വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടര്‍ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി; ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി കോവിഡ് 19

ലോകത്തെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഒരേയൊരു നാമമായി മാറി ഇന്ന് കോവിഡ് 19. ചൈനയിലെ വുഹാനിൽ ഉല്‍ഭവിച്ച കൊറോണ വൈറസ് ലോക രാഷ്‌ട്രങ്ങളെ ആകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. 24000 ആളുകള്‍ ലോകമെമ്ബാടും ഈ വൈറസ് ബാധിച്ച് ഇതുവരെ മരണത്തിനു കീഴടങ്ങി. തുടക്കത്തിലെ വൈറസ് ബാധയെക്കുറിച്ച് ചൈന മറച്ചു വച്ചു. മറിച്ച് കാര്യങ്ങളിൽ കൂടുതല്‍ സുതാര്യത പുലര്‍ത്തിയിരുന്നെങ്കില്‍ ആഘാതം കുറയ്ക്കാന്‍ കഴിയുമായിരുന്നു എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കൊറോണ വൈറസ് ഹാനികരമെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ചൈന എന്തിനു തടഞ്ഞുവെച്ചു എന്നാണ് നാഷണല്‍ റിവ്യു എന്ന അമേരിക്കന്‍ മാസിക ചോദിക്കുന്നത്.
ഡിസംബര്‍ ഒന്നിനാണ് ചൈനയില്‍ ആദ്യ കൊറോണ രോഗ ലക്ഷണം കാണുന്നത്. തുടര്‍ന്ന് ഡിസംബര്‍ 25 ഓടെ നിരവധി പേര്‍ക്ക് വൈറസ് ബാധിച്ചു. പുതിയതായി ഒരു വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി ഡോക്ടര്‍ ലീ കണ്ടെത്തി. അദ്ദേഹം ജനങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കി. എന്നാല്‍ വുഹാന്‍ ആരോഗ്യ കമ്മീഷന്‍ ഇത് വ്യാജമാണെന്ന് പറഞ്ഞു. വുഹാന്‍ പൊലീസ് ലീയ്ക്ക് എതിരെ കേസെടുക്കുകയും ചെയ്തു. വൈറസ് വ്യാപനതെ പറ്റി വാര്‍ത്ത നല്‍കരുതെന്നും ചൈനീസ് ആരോഗ്യ കമ്മീഷന്‍ ഉത്തരവിറക്കി.ലോകാരോഗ്യ സംഘടനയോടും ചൈന വ്യക്തമാക്കിയത് അത്തരത്തില്‍ ഒരു വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ്. ജനുവരി 13 ന് ചൈന സന്ദര്‍ശിച്ച വിവിധ രാജ്യങ്ങളില്‍ ഉളളവര്‍ക്ക് കൊറോണസ്ഥിരീകരിച്ചു. അപ്പോഴും ചൈനയുടെ വാദം രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുകയില്ലെന്നായിരുന്നു. ജനുവരി 12 ന് ലീയെ രോഗ ലക്ഷണങ്ങളൊടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ രോഗം ബാധിച്ച് ഫെബ്രുവരി 6 നാണ് ഡോക്ടര്‍ ലീ മരണപ്പെടുന്നതു. പിന്നിട് ആഴ്ച്ചകള്‍ക്ക് ഉളളില്‍ തന്നെ വുഹാന്‍ നഗരം പൂര്‍ണമായും കൊറോണയുടെ പിടിയിലായി.
വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അറിയാമായിരുന്നിട്ടും, ഡോക്ടര്‍ ലീയുടെ മുന്നറിയിപ്പുണ്ടായിട്ടും, ചൈന പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന് എറെ കാലതാമസം വരുത്തി. ഇതാണ് കൊറോണ വൈറസ് ലോകമെങ്ങും വ്യാപകമാകാന്‍ കാരണമായതെന്നും നാഷണല്‍ റിവ്യൂവിലെ ലേഖനത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha