13 വയസ്സുകാരനെ പീഡിപ്പിച്ച യുവതി പ്രസവിച്ചു; ഒരു വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കാമുകനെ വിവാഹം ചെയ്തിട്ടും പീഡനം തുടർന്നു: സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും 20 കാരി കൂട്ടാക്കിയില്ല- കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരി 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയായി പ്രസവിച്ച സംഭവത്തിൽ 20 കാരിയായ ലീ കോര്‍ഡിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 2017 -ൽ കുട്ടികളെ പരിപാലിക്കാനായി എത്തിയപ്പോഴാണ് പീഡനം നടത്തിയത്. ആദ്യമായി ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കുമ്പോള്‍ ലീയ്ക്ക് 17 വയസായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യന്നു. പിന്നീട് പലതവണ ലീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ ഇവർ ഗര്‍ഭിണിയാവുകയും പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതോടെയാണ് പീഡന വിവരം പുറംലോകമറിയുന്നത്.
കുട്ടിയുടെ കിടപ്പുമുറിയില്‍ കടന്ന ഇവര്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ 2017 മെയ് മാസത്തില്‍ കാമുകനായ മറ്റൊരാളെ ലീ വിവാഹം കഴിച്ചെങ്കിലും ആണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് തുടര്‍ന്നു. സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലീ കൂട്ടാക്കിയില്ല. 2018 വരെ പലതവണകളായി ലീ കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ഈ കുഞ്ഞിന്റെ അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു. വിചാരണ വേളയില്‍ തനിക്കെതിരെയുള്ള കുറ്റങ്ങള്‍ ലീ നിഷേധിച്ചു. 13 വയസ്സുകാരനാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ലീയുടെ വാദം. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. ലീ ആണ്‍കുട്ടിക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി പരിഗണിച്ചാണ് ഈ വാദങ്ങള്‍ കോടതി തള്ളിയത്.
https://www.facebook.com/Malayalivartha