'സുന്ദരമായ ജീവിതം കിട്ടിക്കഴിഞ്ഞു. എനിക്ക് ഇനി കൃത്രിമ ശ്വസനോപകരത്തിന്റെ ആവശ്യമില്ല'; ശ്വസനോപകരണം ചെറുപ്പക്കാര്‍ക്കു മാറ്റിവച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായ മുത്തശി ഒടുവിൽ മരണത്തിന് കീഴടങ്ങി
കൊറോണ വൈറസ് ലോകത്തിന്റെ തന്നെ നൊമ്പരമായി മാറുകയാണ്. ഇതും കടന്നുപോകുമെന്ന് പലരും ചിന്തിക്കുമ്പോഴും ഓർക്കാൻപോലും പേടിയുളവാക്കുന്ന താരത്തിലേക്കാണ് നാം എത്തിച്ചേർന്നിരിക്കുന്നത്. ഭീതി വേണ്ട ജാഗ്രത മതിയെന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർ മുന്നോട്ട് തന്നെ പോകുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ കൊറോണ ബാധിതരായ പലരും നമുക്ക് മുന്നിൽ സങ്കടങ്ങൾക്കൊപ്പം പുതുജീവൻ നൽകുന്ന സന്ദേശം പകരുകയാണ്.
അത്തരത്തിൽ ബെല്‍ജിയത്തില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൃത്രിമ ശ്വസനോപകരണം ഉപയോഗിക്കാന്‍ കൂട്ടാക്കാതെ ചെറുപ്പക്കാര്‍ക്കു വേണ്ടി മാറ്റിവച്ച മുത്തശി മരിച്ചു എന്ന വാർത്ത ഏറെ സങ്കടത്തിലാഴ്ത്തുന്നു എങ്കിലും മുത്തശ്ശി അതിനായി നൽകിയ സന്ദേശം ഏറെ വൈറലായി മാറിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ പല തവണ ആവശ്യപ്പെട്ടിട്ടും ഒരു ചെറുപുഞ്ചിരിയോടെ സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് എന്ന 90 വയസുകാരി അതു നിരസിക്കുകയാണ് ചെയ്തത്. അത് നിരസിക്കാനായി മുത്തശ്ശി പറഞ്ഞത് ഇപ്രകാരമായിരുന്നു. 'എനിക്കു മനോഹരമായ ഒരു ജീവിതം കിട്ടിക്കഴിഞ്ഞു. ഇനി കൃത്രിമ ശ്വസനോപകരത്തിന്റെ ആവശ്യമില്ല. അത് ആവശ്യമുള്ള ഏതെങ്കിലും ചെറുപ്പക്കാര്‍ക്കു വേണ്ടി സൂക്ഷിച്ചുവയ്ക്കൂ'എന്നാണ് സൂസന്‍ ഹൊയ്‌ലാര്‍ട്‌സ് ഡോക്ടറോടു പറഞ്ഞത്. ദിവസങ്ങള്‍ക്കുള്ളില്‍ സൂസന്‍ മരണമടയുകയുണ്ടായി.
അതോടൊപ്പം തന്നെ അമ്മയെക്കുറിച്ച് ഏറെ അഭിമാനത്തോടെയാണു മകള്‍ ജൂഡിത്ത് സംസാരിച്ചത്. എല്ലായിപ്പോഴും മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹിച്ചിരുന്നയാളാണ് അമ്മ. ഒടുവില്‍ മരണം വന്നു മുന്നില്‍ നിന്നപ്പോഴും അവര്‍ അതു തന്നെ ചെയ്തിരിക്കുന്നു. ഒപ്പം വൈറസ് ബാധ ഒഴിവാക്കാന്‍ എല്ലാ നിയന്ത്രണങ്ങളും അമ്മ കര്‍ശനമായി പാലിച്ചിരുന്നു. എന്നാൽ എങ്ങിനെയാണ് രോഗം ബാധിച്ചതെന്ന് അറിയില്ല. വെള്ളിയാഴ്ച ചെറിയ ന്യൂമോണിയ ആയിട്ടാണു ആശുപത്രിയില്‍ എത്തിച്ചത്ജൂഎന്നും ഡിത്ത് പറഞ്ഞു. തുടർന്ന് അമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനും കഴിയാത്തിന്റെ ദുഃഖത്തിലാണു ജൂഡിത്ത്.
https://www.facebook.com/Malayalivartha