കുവൈത്തില്‍ സിവിൽ ഐഡി സംബന്ധിച്ച് വ്യാജപ്രചരണം എന്ന് അധികൃതർ...! ആശങ്കയോടെ പ്രവാസികൾ....!
കുവൈത്തിൽ പാസ്പോര്‍ട്ടില്‍ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് സിവിൽ ഐഡി നിർബന്ധമില്ലെന്നും പാസി അധികൃതർ വ്യക്തമാക്കി .
സോഷ്യൽ മീഡിയയിൽ വ്യാജ വർത്ത പ്രചരിച്ചതോടെയാണ് പാസി വിശദീകരണവുമായി രംഗത്തെത്തിയത്. . ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ പുതുക്കിയവർക്കു ഇഖാമ സ്റ്റിക്കർ ഉള്ള പാസ്പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ നടത്താവുന്നതാണ്. എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്കു എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്.
2019 മാർച്ച് പത്ത് മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം കുവൈത്ത് താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്. മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് പകരം നടപ്പാക്കിയത്. എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവക്കരണം ഫലം ചെയ്തു. പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ . പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വർത്തയോടുള്ള പ്രതികരണമായാണ് പാസി ഇക്കാര്യം വിശദീകരിച്ചത്. ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുൻപ് ഇഖാമ പുതുക്കിയവർക്കു ഇഖാമ സ്റ്റിക്കർ ഉള്ള പാസ്സ്‌പോർട്ട് ഉപയോഗിച്ച് തന്നെ വിദേശ യാത്രകൾ അനുവദിക്കുന്നതാണ്. എന്നാൽ സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് എമിഗ്രെഷൻ നടപടികൾ പൂർത്തിയാക്കണമെങ്കിൽ സിവിൽ ഐഡി നിര്ബന്ധമാണ്. 2019 മാർച്ച് പത്ത് മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്.
മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിക്കുന്ന സംവിധാനമാണ് പകരം നടപ്പാക്കിയത്. എമിഗ്രെഷൻ നടപടികൾക്ക് സിവിൽ ഐഡി നിര്‍ബന്ധമാക്കിയത് തുടക്കത്തിൽ ചെറിയ രീതിയിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നെങ്കിലും അധികൃതർ നടത്തിയ ബോധവക്കരണം ഫലം ചെയ്തു പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ മുപ്പത് ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ ഓർമിപ്പിച്ചു.
അതേസമയം, പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നതു നിർത്തലാക്കിയതിനു ശേഷമുള്ള ഇടപാടുകൾ രാജ്യത്തെ ചില വിദേശ എംബസികൾ ഗൗരവമായി എടുത്തല്ലെന്ന് ആക്ഷേപമുണ്ട്. യാത്രാരേഖയായി സിവിൽ ഐഡി കാർഡ് പരിഗണിക്കണമെന്ന് വിവിദ രാജ്യങ്ങൾക്ക് എംബസികൾ വഴി നിർദേശം നൽകിയതാണ്. എന്നാൽ, കുവൈത്തിൽ കഴിയുന്ന വിദേശികൾക്കു മറ്റൊരു രാജ്യത്ത് വീസ നൽകുന്നതിന് സിവിൽ ഐഡി കാർഡ് പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. കുവൈത്തിൽ ചുരുങ്ങിയത് 6 മാസം താമസാനുമതിയുള്ളവർക്കാണു മറ്റൊരു രാജ്യം വീസ നൽകുക. ഇത്രയും കാലം പാസ്പോർട്ടിലെ ഇഖാമ പേജ് ആണ് അതിനായി പരിശോധിച്ചിരുന്നത്. ഇപ്പോൾ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നില്ല. പകരം സിവിൽ ഐഡി കാർഡിലെ പാസ്പോർട്ട് നമ്പർ ചേർക്കുകയും ചെയ്യുന്നു. ചില വിദേശ എംബസികൾ വീസക്ക് വേണ്ടി വിദേശികൾ നൽകിയ അപേക്ഷ നിരസിച്ചെന്നാണ് വിവരം.
https://www.facebook.com/Malayalivartha