വ്യോമാക്രമണം; യെമനിൽ മുപ്പത്തൊന്ന് പേർ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ സൗദി അറേബ്യയുടെ നേതൃത്വത്തലുള്ള സഖ്യസേന
സൗദി അറേബ്യയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സഖ്യസേന യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെ യുദ്ധ വിമാനം യെമനിലെ വിമതരായ ഹൂതികള്‍ വെടിവെച്ചിട്ടതിന് പിന്നാലെയായിരുന്നു ആക്രമണം ഉണ്ടായത്.
സൗദി അറേബ്യയുടെ ആക്രമണത്തില്‍ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് യുഎന്‍ അധികൃതര്‍ വെളിപ്പെടുത്തി. 12 ഓളം പേര്‍ക്ക്ആക്രമണത്തിൽ പരിക്കേറ്റു. വെള്ളിയാഴ്ച അല്‍ ജ്വാഫ് പ്രവിശ്യയില്‍ സൈനിക സഹായത്തിനായി പറന്ന വിമാനമാണ് ഹൂതികള്‍ വെടിവെച്ചിട്ടത്.
ഹൂതികളും സൗദി സഖ്യസേനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെടുന്നതില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക രേഖപ്പെടുത്തി. ഇത്തരം ആക്രമണങ്ങൾ നീതികരിക്കപ്പെടാനാവില്ലെന്ന് യുഎന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha