അമേരിക്ക ചൈനയെ മറികടക്കുന്നു; കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുന്നു; ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി
അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷത്തോടടുക്കുകയാണ്. ഇന്ന് വൈകീട്ട് നാലുമണിവരെ 1,23,781 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,229 പേര്‍ മരണപ്പെട്ടു. മരണസംഖ്യ 10000 കടന്ന ഇറ്റലിയില്‍ രോഗബാധിരുടെ എണ്ണം 92,472 ആയി. ലോകത്താകെ 6,72,027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31,191 പേര്‍ മരണപ്പെട്ടു. 1.43 ലക്ഷം പേര്‍ ഇതുവരെ സുഖം പ്രാപിച്ചു. കോവിഡ് ബാധിച്ചവരുടെ കണക്കില്‍ അമേരിക്ക ചൈനയെ മറികടക്കുകയാണ്. അമേരിക്കയില്‍ അതിവേഗം പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസ്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് രാജ്യത്ത് വന്‍ ക്ഷാമമാണ്. രണ്ടര ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. അത്യധികം ആശങ്കയിലാണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധര്‍.
അതേസമയം,കാര്യങ്ങൾ കൈവിട്ടുപോകുന്ന രീതിയിൽ ആയിട്ടും ന്യൂയോര്‍ക്കില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പിന്മാറി. പകരം വൈറസ് വ്യാപനം തടയാന്‍ കര്‍ശനമായ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം.
ഇതിനോടകം തന്നെ രോഗികള്‍ അരലക്ഷം കടന്നത് അഞ്ച് രാഷ്ട്രങ്ങളിലാണ്. ഏഴിടത്ത് മരണം 1000 കവിഞ്ഞു ലോകത്ത് അഞ്ച് രാഷ്ട്രങ്ങളില്‍ കൊറോണ ബാധിതരുടെ എണ്ണം അമ്ബതിനായിരം കടന്നു. അമേരിക്ക (123,781), ഇറ്റലി (92,472), ചൈന (81,439), സ്പെയിന് (73,235), ജര്‍മനി (58,247) എന്നീ രാഷ്ട്രങ്ങളിലാണിത്.
ആയിരത്തിലേറെപ്പേര്‍ മരിച്ച രാഷ്ട്രങ്ങള്‍ ഏഴെണ്ണമായി. ഇറ്റലി (10,023), സ്പെയിന് (5,982), ചൈന (3,300), അമേരിക്ക (2,229), ഇറാന്‍ (2,640), ഫ്രാന്‍സ് (2,314), ബ്രിട്ടന്‍ (1,019) എന്നീ രാജ്യങ്ങളാണ് മരണനിരക്കില്‍ മുന്നിലുള്ളത്.
https://www.facebook.com/Malayalivartha