Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത.. രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.... ഇരയാവുന്നത് സ്ത്രീകളും കുട്ടികളും

29 MARCH 2020 01:00 PM IST
മലയാളി വാര്‍ത്ത

More Stories...

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത കുറച്ചുപേര്‍. അപവാദമാണ് ലോകത്തിന് അപമാനമാണ്. കയ്യും കെട്ടിയിരിക്കില്ല. ഉറപ്പ്. ലോക്ഡൗണിലാണ് പല ലോക രാജ്യങ്ങളും. അപ്പോളും ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ ഏറുന്നതായി റിപ്പോര്‍ട്ട്. വെല്ലുവിളിയാണിത്. കൊറോണ വൈറസിന്റെ ഭീതിയെ മറികടക്കാന്‍ സാമൂഹ്യ അകലം പാലിക്കുക എന്നതു മാത്രമാണ് പോംവഴി എന്നിരിക്കെ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പല രാജ്യങ്ങളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ഇപ്പോള്‍ വീടിനുള്ളില്‍ അടച്ചിരിക്കുകയാണ്. മുന്‍പെങ്ങും കേട്ടുകേള്‍വി പോലുമില്ലാത്ത ഈ സാഹചര്യം പലതരത്തിലുള്ള സാമൂഹ്യാസ്വസ്ഥതകള്‍ക്കും വഴിവെക്കുമെന്ന് പലരും ഭയപ്പെടുന്നുണ്ട്.

ചൈനയില്‍ മുന്‍പുതന്നെ ഈ സാഹചര്യം ഉടലെടുത്തിരുന്നതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടിവരുമ്പോള്‍ വ്യക്തികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നു. പ്രയാസകരമായ ജീവിതസാഹചര്യങ്ങളും സാമൂഹ്യമായ ആശങ്കളും ചേരുമ്പോള്‍ ഇത് തീവ്രമാകുന്നു. കൂടാതെ സാമൂഹ്യ പിന്തുണയുടെ അഭാവംകൂടിയാകുമ്പോള്‍ വ്യക്തികളിലും കുടുംബങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെടുന്നത്, റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കര്‍ശന സാമൂഹ്യനിയന്ത്രണങ്ങളുള്ള ജര്‍മനിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരിക്കുകയാണ്. കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വളരെയധികം വര്‍ധിക്കാനിടയുണ്ടെന്ന് ജര്‍മന്‍ ചില്‍ഡ്രന്‍സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില കുട്ടികള്‍ക്ക് ജീവനു പോലും ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യമാണിതെന്നും അവര്‍ പറയുന്നു.

അതിനിടയിലാണ് ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൊറോണ വൈറസ് വ്യാപനം മാരകമായി മുന്നേറുന്ന അമേരിക്കയില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെക്‌സാസില്‍ കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട ഫോണ്‍കോളകളില്‍ പൊടുന്നനെ വലിയ വര്‍ധനവാണുണ്ടായത്.

മുന്‍പേതന്നെ കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ ലോക്ക് ഡൗണ്‍ മൂലം കുടുംബാംഗങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യംകൂടി ഉണ്ടായതോടെ വലിയ സംഘര്‍ഷ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു പ്രത്യേക ഇടത്ത് തടവില്‍ കിടക്കുന്നതിന് സമാനമായി കഴിയേണ്ടിവരുന്ന പുതിയ സാഹചര്യം ശാരീരികമായ പീഡനത്തിനു മാത്രമല്ല, വൈകാരികവും മാനസികവുമായ പീഡനങ്ങള്‍ക്കും കളമൊരുക്കുന്നു.
ഗാര്‍ഹിക പീഡനത്തിന്റെ ഇരകളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകാതെയും സഹായങ്ങള്‍ സ്വീകരിക്കാനാകാതെയും ബുദ്ധിമുട്ടുന്നുണ്ട്. ദിവസത്തിലെ മുഴുവന്‍ സമയവും ഒരുമിച്ച് കഴിച്ചുകൂട്ടേണ്ടിവരുന്നത് നിലവിലുള്ള സംഘര്‍ഷം ഇരട്ടിപ്പിക്കുന്നു, ടെക്‌സാസിലെ കുടുംബ പ്രശ്‌നപരിഹാര കേന്ദ്രം ഡയറക്ടര്‍ ഗ്ലെന്ന ഹാര്‍കനെസ്സ് പറയുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ 20 ശതമാനമാണ് വര്‍ധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് അമേരിക്കയില്‍ മാത്രമുള്ള അവസ്ഥയല്ല. ബ്രസീല്‍, ജര്‍മനി, ഇറ്റലി, ചൈന എന്നിങ്ങനെ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സാഹചര്യം രൂപപ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ഫ്രാന്‍സിലെ പല കുടുംബങ്ങളിലും സ്ത്രീകള്‍ കൂടുതലായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായും കുടുംബത്തിനുള്ളില്‍ കഴിയുന്നത് അതീവ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണെന്നും ഫ്രാന്‍സ് 24 റിപ്പോര്‍ട്ട് ചെയ്യുന്നു.

വീട്ടില്‍ വെറുതേ ഇരിക്കേണ്ടിവരുന്ന സാഹചര്യം പുരുഷന്‍മാരില്‍ മദ്യപാന ശീലം വര്‍ധിപ്പിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന കലഹങ്ങള്‍ക്ക് സ്ത്രീകളും കുട്ടികളുമാണ് ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെടുന്നത്. മുന്‍പേതന്നെ ഇത്തരം സാഹചര്യമുള്ള വീടുകളില്‍ ലോക്ക് ഡൗണ്‍ പ്രശ്‌നങ്ങള്‍ ഇരട്ടിപ്പിക്കുന്നു, പാരീസിലെ ഒരു പ്രമുഖ മനോരോഗ വിദഗ്ധയെ ഉദ്ധരിച്ച് ഫ്രാന്‍സ്24 റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ച് 17 മുതല്‍ ഫ്രാന്‍സ് ലോക്ക് ഡൗണിലാണുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളി യുവതിയേയും മകളെയും മരിച്ച നിലയില്‍...  (1 minute ago)

യുവാവ് മരിച്ച നിലയില്‍....  (25 minutes ago)

നിമിഷപ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ സന്ദര്‍ശിച്ച് ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മയും മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയും  (45 minutes ago)

കൈവരിയില്ലാത്ത കോണ്‍ക്രീറ്റ് കോണിപ്പടിയില്‍ നിന്ന് വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (1 hour ago)

ഭക്ഷ്യസസ്യപൂന്തോട്ടം സ്‌കൂളുകളില്‍  (1 hour ago)

നിപ പരിശോധനഫലം നെഗറ്റീവ്  (1 hour ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനായി...  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തി  (2 hours ago)

ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം  (2 hours ago)

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്  (2 hours ago)

തോട്ടില്‍ വെള്ളപത ... വെള്ളത്തില്‍ രാസലായിനി കലര്‍ന്നെന്ന് കണ്ടെത്തി  (2 hours ago)

ഇന്ന് എസ്.എഫ്.ഐ പഠിപ്പ് മുടക്കും  (3 hours ago)

സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം  (3 hours ago)

തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ  (3 hours ago)

രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (4 hours ago)

Malayali Vartha Recommends