മീ ടു പ്രതിഷേധങ്ങള്‍ക്ക് കാരണക്കാരനായ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റെയിന്‍ കുറ്റക്കാരനെന്ന് കോടതി, 25 വർഷം വരെ തടവ് ലഭിച്ചേക്കും;ന്യൂ യോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളില്‍ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്; അടുത്ത മാസം 11 ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും
സിനിമാമേഖലയെ ആകെ പിടിച്ചുലച്ച സംഭവമാണ് മീ ടൂ ക്യാമ്പയിൻ.ഹോളിവുഡിൽ ആരംഭിച്ച മീ ടൂ ഹാഷ്ടാഗ് ഹോളിവുഡും കടന്നു ഇന്ത്യയിലാകമാനം വലിയ ചലനമാണ് സൃഷ്ടിച്ചത്.നിരവധി പ്രമുഖരാനാണ് തങ്ങൾക്കു നേരിടേണ്ടിവന്ന ചൂഷണങ്ങളെ ഈ ക്യാമ്പയ്‌നിലൂടെ പുറംലോകത്തെ അറിയിച്ചത് .ഇപ്പോൾ പുറത്തുവരുന്ന ഈ വാർത്തയും അല്പം പ്രാധാന്യമേറിയതാണ്.
ലോകത്തെമ്പാടും മീ ടു പ്രതിഷേധങ്ങള്‍ക്ക് കാരണക്കാരനായ ഹോളിവുഡ് ചലച്ചിത്രകാരന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റെയ്ന്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. . ന്യൂയോര്‍ക്ക് കോടതിയാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്ന അഞ്ച് ആരോപണങ്ങളില്‍ രണ്ടെണ്ണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തിയത്. അടുത്ത മാസം 11 ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കും.
2006 ല്‍ വെയ്ന്‍സ്റ്റെയ്ന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്‍ര് മിമി ഹലെയിയെ ഓറല്‍ സെക്‌സിന് വിധേയമാക്കിയതിനും ന്യൂയോര്‍ക്കിലെ ഹോട്ടലില്‍വെച്ച് മറ്റൊരു സ്ത്രീയെ പിഡീപ്പിച്ച കേസിലുമാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഏഴ് പുരുഷന്മാരും അഞ്ച് സ്ത്രീകളുമടക്കമുള്ള സുപ്രീം കോടതി ബഞ്ച് അഞ്ചു ദിവസം എടുത്താണ് ഇയാള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
അഞ്ച് വര്‍ഷം മുതല്‍ 25 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
മറ്റ് മൂന്ന് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തി.ശിക്ഷാവിധിക്ക് ശേഷം ഇയാളെ വിലങ്ങണിയിച്ച് പൊലീസ് കസ്റ്റഡിയിലേക്ക് മാറി.
കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിക്കെതിരെ അപ്പീല്‍ പോകുമെന്ന് വെയ്ന്‍സ്‌റ്റെയന്റെ അഭിഭാഷക ഡോണ റൊറ്റൂനോ പറഞ്ഞു.
പീഡനം പുറത്തുപറയാന്‍ ഇരകള്‍ കാണിച്ച ആര്‍ജ്ജവത്തെ ന്യൂയോര്‍ക്ക് അറ്റോര്‍ണി സൈറസ് വാന്‍സ് അഭിനന്ദിച്ചു.
വെയ്ന്‍സ്‌റ്റെയന്റെ പണത്തെയും സ്വാധീനത്തെയും അതിജീവിച്ചാണ് ഇവര്‍ നീതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര്യ സിനിമയുടെ വക്താവായും പള്‍പ്പ് ഫിക് ഷന്‍, ഷേക്ക്‌സ്പിയര്‍ ഇന്‍ ലവ്, തുടങ്ങിയ ചിത്രങ്ങളിലുടെ 80 ഓസ്‌കാര്‍ വരെ നേടിയ വെയ്ന്‍സ്‌റ്റൈനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത് മീ ടു മൂവ്‌മെന്റിന്റെ വിജയമായി കണകാക്കാവുന്നതാണ്.
ക്വെന്റൈ്ന്‍ ടാറിന്റോനോയുടെ ഉള്‍പ്പെടെ വിഖ്യാത ചലച്ചിത്രകാരന്മാരുടെ നിരവധി ചിത്രങ്ങള്‍ ഇയാള്‍ നിര്‍മ്മിച്ചിട്ടുണ്ട്. മിറാമിക്‌സ് എന്നതായിരുന്നു ഇയാളുടെ ബാനര്‍.
വെയ്ന്‍സ്റ്റെയനെ കുറ്റകാരനായി കണ്ടെത്തിയ വിധിക്ക് ലോകമെമ്പാടും പ്രത്യാഘാതമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഗിന്നത്ത് പാള്‍ട്രോയു്ം ആഞ്ജലീന ജോളി, തുടങ്ങി ഹോളിവുഡിലെ പ്രശസ്ത നടിമാര്‍ ഉള്‍പ്പെട എണ്‍പതോളം പേരാണ് വെയന്‍സ്റ്റെയിനെതിരെ രംഗത്തെത്തിയത്. എന്നാല്‍ ഉഭയകക്ഷി സമ്മതത്തോടെയായിരുന്നു ലൈംഗിമായി ബന്ധപ്പെട്ടതെന്നായിരുന്നു വെയ്ന്‍സ്റ്റെയന്റെ വാദം
വെയ്ന്‍സ്‌റ്റെയന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപിച്ച് നിരവധി നടിമാരും മോഡലുകളും രംഗത്തുവരുന്നതിനിടെ #Metoo എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത് നടി അലീസ മിലാനോ ആണ്.
2017 ഒക്ടോബറിലാണ് ഇവര്‍ ഈ ഹാഷ് ടാഗുമായി ട്വീറ്റ് ചെയ്തത്. ഇത് പിന്നീട് ലൈംഗീകാതിക്രമങ്ങള്‍ക്ക് ഇരയായവരുടെ തുറന്നുപറച്ചിലായി മാറുകയായിരുന്നു. ഇന്ത്യയിലും മീ ടു മൂവ്മെൻ്റ് വലിയ ചലനങ്ങളുണ്ടാക്കി. കേന്ദ്രമന്ത്രിയായിരുന്ന എം ജെ അക്ബറിന് സ്ഥാനം നഷ്ടമായത് മീ ടു തുറന്നുപറച്ചിലുമായി അദ്ദേഹത്തിൻ്റെ മുൻ സഹപ്രവർത്തകർ രംഗത്തുവന്നതോടെയാണ്.
https://www.facebook.com/Malayalivartha