ലോകം കോറോണയിൽ വലയുമ്പോൾ ചൈനപുതുജീവിതത്തിലേക്ക്; ആശുപതി വിട്ടത് 30000 പേർ, പ്രതീക്ഷയോടെ പ്രവാസികൾ
ലോകത്തെ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് ചൈനയിലെ വറുഹാനിൽ നിന്നും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോഴിതാ ലോകത്തിന്റെ പല ഭാഗങ്ങളിലും മഹാമാരിയായി പെയ്തിറങ്ങയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത് തന്നെ. എന്നാലിതാ അപകടനില തരണം ചെയ്ത തിരിച്ചുവരവിന്റെ പാതയിലാണ് ചൈനയിലെ വുഹാന്‍. 4000ത്തിലേറെ ജീവനുകളാണ് കൊറോണ വൈറസ് കവർന്നെടുത്തത്. എന്നാൽ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.
മൂവായിരത്തിലേറെ ആളുകള്‍ രോഗവിമുക്തരായി ആശുപത്രി വിട്ടുവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ഒത്തിരിയേറെ ആശുപത്രികള്‍ പണിതിരുന്നു. എന്നാൽ ഇപ്പോള്‍ അതെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. ശ്വാസ തടസം നേരിട്ട് നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ന്യുമോണിയ ആയിരിക്കും എന്നാണ് ആദ്യം അധികൃതർ കരുതിയത് തന്നെ. എന്നാൽ വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്നവരായിരുന്നു ആശുപത്രിയില്‍ പ്രവശിപ്പിച്ചവരില്‍ കൂടുതല്‍ ആൾക്കാരും എന്നത് ഏറെ സംശയങ്ങൾക്ക് ഇടയാകുകയായിരുന്നു.ഇതേതുടര്‍ന്ന് മാര്‍ക്കറ്റ് അടച്ചുപൂട്ടി അധികൃതര്‍ സീല്‍ ചെയ്യുകയുണ്ടായി.
എന്നാൽ വൈറസ് ബാധ കൊവിഡ് 19 ആണെന്ന് സ്ഥിരീകരിക്കാന്‍ അല്‍പ്പം സമയെടുത്തു. ഇതിനിടയില്‍ വുഹാനെ നിശ്ചലമാക്കുന്ന രീതിയില്‍ കൊവിഡ് 19 കവർന്നെടുക്കുകയുണ്ടായി. ആശുപത്രി വിട്ടവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതിനുശേഷമെ പുറത്തിറങ്ങാന്‍ സാധ്യമാകുകയൊള്ളൂ. ചൈന കൊവിഡ് 19നെ നേരിടാന്‍ പണിത താല്‍ക്കാലിക ആശുപത്രികള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡോര്‍മിറ്ററികളും ഹോട്ടലുകളും ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചൈനയ്ക്കുപിന്നാലെ കൊറോണ കൂടുതൽ പ്രഹരശേഷി കൈകൊണ്ട ഇറ്റലിയില്‍ മരണം 1000 കടന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ ബാധിച്ച ഇറ്റലിയില്‍ വ്യാഴാഴ്ച മാത്രം 189 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത് തന്നെ. ഇതോടെ മരണസഖ്യ 1016 ആയി കൂടുകയുണ്ടായി. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതും ഇറ്റലിയിൽ തന്നെയാണ്.അതോടൊപ്പം തന്നെ ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4009 ആയി. ഒരു ലക്ഷത്തി പതിനാലായിരത്തി 285 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗം അതിവേഗം പടരുന്ന ഇറ്റലി പൂര്‍ണമായും അടച്ചിടാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha