പാക്കിസ്ഥാന്‍ പ്രസിഡന്റ്റും കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയും കൂടിക്കാഴ്ച നടത്തി; കൂടിക്കാഴ്ച സിൻഹ വിവാഹത്തിൽ പങ്കെടുക്കാൻ പാകിസ്ഥാനിൽ എത്തിയപ്പോൾ
പാക്കിസ്ഥാന്‍ പ്രസിഡന്‍റ് ആരിഫ് അല്‍വിയുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘന്‍ സിന്‍ഹയും കൂടിക്കാഴ്ച നടത്തി . ശനിയാഴ്ചയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനം നിലനിര്‍ത്തുന്നതിനെക്കുറിച്ച് ഇരുവരും കൂടിക്കാഴ്ചയിൽ ചര്‍ച്ച നടത്തി. ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് ശത്രുഘന്‍ സിന്‍ഹ പാക്കിസ്ഥാനിലെത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ഹൗസിലെത്തി പാക് പ്രസിഡന്‍റിനെ കാണുകയായിരുന്നു.
കശ്മീര്‍ അടക്കമുള്ള വിഷയങ്ങള്‍ ഇരുവരും വിലയിരുത്തി . ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള സമാധാനം നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കാമെന്ന് ഇരുവരും ഉറപ്പുനൽകുകയും ചെയ്തു . ''സാമൂഹിക സാംസ്കാരിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ശത്രുഘന്‍ സിന്‍ഹ പങ്കുവെച്ചു.
കശ്മീരില്‍ നിലനില്‍ക്കുന്ന നിയന്ത്രണങ്ങളിലുള്ള തന്‍റെ ഉത്‌കണ്‌ഠ ശത്രുഘന്‍ സിന്‍ഹ അംഗീകരിച്ചുവെന്ന് ആരിഫ് ആല്‍വി ട്വീറ്റില്‍ വ്യക്തമാക്കി . കശ്മീരിന്‍റെ പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ ഓഗസ്റ്റ് മുതല്‍ കശ്മീരില്‍ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതോടെ കശ്മീരിലെ പ്രമുഖ നേതാക്കളെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയുമടക്കമുള്ള നേതാക്കള്‍ മാസങ്ങളായി തടങ്കലിൽ കഴിയുകയാണ്.
https://www.facebook.com/Malayalivartha