ന്യൂയോർക്കിൽ മാത്രം രോഗികൾ 39,000 കവിഞ്ഞു; അമേരിക്ക കൈവിട്ടുപോയി, കൊറോണ ബാധിതർ ഒരുലക്ഷം കടന്നു; കടുത്ത സമ്മർദത്തിൽ പ്രവാസികൾ
ലോകത്തിലെ തന്നെ ഏറ്റവും വികസിത സാഹചര്യങ്ങളുണ്ടെന്ന് അഭിമാനിക്കുന്ന യുഎസ്, കോവിഡ് കേസുകളുടെ എണ്ണത്തിൽ മുന്നിലെത്തിയത് ഏവരെയും ഏറെ അമ്പരപ്പിക്കുകയുണ്ടായി. സാമൂഹിക അകലം പാലിക്കുന്നതിലെ അലംഭാവം, സമ്പദ്ഘടനയുടെ താളം തെറ്റുമോ എന്നു ഭയന്നുള്ള സർക്കാരിന്റെ മെല്ലെപ്പോക്ക് തുടങ്ങിയവയാണ് അതിലേക്ക് എത്തിച്ചത് എന്നാണ് വിദഗ്ധർ പറയുന്നത്. കോവിഡ് ബാധ അതീവ ഗുരുതരമായ യുഎസിലെ ന്യൂയോർക്കിൽ മാത്രം രോഗികൾ 39,000 കവിഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒപ്പം ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു.
അതോടൊപ്പം തന്നെ കിടത്തിചികിത്സയ്ക്കു സൗകര്യമില്ലാത്ത അവസ്ഥയാണു ന്യൂയോർക്ക് അടക്കമുള്ള കോവിഡ് ബാധിത മേഖലകളിൽ. യുഎസിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുകയുണ്ടായി. മരണം 1,696 ആയി ഉയർന്നു. ഇതേതുടർന്ന് ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകർ കടുത്ത സമ്മർദത്തിലാണ്. ന്യൂ ജഴ്സിയിൽ രോഗികൾ ഏഴായിരമായി ഉയർന്നു. കലിഫോർണിയ (4,040), വാഷിങ്ടൻ (3207). കോവിഡ് മൂലം തൊഴിൽമേഖലകൾ നിശ്ചലമായതിനാൽ പ്രഖ്യാപിച്ച അടിയന്തര സാമ്പത്തിക സഹായം അമേരിക്കക്കാർക്കു മൂന്നാഴ്ചയ്ക്കകം ലഭിക്കുമെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവ് മൻചിൻ വെളിപ്പെടുത്തുകയുണ്ടായി.
ന്യൂയോർക്കിൽ ജോലിയിലായിരുന്ന 2 ബസ് ഡ്രൈവർമാരും ഒരു പൊലീസുകാരനും രോഗം ബാധിച്ചു മരിക്കുകയുണ്ടായി. എന്നാൽ ബസ് സർവീസ് നിർത്തിവയ്ക്കില്ല എന്നതാണ് അധികൃതർ വ്യക്തമാക്കിയത്. അതോടൊപ്പം തന്നെ വൈറസ് വ്യാപനം തടയാൻ കാനഡ– യുഎസ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കാനുള്ള യുഎസ് നീക്കം കാനഡ വിമർശിച്ചു. തുടർന്ന് അമേരിക്കയിലുള്ള തങ്ങളുടെ പൗരന്മാർ അടിയന്തരാവശ്യം ഇല്ലെങ്കിൽ രാജ്യത്തേക്കു വരരുതെന്നു മെക്സിക്കോ പ്രസിഡന്റ് ആവശ്യപ്പെടും ചെയ്തു.
ലോക്ഡൗൺ നിയന്ത്രണങ്ങൾ ഈസ്റ്റർ അതായത് ഏപ്രിൽ 12 വരെ നീണ്ടേക്കുമെന്നാണു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകുന്ന സൂചന എന്നത്. ചൈനയുടെ അനുഭവം വച്ചാണെങ്കിൽ 6–8 ആഴ്ചകളെങ്കിലും ലോക്ഡൗൺ വിജയകരമായി നടപ്പാക്കാനായാൽ വൈറസ് വ്യാപനം തടയാനായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ലോക്ഡൗൺ ആരംഭിച്ച് ആദ്യ രണ്ടാഴ്ചകളിൽ രോഗികൾ വർധിക്കുകയും പിന്നീടുള്ള ആഴ്ചകളിൽ അവ കുറഞ്ഞുവരികയും ചെയ്യുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നത് തന്നെ.
https://www.facebook.com/Malayalivartha