ഭാര്യ ജോലിയ്ക്ക് പോയതോടെ ഒറ്റപ്പെടൽ മാറ്റാൻ ലഹരി മരുന്നും മദ്യവും ഉപയോഗിച്ചു, ഒടുക്കം അച്ഛന്‍റെ അമിത ലഹരി ഉപയോഗം കൊണ്ടെത്തിച്ചത് പതിനാല് മാസം പ്രായമായ മകളുടെ കൊലപാതകത്തില്‍; തലച്ചോറിലെ രക്തസ്രാവവും കൈയിലും തുടയിലും കണ്ട കടിയേറ്റ പാടുകളും കുരുന്നിന്റെ ഉയിരെടുത്തപ്പോൾ ജീവന്റെ ജീവനായ മകളുടെ കൊലയാളി താനെന്ന് അറിയാതെ പിതാവ്
അച്ഛന്‍റെ അമിത ലഹരി ഉപയോഗം കൊണ്ടെത്തിച്ചത് പതിനാല് മാസം മാത്രം പ്രായമായ മകള്‍ ഹോളി ആഷസിന്‍റെ കൊലപാതകത്തില്‍. മാഞ്ചസ്റ്ററിലെ ക്രൗണ്‍ കോര്‍ട്ടില്‍ കേസ് വിചാരണക്കെത്തിയതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്. ഡാനിയല്‍ ആഷസ് എന്ന മുപ്പത്തി മൂന്നുകാരനാണ് വിചിത്രമായ എന്നാല്‍ അതിലേറെ ഗൗരവമേറിയ ഒരു കുറ്റ കൃത്യം നടത്തിയതിലൂടെ അറസ്റ്റിലായിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനിടെ ഹോളിയുടെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകളാണ് സംശയത്തിനിടയാക്കിയത്. തലച്ചോറിലെ രക്തസ്രാവവും കൈയിലും തുടയിലും കണ്ട കടിയേറ്റ പാടുകളുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവ കൂടാതെ നിരവധി മുറിവുകളും ഹോളിയുടെ ശരീരത്തിലുണ്ട്. എന്നാല്‍ ഏറെ വിചിത്രമായ കാര്യം, ഡാനിയല്‍ ആഷസിന് ഇക്കാര്യങ്ങളൊന്നും തന്നെ ഓര്‍മ്മയില്ലെന്നതാണ്. തനിക്ക് മകളെ ജീവനായിരുന്നെന്നും അവളുടെ വിയോഗത്തില്‍ അനുഭവിക്കുന്ന വേദന പറഞ്ഞറിയിക്കാന്‍ കഴിയാത്തതുമാണെന്നായിരുന്നു ഡാനിയലിന്‍റെ വാദം. ഹോളി ആക്രമിക്കപ്പെട്ട ദിവസം ഡാനിയേല്‍ കൊക്കെയ്ന്‍ എന്ന ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. അക്കാര്യം ഡാനിയേല്‍ സമ്മതിച്ചിട്ടുമുണ്ട്. എന്നാല്‍ താന്‍ അന്ന് സുഖമായി ഉറങ്ങിയിരുന്നുവെന്നും. കൊക്കെയ്ന്‍ ഉപയോഗിച്ചതിന്‍റെ യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ല എന്നും ഡാനിയേല്‍ കോടതിയില്‍ പറഞ്ഞു. പ്രാഥമിക വൈദ്യ പരിശോധനയില്‍ ഡാനിയേല്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി പറയുന്നു. ഹോളിയുടെ അമ്മ ജോലിക്ക് പോകവെ താനും മകളും മാത്രമാണ് വീട്ടില്‍ ഉണ്ടാവാറുള്ളത് എന്നും ആ സമയത്തെ ഒറ്റപ്പെടലില്‍ നിന്ന് ഒളിച്ചോടാനായാണ് ലഹരി മരുന്നും മദ്യവും ഉപയോഗിച്ചിരുന്നതെന്നും ഡാനിയേല്‍ പറഞ്ഞു. എന്നാല്‍ ഹോളിയുടെ കൊലയാളി താനല്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഡാനിയേല്‍. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കൊലയാളി ഡാനിയേലാണെന്നാണ് കണ്ടെത്തിയത്. അതേസമയം കൂടുതല്‍ തെളിവുകള്‍ വേണ്ടതിനാല്‍ ഹോളിയുടെ ശരീരത്തില്‍ ഉണ്ടായ മറ്റു മുറിവുകള്‍ എങ്ങനെ ഉണ്ടായെന്ന് കണ്ടെത്താല്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha