിട്ട് ഏഴു വരെയുമാണ് പോളിങ് നടക്കുക. ജസ്റ്റിൻ ട്രൂഡോയുടെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി അധികാരത്തിലേറിയത് നാലു വർഷം മുൻപാണ് അന്നത്തെ പൊതുതിരഞ്ഞെടുപ്പിൽ 184 സീറ്റുകൾ നേടിനായി . സ്റ്റീഫൻ ഹാർപർ നയിച്ച കൺസർവേറ്റീവ് പാർട്ടിക്ക് ആകട്ടെ 99 സീറ്റ് മാത്രേ നേടാൻ കഴിഞ്ഞുള്ളു. തോമസ് മൾക്കെയ്ർ നയിച്ച ന്യൂ ഡെമോക്രാറ്റിക് പാർട്ടി 44 സീറ്റുമായി മൂന്നാമത് കിതച്ചെത്തി . ബ്ളോക്ക് കെബെക്വ പാർട്ടിക്ക് പത്തും ഗ്രീൻ പാർട്ടിക്ക് ഒന്നും വീതം സീറ്റേ നേടാനായുള്ളു അത്കൊണ്ട് തന്നെ ഔദ്യോഗിക പാർട്ടി പദവി നഷ്ടമാകുകയും ചെയ്തു.
പീപ്പിൾസ് പാർട്ടി ഓഫ് കാനഡ എന്ന പുതിയൊരു പാർട്ടിയും ഇതിനിടെ രൂപം കൊണ്ടു .കൺസർവേറ്റീവ് പാർട്ടി നേതൃത്വത്തിലേക്ക് ആൻഡ്രുവിനെതിരെ മൽസരിച്ചു തോറ്റ മാക്സിം ബെർണിയെയാണ് ഇതിന്റെ അമരത്ത്. ലിബറൽ പാർട്ടിക്ക് ഭരണം നിലനിർത്തുകയെന്നതാണ് അഭിമാനപ്രശ്നം. നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരത്തിൽ തിരികെയേറുകയെന്നതാണ് കൺസർവേറ്റീവ് പാർട്ടിയുടെ ദൗത്യം. ഒപ്പത്തിനൊപ്പം എത്തി നിർണായകസ്വാധീനമാകുകയാണ് എൻഡിപി എന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടിയുടെ ലക്ഷ്യം. എന്തായാലും കാനഡയിലെ വിധി ആർക്കൊപ്പം എന്ന് കാത്തിരുന്ന് കാണാം !
https://www.facebook.com/Malayalivartha