"ഇനിയെങ്കിലും സർക്കാരിനെ അനുസരിക്കൂ...."; മൃതദേഹങ്ങൾ കുമിഞ്ഞ്കൂടുന്നു,സംസ്കരിക്കാൻ ഇടമില്ല; പൊട്ടിക്കരഞ്ഞ് മലയാളി യുവതി
കൊറോണ വൈറസിന്റെ വ്യാപനം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇറ്റലിയിൽ ഉയർന്നിരിക്കുകയാണ്. അതിനാൽ തന്നെ ആരെ രക്ഷിക്കണം എന്നറിയാതെ നിസ്സഹായരായിപ്പോയ ആരോഗ്യപ്രവർത്തകർ, മരിച്ചവരെ സംസ്കരിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ ഒന്നിച്ച് ഒരു കുഴിയിൽ കുറെ പേരെ സംസ്കരിക്കാൻ ആലോചിക്കുന്ന അധികൃതർ.... ഇങ്ങനെ ഇറ്റലിയിലെ അവസ്ഥ വിവരിച്ച്, ഇനിയെങ്കിലും അധികൃതരെ അനുസരിച്ച് വീടുകളിൽ കഴിയൂ എന്ന് മലയാളികളോട് അഭ്യർഥിക്കാനായി മലയാളി വിദ്യാർഥി ചെയ്ത വിഡിയോ വൈറലാകുകയാണ്. മരിച്ചവരെയും കൊണ്ടു പായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടുണർന്ന്, അവിടെ വിദ്യാർഥിയായ തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി ടി.വിനീതയാണ് അർധരാത്രി 12 ന് വിഡിയോ ലോകത്തിലെ എല്ലാ ജനതയ്ക്കുമായി ചെയ്തിരിക്കുന്നത്.
അതിനാൽ തന്നെ ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന വിപത്തിനെപ്പറ്റിയും പറയുകയാണ് വിനീത. ലോക് ഡൗണിൽ വീട്ടിൽ ഇരിക്കണമെന്നു മലയാളികളോടു കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയാണ് വിനീത എന്ന യുവതി. അത്രയേറെ ഗൗരവമായതിനാലാണ് അർധരാത്രി തന്നെ താൻ വിഡിയോ ചെയ്യാൻ തയാർ ആയതെന്നും മൈക്രോ ബയോളജി വിദ്യാർഥിയായ വിനീത വീഡിയോയിലൂടെ വ്യക്തമാക്കുന്നത്. 27 ദിവസമായി നാലു ചുവരുകൾക്കുള്ളിൽ കഴിയുകയാണ് ഇവർ. ഇറ്റലിയിൽ ലോക് ഡൗൺ നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും മലയാളികൾ ഏവരോടുമായി പറയാൻ ആഗ്രഹിക്കുന്നത്.
എന്നാൽ ചിലർ വളരെ നിരുത്തവാദപരമായി ലോക്ക് ഡൗണിനോട് സഹകരിക്കാതിരിക്കുന്ന സാഹചര്യങ്ങളും ഉരുവാകുന്നുമുണ്ട്. ഇവർക്കെതിരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഒപ്പം നാട്ടിൽ എത്തിയ പ്രവാസികൾ 14 ദിവസത്തെ ഏകാന്ത ജീവിതത്തിൽ കഴിയാത്ത കറങ്ങി നടന്നാൽ തന്നെ അവരുടെ പാസ്പോര്ട്ട് കണ്ടുകെട്ടും എന്ന തരത്തിലേക്ക് വരെ കാര്യങ്ങൾ എത്തിപ്പെടുകയാണ് ചെയ്തത്. സഹകരിക്കാത്തവർ ഏവരും ഇത് കേൾക്കേണ്ടതാണ്.
https://www.facebook.com/Malayalivartha