‘കഠിനം എങ്കിലും അത്യാവശ്യം‘, വാതിലുകൾ കൊട്ടിയടച്ച് അമേരിക്ക; ഇനിയുള്ളതൊക്കെ തടയാൻ വേറെ മാർഗമില്ല
കൊറോണ വെെറസ് പടരുന്ന സാഹചര്യത്തിൽ യൂറോപ്പില്‍ നിന്നുള്ള എല്ലാ യാത്രകൾക്കും യു.എസ് വിലക്കേർപ്പെടുത്തുകയറുണ്ടായി. ഇനി വരുന്ന 30 ദിവസങ്ങൾ നിര്ണ്ണായകമായ നീക്കങ്ങളാണ് വഴിവയ്ക്കുന്നത്. കൊറോണ പടരുന്ന സാഹചര്യത്തിൽ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഇക്കാര്യം അറിയിച്ചത്. ഇതോടൊപ്പം തന്നെ യു.കെയെ യു.എസിന്റെ താൽക്കാലികമായ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 'പുതിയ കേസുകള്‍ ഞങ്ങളുടെ തീരങ്ങളില്‍ പ്രവേശിക്കുന്നത് തടയാന്‍, അടുത്ത 30 ദിവസത്തേക്ക് യൂറോപ്പില്‍ നിന്ന് അമേരിക്കയിലേക്കുള്ള എല്ലാ യാത്രകളും താല്‍ക്കാലികമായി നിറുത്തിവയ്ക്കുകയും ചെയ്യുന്നതായിരിക്കും.
അതോടൊപ്പം തന്നെ വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും' ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പറഞ്ഞു. ‘കഠിനം എങ്കിലും അത്യാവശ്യം ‘ എന്നാണ് യാത്രാവിലക്കിനെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. 121 രാജ്യങ്ങളില്‍ പടര്‍ന്നതോടെ കൊറോണ (കോവിഡ്-19) വൈറസ് ബാധ മഹാമാരിയായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് യു.എസ് ഇത്തരത്തിലുള്ള താൽക്കാലികമായ കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുന്നത്. അതേസമയം വൈറസ് വ്യാപനം തടയാന്‍ ഓരോ രാജ്യവും കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന ഉപദേശിച്ചു.
ഇത്തരത്തിൽ നൂറിലധികം രാജ്യങ്ങളിലേക്കാണ്കൊറോണ വൈറസ് പടർന്നുപിടിച്ചത്. കോവിഡ് 19 ബാധിച്ച് നാലായിരത്തലധികം പേരാണ് ഇതിനോടകം മരിച്ചത്. പുറത്തേക്ക് വരുന്ന കളനാക്കുകൾ പ്രകാരം പതിനായിരക്കണക്കിനാളുകള്‍ക്ക് വൈറസ്ബാധയുണ്ട്. ഇറ്റലിയിലും ഇറാനിലും വൈറസ് ബാധ നിയന്ത്രണാധീതമായിതന്നെ തുടരുകയാണ്. ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുടെ നിഷ്‌ക്രിയത്വം പ്രതിസന്ധിക്ക് ആക്കംകൂട്ടിയെന്നും ദിനം തോറും രാജ്യങ്ങളോട് അടിയന്തരവും ക്രിയാത്മകവുമായ നടപടികള്‍ എത്രയും വേഗം തന്നെ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത് പ്രകാരം കർശന നിയന്ത്രണങ്ങളാണ് ഓരോ രാജ്യങ്ങള് സ്വീകരിച്ചുപോരുന്നത്.
https://www.facebook.com/Malayalivartha